tag:blogger.com,1999:blog-244737757028428492024-03-26T22:18:34.537-07:00കൂട്ടുകാര്ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.comBlogger270125tag:blogger.com,1999:blog-24473775702842849.post-4025837756245368352020-02-24T06:54:00.002-08:002020-02-24T06:54:39.730-08:00<div dir="ltr" style="text-align: left;" trbidi="on">
എൻ്റെ യാത്രകൾ - 13<br />
**********************<br />
സംസ്ഥാനാന്തരസർവ്വീസുകൾനടത്തുന്ന ബസ്സുകൾ നിരന്തരം അപകടങ്ങളിൽപ്പെടുന്ന വാർത്തകളാണല്ലോ ഈയിടെയായി കേട്ടുകൊണ്ടിരിക്കുന്നത്. എൻ്റെയൊരു 'ചരിത്രപ്രധാനമായ' യാത്രയുടെ വിശേഷങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഒരു ദുരന്തത്തെ അതിജീവിച്ച കദനകഥ!🙄<br />
<br />
പണ്ടൊരിക്കല്‍ ഔദ്യോഗികയാത്രയുടെ ഭാഗമായി ചെന്നൈ, കോയംമ്പേട് 'ജയലളിതാ...' ബസ്റ്റാണ്ടില്നിന്നു (ജയലളിതയ്ക്കൊരു A കൂടുതലാ.. JAYALALITHAA എന്നാണു എഴുതുക😅) തമിഴ്നാടുസര്ക്കാര്വക 'പാണ്ഡ്യന്'ബസ്സില്‍, ഞാന്‍ ഹൊസ്സൂരിലേക്ക് വരികയായിരുന്നു.<br />
<br />
യാത്ര തുടങ്ങുമ്പോള്‍ ഏകദേശം രാത്രി പത്തരമണി. എട്ടെട്ടരമണിക്കൂറോളം യാത്രയുണ്ട്.<br />
<br />
രാത്രി രണ്ടരമണിക്ക് റോഡരികത്തെ ഏതോ ഹോട്ടലിനുമുന്നില്‍ വണ്ടിനിറുത്തി. അന്നേരം, ഫ്രഷ് ആവേണ്ടവരൊക്കെ ഇറങ്ങി, 'എല്ലാപണിയും' കഴിച്ചു സമാധാനമായിവന്നിരുന്നു യാത്രതുടര്ന്നിരുന്നുവെന്നതു ഉറക്കത്തിലായിരുന്ന ഞാനുണ്ടോ അറിയുന്നു.<br />
<br />
നുമ്മ ഉറങ്ങിയാല്‍പ്പിന്നെ ബസ്സുമറിഞ്ഞാല്പ്പോലും ചിലപ്പോള്‍ അറിഞ്ഞെന്നുവരില്ലാ.. ഉറങ്ങാന്‍ അമ്മാതിരി 'എക്സ്പെര്‍ട്ടാ'ണ്. ബോംബെയിലെ ലോക്കല്‍ട്രെയിനുകളിലെ തിരക്കിനിടയില്‍പ്പോലും നിന്നുറങ്ങി, സ്വപ്നങ്ങള്വരെ കാണാറുള്ള പാരമ്പര്യവും കൂട്ടിനുണ്ടേ.. ചുമ്മായങ്ങു നിന്നുകൊടുത്താല്‍മതി. എവിടേയും പിടിക്കേണ്ടയാവശ്യമില്ലാ. അത്തരത്തിലുള്ള തിരക്കാണല്ലോ ബോംബെയിലെ ലോക്കല്‍ട്രെയിനുകളില്‍!<br />
<br />
ബസ്സ്, യാത്ര പുനരാരംഭിച്ചിട്ട് പത്തിരുപതുമിനുട്ട് കഴിഞ്ഞപ്പോള്‍ കടുത്ത മൂത്രശങ്കമൂലം ഞാനുണര്‍ന്നു. ചൂടുകാലമായിരുന്നതിനാല് ഭക്ഷണംകഴിക്കാന്‍ തോന്നാതെ, എപ്പോളും വെള്ളവും ഫ്രഷ്ജ്യൂസുമൊക്കെ കുടിച്ചുകുടിച്ചു വയര്നിറഞ്ഞിരുന്നു. ങാ.. അതു മൈന്‍ഡുചെയ്യാതെ ശ്രദ്ധയെ മറ്റുമേഖലകളിലേക്കു തിരിച്ചുവിടാന്‍ പരമാവധിശ്രമിച്ചിട്ടും ഒരു രക്ഷയുമില്ലാ..<br />
<br />
ഒരുപക്ഷേ മുല്ലപ്പെരിയാര്‍ഡാമിലെ വെള്ളത്തിനുവരെ അത്രയുംകൂടുതല്‍ സ്ഥാനികോര്‍ജ്ജം ഉണ്ടായിരിക്കില്ലായെന്നു തോന്നിപ്പിക്കുമാറുള്ള ആ അവസ്ഥ അനുനിമിഷം മോശമായിക്കൊണ്ടേയിരുന്നു.<br />
<br />
ഒടുവിലൊരു വിസ്ഫോടനത്തിന്റെ വക്കിലെത്തിയപ്പോള്‍ 'കപ്പിത്താന്റെ' കാലുപിടിക്കുകതന്നേയെന്നു തീരുമാനിച്ചു.<br />
<br />
ബസ്സിലെ ഭൂരിഭാഗം ജനങ്ങളും നല്ല ഉറക്കത്തിലാണ്. പല 'ഡെസിബലി'ലുമുള്ള കൂര്‍ക്കംവലികള്‍ പശ്ചാത്തലസംഗീതമായി അരങ്ങുതകര്‍ക്കുന്നുണ്ട്.<br />
<br />
തൊട്ടടുത്തിരുന്നു 'മുക്രയിടുന്ന' കൊമ്പന്‍മീശക്കാരനായ തടിയനണ്ണാച്ചിയെ മറികടന്നുവേണം ജനാലസീറ്റില്‍ ഇരുന്നിരുന്ന എനിക്കു ബസ്സിന്റെ ഗാങ്ങ്വേയിലേക്ക് ഇറങ്ങാന്‍.<br />
<br />
അയാളുടെ തോളില്‍ മൃദുവായി തട്ടിയിട്ടും ഫലമില്ലാതായൊടുവില് രണ്ടുംകല്പ്പിച്ചു പിടിച്ചുകുലുക്കേണ്ടിവന്നു. വല്ലാതെ ബലംപ്രയോഗിച്ചാല്‍ മുല്ലപ്പെരിയാറില്‍ വിള്ളല്‍വീണു പണിപാളുമോ എന്നുള്ള ഭയവുമില്ലാതെയില്ലാ.<br />
<br />
"ഏന്‍ടാ തമ്പി.. ഉനക്ക് തൂക്കവരാത്?" ഏതോ സുഖകരമായ സ്വപ്നലോകത്ത് വിഹരിക്കുകയായിരുന്ന "ബാലഭാസ്കരന്‍" അല്ലാ അംജത്ഖാനണ്ണാച്ചി, കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിന്റെ ക്ലൈമാക്സ് മിസ്സായ ഈര്ഷ്യയിലെന്നോണം മുരണ്ടു.<br />
<br />
മനസ്സില്ലാമനസ്സോടെ അയാള്ത്തന്ന ചെറിയവിടവിലൂടെ ഒരുവിധേന നൂണ്ടുകടന്നു പുറത്തിറങ്ങി, മുന്നോട്ടുചെന്നു തന്റെ അടിയന്തിരാവസ്ഥ അവതരിപ്പിച്ചവഴി കപ്പിത്താന് കലിപ്പുറോളിലായി.<br />
<br />
"നിറുത്തമാട്ടേ.....🤬@#£&*** "<br />
<br />
നേരത്തെ നിറുത്തിയപ്പോള്‍ എന്തേയിറങ്ങിയില്ലാ?... ഇങ്ങനെ കണ്ടിടത്തൊന്നും നിറുത്താന്‍പറ്റില്ല.. രണ്ടുമണിക്കൂര്‍കഴിഞ്ഞാല്‍ ഹൊസ്സൂര്‍ എത്തും അപ്പോള്‍ എന്താവേണ്ടേച്ചാല് ചെയ്തോളാന്‍.<br />
<br />
അന്നൊക്കെ വീരപ്പനും സംഘവും ഹൊസ്സൂര്കാടുകള് വാണിരുന്ന കാലം. രാത്രികാലങ്ങളില്‍ കാട്ടുപ്രദേശത്തു വണ്ടിനിറുത്താന്‍ അനുവാദമില്ലപോലും. എന്തു പറഞ്ഞിട്ടും എലുമ്പനായ ഡ്രൈവറണ്ണാച്ചി വഴങ്ങുന്നില്ലാ..<br />
<br />
ഇയാളാരാ.. ഗുരുവായൂര്‍ പദ്മനാഭന്റെ ഒന്നാംപാപ്പാനോ?!.. വലിച്ചിട്ടു ചവിട്ടിക്കൂട്ടിയാലോയെന്നാണു പെട്ടെന്നു തോന്നിയത്.<br />
<br />
ഒരു രക്ഷയില്ലാതായപ്പോള്‍ ഞാന്‍ പറഞ്ഞു.. "ഓക്കേ എന്നാല്‍ നിറുത്തേണ്ടാ.. പടിയില്‍ ഇരുന്നുകൊണ്ടു ഞാന്‍ സംഗതി ഒപ്പിച്ചോളാം..<br />
<br />
ഞാന്‍ പടിയെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ സംഗതി കൈവിട്ടുപോകുമെന്നു അയാള്‍ക്കു മനസ്സിലായി.<br />
<br />
"സാര്‍.. നിജമാ?.. നീങ്കള് അപ്പടിതാന് പണ്ണുമാ?..."<br />
<br />
"പണ്ണും പണ്ണും പണ്ണും.. കണ്ടിപ്പാ പണ്ണിടേന്" എന്നു എന്നു ദേഷ്യത്തില്‍ ഞാനും.<br />
<br />
തമിഴില്‍ എന്തൊക്കെയോ മുട്ടന്തെറികള് പിറുപിറുത്തുകൊണ്ട് അയാള്‍ വണ്ടി, റോഡ്സൈഡില്‍ ഒതുക്കി. ബസ്സില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ വിശാലമായ മൈതാനംപോലെ ആ സ്ഥലം നിലാവില്‍ക്കുളിച്ചു കിടക്കുന്നു. മറവിനായൊരു മരംപോലുമില്ലാ.. എന്തിനാണ് വണ്ടിനിറുത്തിയത്.. പുറത്തെന്താണു നടക്കുന്നത്?!... എന്നൊക്കെയുള്ള ജിജ്ഞാസയോടെ സ്ത്രീകളടക്കം ചിലര്‍ വിന്ഡോതുറന്നു നോക്കുന്നുമുണ്ട്.<br />
<br />
ഒരുനിമിഷം ഞാന്‍ വൈക്ലബ്യാനുവദനനായി (ഇങ്ങനെയൊരു വാക്ക് മലയാളത്തിലുണ്ടോ ആവോ.. ആ അവസ്ഥയ്ക്ക് ഈ വാക്കുതന്നെ ഉപയോഗിച്ചാലെ ഒരു പഞ്ചു കിട്ടൂ.. കാര്യം മനസ്സിലായിക്കാണുമല്ലോ?..) നിന്നു.<br />
<br />
പക്ഷേ, മുല്ലപ്പെരിയാറിന്റെ ഘോരമായ ഗര്‍ജ്ജനങ്ങള്‍, ആ അവസ്ഥയില്‍ അധികനേരം തുടരാനെന്നെ അനുവദിച്ചില്ലാ.. യാത്രക്കാരുടെ ജിജ്ഞാസാഭരിതമായ കണ്ണുകളെ സാക്ഷിയാക്കി, അവര്‍ക്കു അനഭിമുഖമായി നിന്നുകൊണ്ടു ഞാന്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു!...<br />
<br />
കലിതുള്ളിയ കാട്ടാറിന്റെ പ്രവാഹം ഹൊസ്സൂരിന്റെ മണ്ണിനെ പുളകിതയാക്കിക്കൊണ്ടിരിക്കുന്നു. .. ആശ്വാസം അവര്‍ണ്ണനീയം!☺️<br />
<br />
ഏകദേശം മൂന്നുമിനിറ്റോളമായിട്ടും പ്രവാഹത്തിന്റെ ശക്തിക്കൊരു കുറവും കാണുന്നില്ലാ... ഡ്രൈവര്‍ അസ്വസ്ഥമായി ഇടയ്ക്കിടെ വണ്ടിയുടെ എഞ്ചിന് റെയ്സാക്കിക്കൊണ്ടിരിക്കുന്നു. പ്രവാഹമുണ്ടോ നിലയ്ക്കുന്നു!.. 🥴<br />
<br />
കപ്പിത്താന്റെ കുരുപൊട്ടി, ഹോണടിതുടങ്ങി. അതുകേട്ടു ഉറങ്ങിയിരുന്നവര്വരെ ജനാലതുറന്നു നോക്കാന്തുടങ്ങി. നേരംപുലരാന്പോകുന്ന നേരത്തുതന്നെ നല്ല അസ്സല് കണി കാണാനുള്ള ഭാഗ്യംസിദ്ധിച്ചവര്‍!<br />
<br />
ജീവിതത്തിലൊരിക്കലും ഇങ്ങനെയൊരനുഭവമുണ്ടായിട്ടില്ലാ!. ഏകദേശം ആറേഴുമിനിറ്റോളമെടുത്തു റിസര്‍വോയര്‍ കാലിയാവാന്‍!.. ഒരു ആനയ്ക്കുവരെ കാര്യം സാധിക്കാന്‍ ഇത്രയുംസമയം വേണ്ടി വന്നേക്കില്ലാ...😱<br />
<br />
ഇനി തിരിച്ചുകയറണമല്ലോ.. ആളുകളുടെ മുന്നില്‍വെച്ച്, സൈക്കിളില്‍നിന്നു വീണെണീക്കുമ്പോള് നമ്മുടെ മുഖത്തുവിടരുന്ന ഒരു പ്രത്യേക ചിരിയുണ്ടല്ലോ.. ചമ്മിയചിരിയെന്നോ പച്ചച്ചിരിയെന്നോ മഞ്ഞച്ചിരിയെന്നോയൊക്കെ വിളിക്കാം. അതായിരുന്നു ബസ്സിലേക്കുകയറുമ്പോള് മുഖത്തു വിളയാടിയിരുന്നത്.🥵<br />
<br />
സ്ത്രീപുരുഷന്മാര് എന്തൊക്കെയോ പിറുപിറുത്തു അടക്കിച്ചിരിക്കുന്നു. എന്നോടുള്ള ദേഷ്യം തീര്‍ക്കാനെന്നപോലെ ഡ്രൈവര്‍ മിസൈല്കണക്കേ ബസ്സ് മുന്നോട്ടെടുത്തു. തലകുമ്പിട്ട്, ഞാനീ നാട്ടുകാരനേയല്ലായെന്ന ഭാവത്തില്‍ ഞാനെന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു.<br />
<br />
ഹോ.. നമ്മുടെ അംജത്ഖാന്!... ഇതൊന്നുമറിയാതെ 'ചിരട്ടയിലുരയ്ച്ചു' ശബ്ദമുണ്ടാക്കിക്കൊണ്ടു പുള്ളിവീണ്ടും ഗാഢനിദ്രയില്‍🥺😬.<br />
<br />
ന്റമ്മേ ഇനിയുമയാളെ ഉണര്‍ത്തിയാല്‍ ചിലപ്പോള്‍ "ടിഷ്യൂം ടിഷ്യൂം" ഉണ്ടാവാം🤐. നേരെ പുറകിലേക്കു നടന്ന്, കാലിയായിക്കിടന്ന അവസാനത്തെ നീളന്‍സീറ്റില്‍ ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു🥱😴.<br />
<br />
- ജോയ് ഗുരുവായൂർ</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com3tag:blogger.com,1999:blog-24473775702842849.post-61505977798568672132017-11-27T21:57:00.001-08:002017-11-27T21:57:35.743-08:00test<div dir="ltr" style="text-align: left;" trbidi="on">
test</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-70610343135321099062017-10-31T05:16:00.002-07:002017-10-31T05:16:18.303-07:00അയാള്‍ അങ്ങനെയാണ്..<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
കവിതയാണെന്നും പറഞ്ഞു അയാള്‍ കുറിക്കുന്നതൊന്നും സത്യത്തില്‍ എനിക്ക് മനസ്സിലാവാറില്ല.. എന്നാല്‍ അര്‍ത്ഥം ചോദിച്ചാലോ.. തികച്ചും അവ്യക്തമായേ പറയൂ.. നമ്മള്‍ക്ക് എന്ത് വേണമെങ്കിലും ഊഹിക്കാവുന്ന തരത്തില്‍. മിക്കവാറും ഒരു ചോദ്യമായിരിക്കും ഉത്തരമായി തരിക.. അയാളുടെ കവിതകള്‍ വായിക്കുന്നവരോ.. വാഹ് വാഹ് എന്നും പറഞ്ഞു കമന്റുകള്‍ ഇടുമ്പോള്‍ തന്റെ നീണ്ട താടിയില്‍ത്തഴുകി അയാളിരുന്നു പുഞ്ചിരിക്കും.. കൊടികുത്തിയ വീരജന്മങ്ങള് വരേയുണ്ട് ഈ "വാഹ് വാഹ്" ടീമില്‍.. ദൈവമേ ഇവര്‍ക്കൊന്നും യാതൊരു വിവരവുമില്ലേ എന്ന് പലപ്പോഴും ഓര്‍ത്തു പോകാറുണ്ട്.. പിന്നെ തോന്നും.. ചിലപ്പോള്‍ എന്റെ വിവരക്കുറവുകൊണ്ടാവാം എഴുതിയതൊന്നും മനസ്സിലാവാത്തേയെന്നും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"സാറേ എനിക്കൊരു ത്രെഡ് വന്നു... ഒരു നാലുവരിയെഴുതി.. ഒന്നുനോക്കിത്തരാമോ?" ഒരിക്കല്‍ ഞാന്‍ ചോദിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"അതിനെന്താ... തരൂ... " അദ്ദേഹം</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"അനിവാര്യമായ പോക്കില്‍ പകലിനോട് പിണങ്ങി,<br />അര്‍ക്കനവന്‍ കടലില്‍ചാടി ആത്മഹത്യ ചെയ്തു.<br />അനിവാര്യതയില്‍ പകലോനെ പിരിഞ്ഞ ദുഖത്തില്‍<br />കണ്ണുകള്‍ ചുവപ്പിച്ചുകൂമ്പി, പകലും ശ്യാമാവൃതമായി."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"വാഹ് വാഹ്.. ഡിയര്‍ ഇത് കൊള്ളാം കേട്ടോ... എന്നാല്‍ ഇതിങ്ങനെയല്ലാ ആധുനിക ലോകത്തേക്ക് സംവദിക്കേണ്ടത്.. ഒരല്പസമയം കഴിഞ്ഞു വരൂ.. ഞാന്‍ എഴുതിത്തരാം.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"അനാവൃതമായ അഹങ്കാരത്തിന്റെ<br />മൂല്യച്യുതിയില് അവന് പോയി<br />പാവം നാടോടിപ്പെണ്ണ് എന്ത് ചെയ്യാന്‍..<br />അവള് കരിമ്പടം പുതച്ചുറങ്ങി. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"സര് അപ്പോള്‍ പകല്‍, സന്ധ്യ, രാത്രി.. ഇതൊക്കെ ആളുകള്‍ക്ക് മനസ്സിലാവേണ്ടേ?.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"അതവര് മനസ്സിലാക്കണം.. നിന്റെ മനസ്സില്‍ അതുണ്ടല്ലോ... പിന്നെ എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് അത് മനസ്സിലാകാതിരിക്കില്ലാ?.. ആളുകള്‍ ചിന്തിക്കട്ടെ.. ഇങ്ങനെ വേണം എഴുതാന്‍.. അല്ലാതെ നമ്മള് ഒരിക്കലും സംഗതികളെ അനുവാചകര്‍ക്കു തുറന്നുകൊടുക്കരുത്. കവിത വായിച്ച് അവര്‍ അവരെക്കുറിച്ചും ഈ സമൂഹത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമൊക്കെ ചിന്തിക്കണം. നമ്മള് എഴുത്തുകാര്‍ വെറും വിഡ്ഢികള്‍ അല്ലായെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം.. അതായത്, വായനക്കാരുടെ ചിന്താമണ്ഡലങ്ങളെ ഉദ്ദീപിക്കുകയെന്നതാണ് നമ്മുടെ കടമ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എന്നാലും.. നമ്മള് എഴുതുന്നത് അവരെ നേരിട്ട് മനസ്സിലാക്കിപ്പിക്കുകയായിരിക്കില്ലേ എഴുത്തുകാരുടെ വിജയം?"</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"നോ നോ... നിങ്ങളെപ്പോലുള്ളവരാണ് സാഹിത്യത്തെ തടങ്കലില്‍ ഇടുന്നത്.. സാഹിത്യം അനര്‍ഗ്ഗളമായി പ്രവഹിക്കട്ടെ... പണ്ഡിതനും പാമരനും കവിതകള്‍ എഴുതട്ടെ, ആയ രീതിയില്‍ ജനങ്ങള്‍ ആസ്വദിക്കട്ടെ.. പക്ഷേ, പിടുത്തം കൊടുക്കാന്‍ പാടില്ലാ.. എന്താണ് നമ്മളുടെ മനസ്സിലെന്ന്.. അതാണ് നമ്മള് ശ്രദ്ധിക്കേണ്ടത്.. അതാണ് ആധുനിക കവിത.. അതായത്..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പുഴകള്‍ ഒഴുകി പടിഞ്ഞാറോട്ട് പോകുന്നു<br />നമ്മളും അങ്ങനെത്തന്നേ...<br />ഇടയ്ക്കൊരു പുഴ കിഴക്കോട്ടോഴുകുന്നു..<br />അതാണ് ഇന്നാ കല്മണ്ഡപത്തില്<br />മാലയിട്ടിരിക്കുന്നത്...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഇത് പിന്നേം കൊള്ളാം.. എന്റീശ്വരാ... ഇനി നിന്നാല്‍ ശരിയാവില്ലാ.. വിട്ടുപിടിക്കാം..."</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com1tag:blogger.com,1999:blog-24473775702842849.post-67545732155293381312017-10-31T05:16:00.000-07:002017-10-31T05:16:02.268-07:00പ്രണയമൊരുദാത്തവികാരമാണുപോലും!.. <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
പ്രണയമൊരുദാത്തവികാരമാണുപോലും.. </div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പ്രണയം മനുഷ്യരെ സ്വാര്‍ത്ഥരാക്കുന്നു<br />അന്തര്‍മുഖരായ രണ്ടുപേരേവീതം,<br />അത് ലോകത്തിന് സമ്മാനിക്കുന്നു.<br />നിഷ്ക്രിയതയുടെ വിളനിലങ്ങളിലാണ്<br />പ്രണയങ്ങള്‍ പൂത്തുലയുന്നത്.<br />വിരഹങ്ങളെ ഗര്‍ഭംധരിച്ച് അവ,<br />ഒടുവില്‍ ദുഖങ്ങളെ പ്രസവിച്ചിടുന്നു..<br />ദിവസം ചെല്ലുംതോറും കണ്ണുകളില്‍<br />തിമിരം കുത്തിനിറയ്ക്കുകയും<br />സമീപത്തുള്ള സംഭവങ്ങളേവരേ<br />കണ്ണില്‍നിന്നു മറയ്ക്കുകയും ചെയ്യുന്നു<br />സുഹൃദ്ബന്ധങ്ങളും രക്തബന്ധങ്ങളും<br />പ്രണയക്കൊടുങ്കാറ്റില്‍ കടപുഴകുന്നു.<br />നിശകളെ നിദ്രാവിഹീനങ്ങളാക്കുന്നു<br />ഞരമ്പുകളില്‍ രക്തസമ്മര്‍ദ്ദമേറ്റുന്നു<br />വിലപ്പെട്ട സമയം പാഴാക്കിക്കളയുന്നു<br />തലച്ചോറിനെ ഒരേചിന്തയില്‍ തളച്ച്,<br />മറുചിന്തകളെ തടങ്കലിലാക്കുന്നു.<br />അദൃശ്യമായ ബന്ധനത്തില്‍ കുരുക്കി,<br />രണ്ടുജന്മങ്ങളെ വിമ്മിട്ടപ്പെടുത്തുന്നു.<br />തൂലികയിലൂടെ ഒഴുകുന്നതിനെല്ലാം<br />പ്രണയത്തിന്റെ കടുംചുവപ്പുനിറവും.<br />കഷ്ടപ്പാടുകളുടെ പര്യായമോ പ്രണയം?</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പ്രണയമില്ലാത്തവര്‍ സൗഭാഗ്യവര്‍<br />മൈതാനത്ത് ഒഴുകുന്ന കാറ്റാണവര്‍<br />കുത്തിയൊഴുകുന്ന പുഴയാണവര്‍<br />സൗഹൃദം പൂക്കുന്ന മനസ്സാണവര്‍<br />മലര്‍ക്കേ ചിരിക്കുന്ന മുഖമാണവര്‍<br />അവരുടെ തൂലികയ്ക്ക് കടിഞ്ഞാണില്ലാ<br />അവരുടെ ചിന്തകള്‍ക്ക് പരിധികളും<br />അവര്‍ക്ക് സഹജീവികളെ കാണാം<br />അവരുടെ വിഷമതകള്‍ തൊട്ടറിയാം<br />സ്വതന്ത്രവിഹായസ്സില്‍ പാറിപ്പറക്കാം<br />കാണുന്നവരെയെല്ലാം സുഹൃത്താക്കാം.<br />സ്വതന്ത്രമായ ആശയവിനിമയങ്ങള്‍..<br />ഘടികാരം ഭരിക്കാത്ത സമയങ്ങള്‍..<br />സുഖം സുഖകരം സുഖലയ പൂരിതം<br />പ്രപഞ്ചത്തെ രണ്ടാളിലേക്കൊതുക്കുന്ന<br />പ്രണയമൊരുദാത്തവികാരം തന്നേയോ?!</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com1tag:blogger.com,1999:blog-24473775702842849.post-34335929021514509612017-10-31T05:14:00.001-07:002017-10-31T05:14:11.609-07:00ഫാസ്റ്റ്ഫുഡ്<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സമയമില്ലാ... ഒന്നിനും സമയമില്ലാ...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അടുപ്പില്‍ തീയൂതാനും മില്ലില്‍പോയി അരിപൊടിപ്പിക്കാനും തേങ്ങയരച്ച് ചമ്മന്തിയുണ്ടാക്കാനൊന്നും ദേ.. എന്നോട് പറഞ്ഞേക്കരുത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ജോലിക്കുപോകുന്നവഴി, ഫാസ്റ്റ്ഫുഡ് കോര്‍ണറില്‍നിന്ന് മെക്സിക്കന്‍ നൂഡില്‍സും അമേരിക്കന്‍ ബര്‍ഗ്ഗറും കെന്റക്കി ചിക്കനും അറബിക് ഷവര്‍മ്മയും ചൈനീസ് ഫ്രൈഡ്റൈസും ഹോട്ട്ഡോഗും മാറിമാറി, സോസുകളില്‍ കുളിപ്പിച്ച്, ഓഫീസ്ബാഗ് കാലിനിടയില്‍ തിരുകിവെച്ചുകൊണ്ട് നിന്നനില്‍പ്പില്‍ കഴിച്ച്, കോളകൊണ്ട് കുലുക്കുഴിഞ്ഞ്, ടിഷ്യൂകൊണ്ട് ചുണ്ടുംകൈയും തുടച്ചും ശീലിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഫാസ്റ്റ്ഫുഡ് ഒന്നൊന്നര സംഭവംതന്നേ!.. അതിവേഗം ബഹുദൂരം....</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കാര്‍സിനോജനുകള്‍ വലിച്ചെടുത്ത് ഉന്മാദികളായ കോശങ്ങള്‍ താന്തോന്നികളായി വളര്‍ന്നുകൊണ്ടിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അഡിനോകാര്‍സിനോമസ്... ഒടുവില്‍, ഈ പോക്കിരിത്തരങ്ങളോട് ആമാശയം പ്രതിഷേധിച്ചത് ഇങ്ങനെയായിരുന്നു.</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com1tag:blogger.com,1999:blog-24473775702842849.post-18822904851333961302017-10-31T05:07:00.000-07:002017-10-31T05:07:45.719-07:00കാട്ടുകള്ളി!.. <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
ലോകത്തിലെ ഏറ്റവുംവലിയ</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒളിച്ചുകളിക്കാരിയാണവളെന്നു,<br />ഞാന്‍ പറയും...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നിദ്രയുടെ,<br />നിര്‍ണ്ണയമില്ലാത്ത യാമങ്ങളില്‍,<br />മനസ്സിനെ മദിപ്പിച്ചുകൊണ്ട്,<br />കള്ളിയെപ്പോലൊരു വരവാണ്...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വിലാസമെഴുതിയെടുക്കാനോ,<br />വരച്ചിടാനോ, ഒരു,<br />പേനയോ, കടലാസ്സോ കിട്ടില്ല...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തലയിണക്കരികിലിവവെച്ച്,<br />വാരിക്കുഴിതീര്‍ക്കുന്ന ദിവസങ്ങളിലോ,<br />അവള് വരികയുമില്ലാ...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ചുമ്മാ, മസ്തിഷ്ക്കച്ചുളിവുകളില്‍<br />കുരുക്കിയിടാന്‍ ശ്രമിച്ചാലോ,<br />സൂര്യനുദിക്കുന്നതിലുംമുന്നേ,<br />ഊര്‍ന്നുപോയുമിരിക്കും..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പിടികൊടുക്കുന്നവളല്ലാ താനെന്ന,<br />അഹംഭാവവുംപോരാതെ,<br />നമ്മെ ഞെട്ടിച്ചുകൊണ്ടൊരു<br />സുപ്രഭാതത്തില്‍,<br />മറ്റുള്ളവരുടെ ഭാവനകളിലൂടെ,<br />ഇറങ്ങിവന്ന്,<br />നമ്മളെ പരിഹസിക്കാനും,<br />അവള്‍ക്കൊരു മടിയുമില്ലാ...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇനി പറയൂ...<br />എന്തുചൊല്ലിയവളെ വിളിക്കണം?..</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com1tag:blogger.com,1999:blog-24473775702842849.post-9565587667845436472017-10-31T05:03:00.000-07:002017-10-31T05:03:03.767-07:00പൊരുത്തം <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
"കിച്ചാ.. കഞ്ഞിവെളമ്പിവെച്ച് എത്രനേരായീ വിളിക്ക്ണൂ.. കഴിക്കില്ല്യാന്നുണ്ടോ?.."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"നിക്ക്യ് വേണ്ട നെന്റെ കഞ്ഞീം ചക്കപ്പുഴുക്കും.. മുണ്ടാണ്ടവ്ടെരുന്നോ.. ന്റെ നാവൊന്നവ്ടെ അടങ്ങിക്കെടന്നോട്ടെ..ഹും.."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അകത്തുനിന്നു ദേവയാനിയമ്മയുടെ വിളികേട്ടപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ ഈര്‍ഷ്യ വര്‍ദ്ധിച്ചു.. തലയില്‍കെട്ടിയിരുന്ന മുഷിഞ്ഞതോര്‍ത്തഴിച്ച്, ദേഷ്യംതീര്‍ക്കാനെന്നപോലെ ഒന്നുശക്തിയായികുടഞ്ഞ് വീണ്ടും തലയില്‍മുറുക്കിക്കെട്ടി, പടിപ്പുരയിലെ തിണ്ണയില്‍ അയാള്‍ അസ്വസ്ഥതയോടെ ഇരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"അതേ.. ഞാനൊരൂട്ടം പറേട്ടേ.... എന്താപ്പോ..ങ്ങക്ക് പറ്റ്യേ? രാമന്‍വാര്യര് വന്നുപോണവരേം ന്നോട് വല്ല്യ ലോഹ്യായിരുന്നൂലോ? ശ്ശടേ..ന്നിപ്പൊ, ന്താ പറ്റ്യേ?.. വെര്‍തെ ന്റെ തല പ്രാന്തുപിടിപ്പിക്കണ്ട.. വന്ന് കഞ്ഞികുടിക്കൂന്നേയ്..."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ദേവ്വോ.. വല്ല്യേ വര്‍ത്താനോംന്നും ഇന്നോട് പറേണ്ടാ.. കേമന്മാര് വല്ലോരും വീട്ട്യേവന്നാപ്പിന്നെ നെനക്ക് ഇന്നെ വെലയില്ല.. ഞാനിവ്ടെ ഇണ്ട്ന്നു കണ്ണുകാണ്വേല്ലാ.. ഇക്ക്യു കേക്കണ്ടാ നെന്റെ ഒരു മയക്കല്.. ന്റെ സൊഭാവം ഇനീം വെടക്കാവണേക്ക മുന്നേ നീയിന്റെ മുന്നീന്ന് പൊക്കോ.. അതാ നെനക്ക് നല്ലത്"</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഓ..അത് ശെരി.. ഇക്ക്യിപ്പോ ഒക്കെ മനസ്സിലായി.. അരമണിക്കോറു മുമ്പ് ങ്ങള് ചായകുടിച്ചൂലോന്നുവെച്ചിട്ടല്ലേ ഞാന്‍ രാമന്‍വാര്യര്‍ക്ക് മാത്രം ചായ ഒണ്ടാക്കിക്കൊടുത്തേ.. അതിനും പെണങ്ങിയോ.. തെന്തൊരു കൂത്തിന്റെ തേവരേ.. ങ്ങള് ഇതേവരെ ന്നെ മനസ്സിലാക്കീല്ലല്ലോ.. കഷ്ടം.. ഹും.. ങ്ങക്ക് വെശ്ക്ക്ണ്ടെങ്കീ വന്ന് കഞ്ഞികുടിച്ചോളീന്‍.. ഞാന്‍ ന്റെ തണ്ടലൊന്നു ചായ്ക്കട്ടേ.. നേരംവെളുക്കോളം കിച്ചനിവിട്യന്നെ ഇരുന്നോളൂട്ടോ.. ഇക്ക്യെന്താ കൊഴപ്പം.. ഇന്നെ വെര്‍ത്ത് തൊടങ്ങീന്നു ഇക്ക്യ് നല്ലോണം അറീണുണ്ട്ട്ടോ.. ദൈവേ.. ക്ക്യ് എങ്ങനേലുമൊന്നു ചത്തുകിട്ട്യാ മത്യാര്‍ന്നൂ.."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"നീയ്യ് പോടീ.. മറുതേ.. ഞാന്‍ പറഞ്ഞില്ല്യേ.. നെന്റെ ഒരു വര്‍ത്താനോം ഇക്ക്യ് കേക്കണ്ടാന്ന്.. നെനക്കേയ് മനുഷ്യനെ ഒരു വെലേം ഇല്ല്യാ.. നെന്നെ.. ഇനിക്കിപ്പോ കാണ്വേംവേണ്ടാ.. ന്നെ വട്ടാക്കാണ്ട് നെന്റെ കാര്യോംനോക്കി എവ്ടെക്ക്യാച്ചാ.. വേം പൊക്കോ .."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കൃഷ്ണന്‍കുട്ടി അപകര്ഷതയില് നിന്നുണ്ടായ കോപംകൊണ്ടുവിറച്ച് അരയില്‍നിന്നും ബീഡിക്കെട്ടും തീപ്പെട്ടിയുമെടുത്ത്, ബീഡിക്ക് തീകൊളുത്തി. അകലേ ഇരുള്‍മൂടിയ പാടശേഖരങ്ങളിലേക്ക് അലക്ഷ്യമായിനോക്കി, കട്ടിളകള്‍ ചിതലരിച്ചുതുടങ്ങിയ പടിപ്പുരയുടെ തിണ്ണയില്‍ ഇരുട്ടിന്റെ ഉപാസകനെപോലെ അയാള്‍ ഇരുന്നു. വരാന്‍പോകുന്നമഴയുടെ മുന്നോടിയായി, പാടങ്ങളില്‍നിന്നു തവളകളുടെ കരച്ചില് ഇടതടവില്ലാതെ ഉയരുന്നുണ്ടായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ബാല്യകാലംമുതലേ ഒരുമിച്ചുകളിച്ചുവളര്‍ന്നവരായിരുന്നു കൃഷ്ണന്‍കുട്ടിയും ദേവയാനിയും.. അന്നേമുതല്‍ അവര്‍ പരസ്പ്പരം സ്നേഹത്തിലായിരുന്നുവെങ്കിലും അതിന്റെ പ്രധാനചേരുവകള്‍ നിസ്സാരകാര്യങ്ങള്‍ക്കുവേണ്ടിപോലും ഉണ്ടാകാറുള്ള സൌന്ദര്യപ്പിണക്കങ്ങളും വഴക്കുകളുമായിരുന്നു. ഓരോദിവസവും പിണങ്ങാനുള്ള ഹേതു എങ്ങനെയെങ്കിലും ഉടലെടുക്കുമെങ്കിലും ആ പിണക്കം വിരഹമായും, വിരഹം പ്രണയമായും, വീണ്ടും തളിര്‍ത്തുപുഷ്പ്പിക്കാന്‍ ക്ഷണികവേളകളേ വേണ്ടിവരാറുള്ളൂ എന്നുമാത്രം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കൃഷ്ണന്‍കുട്ടിയുടെ അച്ഛന് താരതമ്യേന ദരിദ്രരായ ദേവയാനിയുടെ വീട്ടുകാരോട് പുച്ഛമായിരുന്നതിനാല്‍ ദേവയാനിയെ വിവാഹം കഴിക്കാനുള്ള മകന്റെ ആഗ്രഹത്തെ അദ്ദേഹം എതിര്‍ത്തു. എന്നാല്‍, കൃഷ്ണന്‍കുട്ടി തന്റെ നിലപാടില്‍ നഖശിഖാന്തം ഉറച്ചുനിന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലായപ്പോള്‍ ഒരു നിബന്ധനയില്‍ അച്ഛന് ആ വിവാഹത്തിനു സമ്മതിച്ചു. ജാതകങ്ങള്‍ക്ക് പത്തില്‍പത്തു പൊരുത്തം ഉണ്ടെങ്കില്‍മാത്രം വേളിനടത്താം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ദേവയാനിയുടെ അച്ഛന് കൃഷ്ണന്‍കുട്ടിയെ വലിയമതിപ്പായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സകലദൈവങ്ങളേയും മനസ്സില്‍ധ്യാനിച്ചുകൊണ്ട് കൃഷ്ണന്‍കുട്ടി രണ്ടുജാതകങ്ങളും എടുത്ത് കണിയാന് ഭാസ്ക്കരന്റെ വീട്ടിലേക്കുചെന്നു. എന്നാല്‍ യുവമിഥുനത്തിന്റെ സ്വഭാവങ്ങള്‍ പോലെതന്നേ ജാതകങ്ങളും പരസ്പ്പരം ഇടഞ്ഞുനില്‍ക്കുന്നത് കണ്ട് കണിയാന് നെറ്റിചുളിച്ചു തുറിച്ചുനോക്കി. കൃഷ്ണന്‍കുട്ടിയുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വിഷണ്ണനായി മടങ്ങുന്നവഴിയില്‍ ആ ഉപായം പറഞ്ഞു കൊടുത്തത് ഉറ്റസുഹൃത്ത് വാസൂട്ടനായിരുന്നു . ഒരു കുപ്പി ആവിപറക്കുന്ന വാറ്റുചാരായം.. ജാതകങ്ങളില്‍ പൊരുത്തങ്ങള്‍ കുടിയേറാന്‍ അത് ധാരാളമായിരുന്നു. ദേവയാനിവരേ അറിയാത്ത സത്യം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
രണ്ടുപേര്‍ക്കും അപ്പോള്‍ ഇരുപതു വയസ്സ്.. കല്യാണംകഴിഞ്ഞ് ചട്ടിയുംകലവുംപോലെ തട്ടിയുംമുട്ടിയുമുള്ള ആ ജീവിതത്തില്‍ അധികം വൈകാതെത്തന്നെ ഒരു പെണ്‍തരിപിറന്നപ്പോള്‍ അവര്‍ സന്തോഷംകൊണ്ട് മതിമറന്നു. കാലങ്ങള്‍ അതിവേഗം കടന്നുപോയി... ജീവിതത്തിന്റെ തനിയാവര്‍ത്തനമെന്നപോലെ, മകളേ വിവാഹം കഴിച്ചുതരണം എന്ന ആവശ്യവുമായിവന്ന ചെറുക്കനോട് എതിര്‍പ്പുപ്രകടിപ്പിക്കാന്‍ കൃഷ്ണന്‍കുട്ടിക്ക് കഴിഞ്ഞില്ല. പക്ഷെ, ദേവയാനി ആ വിവാഹാലോചനയെ എതിര്‍ത്തു. അവസാനം മകളുടേയും കൃഷ്ണന്‍കുട്ടിയുടേയും നിര്‍ബന്ധത്തിനു ദേവയാനിക്ക് വഴങ്ങേണ്ടിവന്നപ്പോള്‍ ദേവയാനിയും മുന്നോട്ടുവെച്ച നിബന്ധന ജാതകപ്പൊരുത്തമായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ജാതകങ്ങള്‍ ചേരില്ലെന്ന് കല്യാണച്ചെറുക്കന് കൃഷ്ണന്‍കുട്ടിയെ രഹസ്യമായി അറിയിച്ചപ്പോള്‍ അവനെ സമാധാനിപ്പിച്ചുകൊണ്ട് കൃഷ്ണന്‍കുട്ടി ആ ജാതകങ്ങള്‍ കൈപ്പറ്റി. ദേവയാനിപോലുമറിയാതെ ഭാസ്ക്കരപ്പണിക്കരുടെ വീട് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് ഭാസ്ക്കരപ്പണിക്കര് വര്‍ഷങ്ങള്‍ക്കുമുമ്പ് കാലംചെയ്തുവെന്ന്. ആ ജാതകങ്ങള്‍ക്ക്, മുമ്പ് ചെയ്തിരുന്നതുപോലെ നല്ല പൊരുത്തമുണ്ടാക്കിക്കിട്ടാന്‍വേണ്ടി കൃഷ്ണന്‍കുട്ടിക്ക് ഭാസ്ക്കരപ്പണിക്കരുടെ മകനുകൊടുക്കേണ്ടിവന്നത് അന്നയാളുടെ അച്ഛന് കൊടുത്ത ഒരു കുപ്പി വാറ്റുചാരായത്തിന് പകരം അഞ്ഞൂറ് ഉറുപ്പികയായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തന്റേതടക്കമുള്ള ജാതകങ്ങള്‍ക്ക് താന്‍ പൊരുത്തമുണ്ടാക്കിയ കഥകളൊന്നും അന്ധവിശ്വാസികളായ വീട്ടുകാരെയും ദേവയാനിയെതന്നേയും കൃഷ്ണന്‍കുട്ടി അറിയിച്ചിട്ടേയില്ല. കുറച്ചുദൂരെയാണെങ്കിലും വിവാഹംകഴിഞ്ഞ് മകളുംമരുമകനും സര്‍വ്വ ഐശ്വര്യങ്ങളോടുകൂടിതന്നേ ജീവിക്കുന്നു എന്ന അറിവ്, ആ കുറ്റബോധത്തെ അയാളുടെ മനസ്സില്‍നിന്നു മായ്ച്ചുകളയുകയുംചെയ്തു. മനസ്സുകള്‍ക്ക് നല്ല പൊരുത്തമുണ്ടെങ്കില്‍പ്പിന്നെ ജാതകങ്ങള്‍ക്ക് എന്തുപ്രസക്തി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മകളുടെ വിവാഹാനന്തരമിപ്പോള്‍ ഇരുപത്തിനാലുവര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ചട്ടിയുംകലവും തമ്മില്‍ തട്ടിമുട്ടാതേ, ഒരുദിവസത്തിനുപോലും അപ്പോഴും അവരുടെയിടയിലൂടെ കടന്നുപോകാനാവുമായിരുന്നില്ലാ. എത്രയോ തീവ്രമായ ഘര്‍ഷണങ്ങള്‍ ഉണ്ടായിട്ടും ഒരിക്കല്‍പ്പോലും അവ തകരുകയോ, അവയില്‍ വിള്ളലുകള്‍വീഴുകയോ ചെയ്തിരുന്നില്ല എന്നതാണ് അത്ഭുതം. പാറക്കല്ലുകള്‍നിറഞ്ഞ കൈവഴികളിലൂടെ ആ സ്നേഹനദി പ്രതിബന്ധങ്ങളെയെല്ലാം സ്വയംതട്ടിയകറ്റി ഒഴുകിക്കൊണ്ടേയിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
'ഹും.. ഇന്നവളെ ഒരുപാഠം പഠിപ്പിച്ചിട്ടുതന്നേ കാര്യം.. എന്നത്തേയുംപോലുള്ള ഒരു അവഗണനയല്ലാ ഇന്നവള്‍ തന്നോടുചെയ്തിരിക്കുന്നത്.. ആ വാര്യരുടെമുന്നില്‍ അവള് തന്നെ കൊച്ചാക്കിക്കളഞ്ഞല്ലോ.. സ്വന്തം ഭര്‍ത്താവിനെ തരിമ്പും വിലയില്ലാത്തവള്‍.. എത്രമാത്രം താന്‍ അവളെ സ്നേഹിക്കുന്നുണ്ടെന്ന് അവള്‍ക്കിനിയും മനസ്സിലായിട്ടില്ലേ?.. അവള്‍ക്കുവേണ്ടി താന്‍ ജീവന്‍വരേ പണയംവെച്ച് സാഹചര്യങ്ങളോട് പോരാടിയിട്ടുണ്ട്.. അവളുടെ മുകളില്‍ ഒരു പൂഴിത്തരിപോലും വീഴാതെ ഇതേവരെയും കാത്തിട്ടുമുണ്ട്.. ആ തന്നേയവള്‍............. ഈ അവഗണന സഹിക്കാനാവുന്നില്ലല്ലോ തേവരേ.... നാളെ അവള് തന്റെ ശവംതന്നേ കണികാണണം.. എന്നാലേ ആ അഹങ്കാരത്തിനു അറുതിവരികയുള്ളൂ.. കിച്ചന് ആരാണെന്ന് അവള്‍ക്കിനിയും മനസ്സിലായിട്ടില്ലാ..ഹും..'</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ദേഷ്യവും സങ്കടവും കൃഷ്ണന്‍കുട്ടിയുടെ മനസ്സില്‍ കൊടുങ്കാറ്റുകള്‍സൃഷ്ടിച്ചു. സ്വയം മരണത്തിനുകീഴടങ്ങിക്കൊണ്ട്, തന്റെ ഭാര്യയെ ഒരുപാഠംപഠിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മനസ്സില്‍ മുറിവുണ്ടാക്കുന്ന ചെറിയകാര്യങ്ങള്‍വരേ കൃഷ്ണന്‍കുട്ടിയെ വികാരതീവ്രതയുടെ കൊടുമുടിയിലെത്തിക്കും. ദേവയാനിയും ആ കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ലാ. അതാണല്ലോ ബാല്യകാലം മുതലുള്ള അവരുടെ പൊരുത്തവും..വയസ്സ് അറുപത്തിരണ്ടു കഴിഞ്ഞിട്ടും പരസ്പ്പരം ഇത്രയും ക്രാദ്ധപാരവശ്യത്തില്‍ [Possessiveness] കഴിയുന്ന മറ്റൊരുജോഡിയും ഈ ലോകത്തില്‍ തന്നെയുണ്ടാവില്ലാ. തങ്ങള്‍ക്കുവേണ്ടി അവര്‍ സ്വയംനിര്‍മ്മിച്ച, അവരുടേമാത്രംലോകത്തില്‍ കലഹിച്ചുംസ്നേഹിച്ചും, ഏദെന് തോട്ടത്തിലെ ആദത്തേയും ഹവ്വയേയുംപോലെ അവര്‍ കഴിഞ്ഞു. എന്നാല്‍, മറ്റുള്ളവരുടെമുന്നില്‍ ഇത്രയേറെ പക്വതയും വിവരവുമുള്ള മറ്റൊരുജോടിയും വേറെയില്ലാതാനും. സമൂഹത്തിലെ ബഹുമാന്യരായ ദമ്പതികള്‍.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സമയം പുലര്‍ച്ചെ രണ്ടുമണിയായിരിക്കുന്നു.. കൃഷ്ണന്‍കുട്ടിയുടെ മാനസീകാവസ്ഥയ്ക്ക് തെല്ലുപോലും അയവുവന്നിട്ടില്ല. ഇനിയും താന്‍ വൈകിക്കൂടാ... എന്നബോധത്തില്‍ അടുക്കളയോട് ചേര്‍ന്നുള്ള തൊഴുത്തിന്റെതട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കീടനാശിനി എടുത്തുകഴിക്കാനായി അയാള്‍ നീങ്ങി. അസമയത്ത് കടന്നുവന്ന യജമാനനെകണ്ട് തലകുലുക്കി എഴുന്നേറ്റ പശുവിന്റെ നെറ്റിയില്‍, കൈകൊണ്ട് തഴുകുമ്പോള്‍ അയാളുടെ കണ്ണില്‍നിന്നു കണ്ണുനീര് ഒഴുകി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"നെനക്കെങ്കിലും ഇന്നോട് സ്നേഹം ഒണ്ടല്ലോ നന്ദിന്യേ.. ഇനിക്കത് മതി.. " ഗദ്ഗദംകൊണ്ട് വാക്കുകള്‍മുറിഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പെട്ടെന്ന് അടുക്കളയില്‍ പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദംകേട്ട് കൃഷ്ണന്‍കുട്ടി ജനലിലൂടെ അകത്തേക്ക് പാളിനോക്കി. ദേവയാനി, ആവിപറക്കുന്ന കഞ്ഞിയുംചമ്മന്തിയും കോപ്പയിലേക്കുപകരുന്നു. ഈ പാതിരാനേരത്ത് അവള് കഞ്ഞിയുണ്ടാക്കിക്കുടിക്കാനുള്ള പരിപാടിയാണോ? അയാള്‍ അവളെ സാകൂതംനിരീക്ഷിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കഞ്ഞിയുമെടുത്ത് അതാ ദേവയാനി ഉമ്മറത്തേക്കുപോകുന്നു. എന്തായിരിക്കുമിനി ദേവു ചെയ്യാന്‍പോകുന്നത് എന്നുചിന്തിക്കുന്നതിനുംമുമ്പ് അവള് വിളിക്കുന്നത് കേട്ടു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"കിച്ചാ.. കിച്ചാ.. ദെവ്ടെപ്പോയിക്കിടക്കാ?.. കിച്ചാ.. കിച്ചാ....... "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പടിപ്പുരയിലേക്ക് ഓടിച്ചെന്ന് അവിടെയെല്ലാം നോക്കിയിട്ടും കൃഷ്ണന്‍കുട്ടിയെ കാണാതായപ്പോള്‍ ആ വിളിയുടെ ഭാവത്തിനു രൂപാന്തരംപ്രാപിച്ച് കരച്ചിലിന്റെ ഈണമായി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
'വിളിക്കട്ടേ അവള്.. വിളിച്ചു വിഷമിക്കട്ടേ.. എന്നെ വകവയ്ക്കാത്തവളല്ലേ.. ഒന്നു വട്ടംകറങ്ങട്ടേ.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അയാള്‍ മനസ്സില്‍പറഞ്ഞെങ്കിലും.. ദേവയാനിയുടെ കണ്ണുനീര് ആ മുറ്റംനനയ്ക്കുന്നത് ആലോചിക്കാന്‍വരേ അയാള്‍ക്ക് ത്രാണിയില്ലായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എന്താ ദേവൂ... ഞാനിവ്ടേ.... പയ്യിന്.........."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അപകര്‍ഷത സ്ഫുരിച്ച ആ സ്വരംകേട്ട് ആശ്വാസഭരിതമായ മുഖത്തോടെ ദേവയാനി അവിടേക്ക് ഓടിച്ചെന്ന്, കൃഷ്ണന്‍കുട്ടിയുടെ കൈകള്‍ പിടിച്ചുകൊണ്ട് വിങ്ങിക്കരഞ്ഞു..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ന്നെ.. ങ്ങള്‍ക്ക് വേണ്ടേലും നിക്ക്, ന്റെ കിച്ചല്ല്യാതെ പറ്റില്ല്യാ... വാ... ഞാന്‍ കഞ്ഞിവെളമ്പിവെച്ചിട്ടുണ്ട്.. ഇനീം ചൂടാറണേക്കാള്‍മുമ്പ് കഴിക്ക്യാ... വാ കിച്ചാ.. ന്റെ പൊന്നല്ലേ ... വായോ... ഇതേവരെ ഒരു പോള കണ്ണടച്ചിട്ടില്ല്യ ഞാന്‍..അറിയ്വോ.."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സ്നേഹമസൃണമായ ആ വാക്കുകള്‍ കൃഷ്ണന്‍കുട്ടിയുടെ പാദങ്ങളെ വീടിന്റെ ഉമ്മറക്കോലായിലേക്ക് നയിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"നീയ് കഞ്ഞ്യുടിച്ചോ?.. നിന്റെ കഞ്ഞിക്കോപ്പ എവിട്യാ?.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കണ്ണുകള്‍ തുടച്ചുകൊണ്ട് കഞ്ഞിക്കഭിമുഖമായി ഇരുന്ന ദേവയാനിയോട് അയാള്‍ ചോദിച്ചു</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഇല്ല്യാ.. നമ്മക്കൊരു കോപ്പ പോരേ?.. ഇക്ക്യു കിച്ചനന്നേ കോര്യന്നാല്‍ മതി... ന്നാലേ ഇപ്പൊ ന്റെ വെശ്പ്പ് മാറൂ..."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഈര്‍ക്കില്‍കൊണ്ട് കുത്തി, പ്ലാവിലക്കുമ്പിള്‍ ഉണ്ടാക്കി കിച്ചനുനേരെ നീട്ടുമ്പോള്‍ തുടുത്തമുഖത്തോടെ ദേവു പറഞ്ഞു.</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com1tag:blogger.com,1999:blog-24473775702842849.post-30250860664790828052017-10-31T04:56:00.002-07:002017-10-31T04:56:34.467-07:00ദേ.. മാവേലി വീണ്ടും!...<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
ഇത്തവണ മാവേലി പാതാളത്തില്‍നിന്ന് കേരളത്തിലേക്ക് പ്രസ്ഥാനംതുടങ്ങിയവഴി, ഒരു തുരങ്കം ദൃഷ്ടിയില്‍പ്പതിഞ്ഞു. തന്റെ വരവ് സുഗമമാക്കാന്‍ പ്രജകള്‍ ഒരുക്കിവച്ച കുറുക്കുവഴിയായിരിക്കും അതെന്നാണ് പാവം മാവേലി കരുതിയത്. എന്നാല്‍, ബാങ്ക് കൊള്ളയടിക്കാന്‍വേണ്ടി കള്ളന്മാര് തുരന്നുവച്ചതായിരുന്നുവത്. തോരാത്ത മഴമൂലം തുരങ്കത്തില്‍ മുട്ടുവരെ വെള്ളവും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അഴുക്കുപറ്റാതെയിരിക്കാന് ഉടുപ്പെല്ലാം മുട്ടോളം പൊക്കിപ്പിടിച്ചുകൊണ്ട് മാവേലിത്തമ്പുരാന് ഒരുവിധം പുറത്തുകടന്നപ്പോള്‍ ഒരു കുഞ്ഞുതുമ്പച്ചെടി തന്നെനോക്കി പുഞ്ചിരിക്കുന്നതാണ് കണ്ടത്. മഹാബലിയുടെ മനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടി. തന്റെ പ്രിയപ്പെട്ട പുഷ്പം.. "നിന്റെ കൂട്ടുകാരൊക്കെ എവിടേ?" എന്ന ചോദ്യത്തിന് മറുപടിയൊന്നുംപറയാതെ അതൊന്നു കണ്ണുചിമ്മികാണിക്കുകമാത്രം ചെയ്തു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വിജനമായ വഴികളിലൂടെ സഞ്ചരിക്കവേ അവിടെയുമിവിടെയുമൊക്കെ ഒറ്റയ്ക്കുംതെറ്റയ്ക്കുംകാണായ മുക്കുറ്റിപ്പൂ, കാക്കപ്പൂ, കോളാമ്പിപ്പൂ ഇത്യാദികളോട് കിന്നാരംചൊല്ലുമ്പോഴും അവയിറുക്കാന് കുട്ടികളെയൊന്നും കാണാതിരുന്നത് ഇത്തിരി ശങ്കപരത്തി. ഒറ്റയടിപ്പാത തരണംചെയ്ത് ടാറിട്ട റോഡിലെത്തിയവഴി ചീറിപ്പാഞ്ഞുപോയ ഒരു വാഹനം മാവേലിയുടെ വസ്ത്രത്തില്‍ ചെളിവെള്ളം തെറിപ്പിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"പാവം എന്നെ കണ്ടുകാണില്ല.. " അപ്പോഴും നന്മനിറഞ്ഞ ആ മനസ്സിന് രോഷംകൊള്ളാനായില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കുറച്ചുകൂടി നടന്നപ്പോള്‍ ഒരു ചോലകണ്ടു. അതിലെ വെള്ളത്തില്‍ ഉടുപ്പൊന്നു കഴുകിക്കളയാമെന്നു കരുതി. എന്നാല്‍ ഉടുപ്പ് വെള്ളത്തില്മുക്കിയെടുത്തപ്പോളാണ് പണിപാളിയവിവരം മനസ്സിലായത്. വെള്ളത്തിലെ, ഓയിലും ഗ്രീസും മറ്റുരാസപദാര്ത്ഥങ്ങളുമൊക്കെ തുണിയില്പ്പിടിച്ച്, അവസ്ഥ പഴയതിനേക്കാള്‍ മോശമാക്കി. ഇനി കിരീടവും ആഭരണവുമൊന്നും ഈ മുഷിഞ്ഞ വസ്ത്രവിധാനത്തിനുചേരില്ലായെന്നുരുതി, അതും ആടകളുമൊക്കെയൂരി തന്റെ ഭാണ്ഡത്തിലാക്കി ഒരു മരച്ചില്ലയില്‍ തൂക്കിയിട്ട്, കൌപീനധാരിയായി നടപ്പുതുടര്‍ന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നടന്നുനടന്ന് പട്ടണത്തിലെത്തിയപ്പോള്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഒരു വസ്ത്രക്കട കണ്ടു. അവിടെ കയറിനോക്കിയപ്പോള്‍ തനിക്കിണങ്ങുന്ന ഒരു സംഗതിയും കണ്ടില്ല. ആശയക്കുഴപ്പത്തില്‍ നില്ക്കുമ്പോള്, സേല്സ്മേന് ഒരു ജീന്‍സും ടീഷര്‍ട്ടും മഹാബലിയെ പിടിപ്പിച്ചു. ഗത്യന്തരമില്ലാതെ അത് ധരിച്ച്, വീണ്ടും യാത്ര..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നോക്കുന്നിടത്തെല്ലാം തന്റെ ഫ്ലെക്സ്ബോര്ഡുകള്മാത്രം!.. പ്രജകള്‍ക്ക് തന്നോടുള്ള സ്നേഹംകണ്ട് രാജാവിന്റെ മനസ്സുനിറഞ്ഞു. പക്ഷേ, വീടുകളുടെ മുറ്റത്തൊന്നും പൂക്കളങ്ങള്‍ കാണുന്നില്ല. ഇതെന്തൊരു മറിമായം? കഴിഞ്ഞതവണ വരുമ്പോള്‍, ചില വീടുകളുടെ മുറ്റങ്ങളിലെങ്കിലും പൂക്കളങ്ങള്‍ കാണാമായിരുന്നു. തിരുവോണമായിട്ട്, ഒരു പ്രജയേയും മുറ്റത്തും പറമ്പുകളിലുമൊന്നും കാണുന്നില്ല. ഊഞ്ഞാലാട്ടമില്ലാ, കുരവകളില്ലാ.. പകരം കേള്‍ക്കാനാവുന്നത് പട്ടികളുടെ കുരകള്‍മാത്രം. മിക്കവാറും എല്ലാ വീടുകളേയും ശ്മശാനമൂകത ഗ്രസിച്ചപോലെ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നടക്കുംതോറും മാവേലിയില്‍ ഒരു സംശയം പിടിമുറുക്കിക്കൊണ്ടിരുന്നു. ഇനിയെങ്ങാനും താന്‍ അബദ്ധത്തില്‍, പാതാളത്തില്‍നിന്നു നേരത്തെ പുറപ്പെട്ടിരിക്കുമോ? ഓണം എന്നൊരു പ്രതീതിയേ തനിക്ക് അനുഭവപ്പെടുന്നില്ലല്ലോ!</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഓലക്കുടയുമായി നടന്നുവരുന്ന ആധുനികവസ്ത്രധാരിയെ ബൈക്കുകളിലെത്തിയ കോളേജുകുമാരന്മാര് പരിഹസിച്ചു. തന്നെ പരിഹസിക്കുന്നതാണെന്നു മനസ്സിലാക്കാതെ അദ്ദേഹം അവരുടെകൂടെ സെല്‍ഫിക്കു പോസ് ചെയ്തു. മാത്രമല്ലാ, അവരാവശ്യപ്പെട്ടതുപ്രകാരം അവരുടെകൂടെ ബൈക്കില്‍കയറി യാത്രയാവുകയുംചെയ്തു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മാവേലിക്ക് കുറച്ചുകാശുംകൊടുത്ത് ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റിനുമുന്നിലെ വരിയില്നിറുത്തി, ഉടനേവരാമെന്നുപറഞ്ഞ് കുമാരന്മാര് മുങ്ങി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എന്താണ് ഇവിടെ കൊടുക്കുന്നതെന്ന് തൊട്ടുമുന്നിലുള്ള ആളോടുചോദിച്ചപ്പോള് അയാളൊന്നു ചിരിക്കുകമാത്രംചെയ്തു. ഭാഷയറിയാത്ത ആ ബംഗാളി എങ്ങനെ മറുപടി പറയാനാ?.. പക്ഷേ, പരിസരവീക്ഷണത്തില്നിന്ന് ആളുകള്‍ വാങ്ങിക്കൊണ്ടുപോകുന്നത് കുപ്പികളാണെന്നും ചിലര്‍ അതിലെ ദ്രാവകം കഴിച്ച്, സന്തോഷചിത്തരാവുന്നതുമൊക്കെ മഹാബലി കണ്ടുപിടിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അങ്ങനെയൊടുവില്ക്കിട്ടിയ രണ്ടുമൂന്നു കുപ്പികളുമായി അടുത്തുള്ള മരത്തണലില്‍ കുമാരന്മാരെകാത്തുള്ള ഇരിപ്പായി. ദാഹിച്ചപ്പോള്‍ ഒരു കുപ്പിതുറന്ന് മടുമടായെന്നു രണ്ടുകവിള്‍ ദ്രാവകമങ്ങ് അകത്തോട്ടിറക്കി. അന്നക്കുഴല് പൊള്ളിച്ചുകൊണ്ട് മദ്യം താഴോട്ടിറങ്ങിയപ്പോള്‍ തിരുമേനി എരിപിരികൊണ്ടു. വല്ല വിഷവുമാണോയതെന്ന ചിന്തയും അസ്വസ്ഥതയുളവാക്കി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
രണ്ടുമിനിറ്റിനുള്ളില്‍ മഹാബലിത്തമ്പുരാന് ഫോമിലായി. ഹായ് എന്തൊരു സുഖം!... പിള്ളേരെയാണെങ്കില് കാണാനുമില്ല. താമസിയാതെ ആ കുപ്പി മുഴുവനായും കുടിച്ചുതീര്‍ത്ത് ആശാനവിടെ കിടപ്പായി. തിരികേവന്ന കുമാരന്മാര്, നാലുതെറിയുംപറഞ്ഞ്, ശേഷിച്ച കുപ്പികള്മാത്രമെടുത്ത് മാവേലിയെ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഉറക്കെ എന്തൊക്കെയോ പിച്ചുംപേയുംപറഞ്ഞുകിടന്നിരുന്ന മാവേലിയെ പോലീസ് പൊക്കി. ചോദിച്ച തിരിച്ചറിയല്‍രേഖകളോ ആധാര്‍കാര്‍ഡോ ഒന്നുമില്ലാത്ത മാവേലിയെ തീവ്രവാദിയായി മുദ്രകുത്തി, അവര്‍ ലോക്കപ്പിലടച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
രണ്ടുമൂന്നു മണിക്കൂര്കഴിഞ്ഞ് സുബോധമുണ്ടായപ്പോള്‍ ഒടുക്കത്തെ വിശപ്പ്. മരച്ചുവട്ടില്‍ കിടന്നിരുന്ന താനെങ്ങനെ, മൂത്രംമണക്കുന്ന ഈ മുറിയിലെത്തിയെന്നോര്ത്തു പാവം അത്ഭുതപ്പെട്ടു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പോലീസുകാര്‍ ഓണം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുടവയറും കൊമ്പന്‍മീശയുമുള്ള ഒരു പോലീസുകാരന് മാവേലിയുടെ വേഷമണിയാന്‍ പാടുപെടുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ശൂ.. ശൂസ്... " മാവേലി ആ പോലീസുകാരനെ സ്വരമുണ്ടാക്കിവിളിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എന്തെടോ തനിക്ക്?.. " പോലീസുകാരന് വന്നുമുരണ്ടു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എന്നെ തുറന്നുവിടൂ.. ഞാന്‍ കാണിച്ചുതരാം എങ്ങനെയാണ് വേഷം ധരിക്കേണ്ടതെന്ന്.. ദേ.. കിരീടവും ആഭരണങ്ങളൊന്നും അങ്ങനെയല്ലാ.." മാവേലി സവിനയം പറഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഒന്നുപോടോ.. ഇയാളാരാ മാവേലിയുടെ ചമയക്കാരനോ?.. ചവിട്ടുകിട്ടേണ്ടെങ്കില് അവിടെയടങ്ങിക്കിടന്നോ.." പോലീസുകാരന്റെ പ്രതികരണം മാവേലിത്തമ്പുരാനെ ഒട്ടൊന്നുവേദനിപ്പിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"മാവേലി നാടുവാണീടുംകാലം.. മാനുഷ്യരെല്ലാരുമൊന്നുപോലേ.."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പോലീസോണം പൊടിപൊടിക്കുന്നതിനകമ്പടിയായി താന്‍ രാവിലെകഴിച്ച ദ്രാവകത്തിന്റെയതേ മണവും അന്തരീക്ഷത്തില്‍ പടരുന്നത് മാവേലി ശ്രദ്ധിച്ചു. നല്ല തിമിര്‍പ്പിലായ പോലീസുകാരെ ഒരുവിധത്തില്പാട്ടിലാക്കി, നമ്മുടെ തമ്പുരാന് ലോക്കപ്പില്‍നിന്നു തടിതപ്പി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വിശന്നുകുടലുകരിയുന്നു... ആകെ കൈയിലുണ്ടായിരുന്ന ഓലക്കുട, പോലീസുകാര്‍ വാങ്ങിയെടുത്തിരുന്നതിനാല് നട്ടുച്ചവെയിലില്‍ അദ്ദേഹം പൊരിഞ്ഞു. അതാ ഒരു വീട്ടില്‍നിന്ന് ആഹാരപദാര്‍ത്ഥങ്ങളുടെ സുഗന്ധം ഒഴുകിവരുന്നു. ഇരുമ്പുഗേറ്റില്‍ തട്ടിയപ്പോള്‍ വീടിന്റെ ഉമ്മറത്തുനിന്ന ഒരു ചെറുക്കന് വിളിച്ചുകൂവി"</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"അച്ഛാ.. ദേ ഒരു ബംഗാളിവന്നിരിക്കുന്നു</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"വല്ലോം കൊടുത്തു പറയഞ്ഞച്ചേരെ സുമതീ.. " കുടുംബനാഥന്റെ സ്വരം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അല്പസമയത്തിനുള്ളില് ഒരു പ്ലാസ്റ്റിക്സഞ്ചിയില്‍ കുറച്ചു ഭക്ഷണപദാര്‍ത്ഥങ്ങളുമായി ഒരു വേലക്കാരന്വന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"അതേയ്.. ഞാനാരാണെന്നു മനസ്സിലായോ?.. ഞാന്‍ മാവേലിയാ.. മാവേലി.. " തിരുമേനി, വേലക്കാരനെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ആഹാ നിങ്ങളാണല്ലേ ഈ മാവേലിയെന്നുപറയുന്ന സാധനം?!... കൊള്ളാലോ?.. വട്ടാണല്ലേ?.. ഇതുകൊണ്ട്, വേഗം സ്ഥലംവിട്ടോളൂ.. അല്ലെങ്കില്‍ മൊതലാളിയുടെ കൈയില്‍ തോക്കുണ്ട്.. ആശാന് നല്ല ഫിറ്റാ.. ചിലപ്പോള്‍ കാച്ചിക്കളയും.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പാവം തമ്പുരാന്, മറുത്തൊന്നുംപറയാതെ, കത്തുന്നവയറോടെ ഒരു മരത്തണല്‍ നോക്കിനടന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒരു മണവുംരുചിയുമില്ലാത്ത ഭക്ഷണം. ഉള്ള കറികള്‍ കൂട്ടിക്കുഴച്ച്, ഒരുരുള വായില്‍വയ്ക്കാന്‍ തുനിയുമ്പോഴേക്കും...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"സാറേ വിശന്നിട്ടുവയ്യാ.. വല്ലോംതരണേ..."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മുഷിഞ്ഞ വസ്ത്രധാരികളായ ഒരു സ്ത്രീയും കുഞ്ഞും തൊട്ടടുത്തുനിന്നു യാചിക്കുന്നു. മാവേലിയുടെ കണ്ണുനിറഞ്ഞു. വിശപ്പെല്ലാം നിമിഷനേരംകൊണ്ട് അപ്രത്യക്ഷമായി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അമ്മയും കുഞ്ഞും ആ ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുന്നത്, നിര്‍ന്നിമേഷനായി തമ്പുരാന് അല്പനേരം നോക്കിനിന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വിഷണ്ണനായി അദ്ദേഹം തിരികേനടന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മരത്തില്‍ തൂക്കിയിട്ടിരുന്ന വസ്ത്രാഭരണങ്ങളടങ്ങിയ ഭാണ്ഡം അപ്രത്യക്ഷമായിരിക്കുന്നു. മഹാബലിത്തമ്പുരാന് വിശ്വസിക്കാനേ ആയില്ലാ!.. അദ്ദേഹം നിലത്തുകുത്തിയിരുന്നു വിതുമ്പി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ആടയാഭരണങ്ങള്‍ നഷ്ടപ്പെട്ടതുകൊണ്ടോ, ജീന്‍സും ടീഷര്‍ട്ടും ധരിച്ച് പാതാളജനങ്ങളെ മുഖംകാണിക്കേണ്ടിവരുമെന്നതിലുള്ള വിഷമംകൊണ്ടോ ആയിരുന്നില്ലാ, മറിച്ച്, എള്ളോളം കളവും പൊളിവചനങ്ങളും കേട്ടുകേള്‍വിപോലുമില്ലായിരുന്ന തന്റെ രാജ്യത്തിനു സംഭവിച്ച ദുരവസ്ഥയെ ഓര്‍ത്തായിരുന്നു തമ്പുരാന് വിതുമ്പിക്കരഞ്ഞിരുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍..</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
(ഇതില്‍ക്കൂടുതല്‍ നുണപറയാന്‍ എനിക്കുമേലാ.. പറഞ്ഞേക്കാം.. ങാ..)</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-21657358228483450912017-10-31T04:55:00.004-07:002017-10-31T04:55:49.727-07:00ഹിറ്റ്ലര്‍ ഗോവിന്ദന് (മരിക്കാത്ത ഓര്‍മ്മകള്‍ - 2) <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
"ഓടിക്കോടാ.. ദേ ഗോവിന്ദേട്ടന് വരുന്നേയ്....."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇത് കേട്ടപാതി, കേള്‍ക്കാത്ത പാതി, കൂട്ടുകാരോടൊപ്പം പൂഴിമണ്ണില്കളിച്ചുകൊണ്ടിരുന്ന ഒരു പിഞ്ചുബാലന് ചകിതനായി, കിട്ടിയിടത്തേക്ക് ജീവനുംകൊണ്ടോടിയൊളിക്കുന്നു...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ബാല്യത്തില്‍, എന്റെ കുഞ്ഞുമനസ്സിലിടംപിടിച്ചിരുന്ന ഏറ്റവുംക്രൂരനായിരുന്ന വില്ലനായിരുന്നു, ചെത്തുകാരന്ഗോവിന്ദേട്ടന്... കഷണ്ടിത്തല, ‘ക്ലീന്‍ഷേവ്’, അരയില്വരിഞ്ഞുടുത്ത കറുത്തപാളത്തോര്ത്തുമുണ്ട്, അരപ്പട്ടയില്‍തിരുകിയ നല്ലവീതിയുള്ള ചേറ്റുകത്തിയും, കയറുകൊണ്ടുപിരിച്ചുവച്ചിരിക്കുന്ന മൃഗാസ്ഥിനിര്‍മ്മിതമായ കൊട്ടുവടി, കൈയില്‍ തൂക്കിപ്പിടിച്ചിരിക്കുന്ന കറുത്തകള്ളുകുടുക്ക, പോരാതെ, മുഖത്തെപ്പോഴും വിളങ്ങുന്ന ക്രൌര്യഭാവം.. ഒരു നാലുവയസ്സുകാരനെ വിഹ്വലനാക്കാന്‍ ഇവ മാത്രമായിരുന്നില്ലാ ഹേതു... പറയാം...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒരു ദിവസംരാവിലെ ഞാന്‍ ഉമ്മറത്തിരുന്നു ബാലവാടിയിലെ ഡ്രോയിംഗ്ബുക്കില്‍ കാര്യമായെന്തോ ‘ഹോംവര്‍ക്ക്’ ചെയ്യുന്നതിനിടയില്‍, എന്റെ അപ്പച്ചനെ (അച്ഛന്) കാണാന്‍ ഗോവിന്ദേട്ടന് വീട്ടിലേക്കുവന്നു. അപ്പച്ചന്റെ സഹപാഠിയും കൂട്ടുകാരനുമായിരുന്നു ഗോവിന്ദേട്ടന് . അമ്മകൊടുത്ത കട്ടന്‍ചായ രണ്ടുപേരുമിരുന്നിങ്ങനെ ഊതിയൂതികുടിക്കുന്നതിനിടയില് ഗോവിന്ദേട്ടന് എന്റെ നേരേനോക്കി അപ്പച്ചനോടുചോദിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ജോസേ.. ഇവനെയിതേവരെ സ്കൂളില്‍ ചേര്‍ത്തില്ലേ?"</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഇല്ലാ.. അവന് നാലുവയസ്സുകഴിഞ്ഞതല്ലേയുള്ളൂ.. അടുത്തകൊല്ലം ഒന്നില്‍ ചേര്‍ക്കാമെന്നു കരുതിയിരിക്കുകയാണ്" അപ്പച്ചന്റെ മറുപടികേട്ട് പുള്ളിക്കാരന് എന്നെ ചൂഴ്ന്നൊരുനോട്ടം. എനിക്കതില്‍ അപാകമൊന്നും തോന്നിയുമില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അവരുടെശ്രദ്ധ വീണ്ടും സംസാരത്തിലേക്കായപ്പോള്‍ ഞാന്‍ പതിയേ എഴുന്നേറ്റ്, തിണ്ണമേല്‍ ഗോവിന്ദേട്ടന് അഴിച്ചുവച്ചിരുന്ന അരപ്പട്ടയില്‍തിരുകിയ ചേറ്റുകത്തിയെടുത്ത്, ചുമ്മാ പരിശോധിക്കാനൊരു ശ്രമംനടത്തി. മൂര്ച്ചയുള്ളകത്തി കുട്ടികള്‍ കൈകാര്യംചെയ്യുന്നതിലെ അപകടംമണത്തറിഞ്ഞ അപ്പച്ചന് എന്നെ ശകാരിച്ചുകൊണ്ട് അടുത്തേക്കുവന്നു. പിന്നേ, വളരെ ഗൌരവത്തില്‍ എന്റെചെവിയില്‍ ഒരുകാര്യം മന്ത്രിച്ചു. ശക്തമായൊരു ഉള്‍ക്കിടിലമായിരുന്നു അതെനിക്ക് സമ്മാനിച്ചത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അതെന്തായിരുന്നെന്നോ?!...........</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഗോവിന്ദേട്ടന് ആ വലിയകത്തി കൊണ്ടുനടക്കുന്നത്, ചെറിയകുട്ടികളുടെ ചുക്കാണി മുറിക്കാനാണെന്നും, ചെറിയകുട്ടികളെ എവിടേക്കണ്ടാലും അപ്പോള്‍ത്തന്നെ ഓടിച്ചുപിടിച്ച് 'സംഗതി' ഒപ്പിച്ചുകളയുന്നത് അയാളുടെയൊരു നേരമ്പോക്കാണെന്നും.,,. സാധനം കൈമോശംവരേണ്ടായെങ്കില് ആ പരിസരത്തൊന്നും ചുറ്റിനില്ക്കാതെ പെട്ടെന്നുതന്നേ വീടിനകത്തേക്കു വിട്ടോളൂ എന്നുമായിരുന്നു ആ സ്വകാര്യംപറച്ചിലിന്റെ പൊരുള്‍. അപ്പച്ചന് പറഞ്ഞുമുഴുമിപ്പിക്കുന്നതിനുംമുമ്പേ ഞാന്‍ വീടിനകത്തേക്ക് 'സ്കൂട്ടായി'..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
യഥാര്‍ത്ഥത്തില്‍, അതേവരെ ഗോവിന്ദേട്ടനൊരു സാധാരണക്കാരനാണെന്നതിനുപരിയായി എനിക്ക് പേടിസ്വപ്നമൊന്നുമായിരുന്നില്ലാ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കള്ള് ചെത്തുന്നതിന്റെ രീതിയും, കുണ്ടാമണ്ടികളുമൊന്നും ബാലനായിരുന്ന എനിക്കറിയാമായിരുന്നില്ലാ. പരശുരാമന് മഴുവുമായിനടക്കുന്നതുപോലെ, സദാ ഈ... കത്തിയും അരയില്‍ത്തിരുകി എന്തിനാണിയാള്‍ നടക്കുന്നതെന്നും അറിയില്ലായിരുന്നു. അപ്പച്ചന്റെ വായില്‍നിന്നും വീണ, ഇടിത്തീപോലുള്ള ആ വാക്കുകള്‍, നിഷ്ക്കളങ്കമായ മനസ്സില്‍, ഗോവിന്ദേട്ടന്റെ പ്രതിരൂപത്തിന് ഒരു വില്ലന്പരിവേഷമേകി. അപ്പോള്‍മുതല്‍ തുടങ്ങിയതായിരുന്നു ആ ഗോവിന്ദഭയം..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴൊക്കേ വീട്ടുപടിക്കലോട്ടായിരിക്കും എന്റെയൊരുകണ്ണ്. എപ്പോഴാണ് ഈ കുരിശ് വരുന്നതെന്നുപറയാന്പറ്റില്ലല്ലോ. വളരേ വീതികുറഞ്ഞ പാടവരമ്പിലൂടെ അതിവിദഗ്ദ്ധമായി സൈക്കിള്ചവിട്ടിക്കൊണ്ടുവരുന്ന ഗോവിന്ദേട്ടന്റെ പെട്ടത്തലയില്‍ത്തട്ടി (കഷണ്ടിത്തല) ‘റിഫ്ലക്റ്റ്’ ചെയ്യുന്ന സൂര്യകിരണങ്ങള്‍, കൊള്ളിയാനുകള്പ്പോലെ വന്നുപതിച്ചിരുന്നത് എന്റെ പിഞ്ചുഹൃദയത്തിലായിരുന്നു... അയാളുടെനിഴല് കണ്ടമാത്രയില്‍, എത്ര താത്പര്യമുള്ള കളിയായാലും നിറുത്തി, തന്ത്രപൂര്‍വ്വം സുരക്ഷിതമായൊരു സ്ഥലത്തേക്ക് മാറിയിരിക്കും. ആ ദുഷ്ടന്റെ കണ്ണില്പ്പെട്ടാലത്തെഗതി ഓര്ക്കാനേവയ്യാ.. ചാരിത്ര്യം നഷ്ടപ്പെട്ടിട്ട് പിന്നെ പറഞ്ഞിട്ടുകാര്യമില്ലല്ലോ... മാത്രമല്ലാ, എന്റെമനസ്സിലെ ധാരണയെ ഊട്ടിയുറപ്പിക്കുന്നവിധത്തില്‍ ഒന്നുരണ്ടുപ്രാവശ്യം പുള്ളിക്കാരന് "നിക്കടാ അവിടേ.." എന്നുപറഞ്ഞ് എന്നെ വിരട്ടിയോടിപ്പിച്ചിട്ടുമുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സന്ധ്യാനേരത്തുള്ള കുടുംബപ്രാര്‍ത്ഥനക്കൊടുവില്‍ ദൈവത്തിനുകൊടുക്കുന്ന പതിവ് 'പേര്‍സണല്‍ അപ്ലിക്കേഷനുകളില്‍' അന്നൊക്കെയുണ്ടായിരുന്ന സ്ഥിരം ‘ഐറ്റം’ ആയിരുന്നു, "ദൈവമേ.. ഗോവിന്ദേട്ടന്റെ കണ്ണില്പ്പെടാതെയെന്നെകാത്തുകൊള്ളേണമേ" എന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അങ്ങനേ, ദിവസങ്ങളുംമാസങ്ങളും വര്ഷങ്ങളുമൊക്കെയിങ്ങനേ കടന്നുപോയിട്ടും, എന്റെമനസ്സിലെ വില്ലന്റെ രൂപംമായ്ക്കാന് ആ മനുഷ്യനായില്ലാ. വല്ലാത്തൊരു അലോസരമായിത്തന്നേ അയാള്‍ എന്‍ മനസ്സില്‍ ജീവിച്ചുകൊണ്ടിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാന്‍ മൂന്നാംക്ലാസിലേക്ക് ജയിച്ചുവന്നപ്പോഴുണ്ട്... ഗോവിന്ദേട്ടന്റെ മകള്‍ സൂര്യയും അതേക്ലാസ്സില്‍!.. അവളുടെ അച്ഛനെ എനിക്ക് ഭയങ്കരപേടിയാണെന്നവിവരം ക്ലാസ്സിലെ കുട്ടികള്‍ക്കിടയിലവള്‍ പരത്തിയത് എനിക്കന്നൊക്കെയൊരു ‘പ്രെസ്ടീജ് ലൂസിംഗ് ഇഷ്യൂ’ തന്നേയായിരുന്നു. അവളുടെ പറച്ചിലില്‍ കഴമ്പുള്ളതുകാരണം പ്രത്യാരോപണത്തിനോ പ്രതിരോധത്തിനോ ഉള്ള യാതൊരുവകുപ്പും എനിക്കുണ്ടായിരുന്നുമില്ലാ. ഭാഗ്യം.... ഒരുപക്ഷേ പറയാന്നാണിച്ചിട്ടാവാം എന്റെ 'ഗോവിന്ദഭയത്തിന്റെ' മൂലകാരണം അവളാരോടും പറഞ്ഞിരുന്നില്ല. അതുകൂടി അവള് വെളിവാക്കിയിരുന്നെങ്കില്പ്പിന്നേ സ്കൂളിലെ പഠിപ്പുതന്നേ എനിക്കു നിറുത്തേണ്ടിവന്നേനെ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കുട്ടികളെ കാണുന്നതുതന്നേ കലിപ്പായ ഗോവിന്ദേട്ടന് എന്തുകൊണ്ട് സമപ്രായമുള്ള അയാളുടെ മകള്‍ സൂര്യയെ ആക്രമിക്കുന്നില്ലാ?! പലപ്പോഴും എന്റെ ചിന്താമണ്ഡലത്തില്‍ ഈ ചോദ്യമുയര്‍ന്നിട്ടുണ്ട്. പിന്നെയാണ് അതിന്റെ ഗുട്ടന്‍സ് എന്റെ കുഞ്ഞുമനസ്സുതന്നെ കണ്ടെത്തിയത്..! സൂര്യയൊരു പെണ്‍കുട്ടിയാണ്.. ഞാനഭിമുഖീകരിക്കുന്ന ഈ ഗുരുതരപ്രശ്നം അവള്‍ക്കു 'അപ്ലിക്കബിളേയല്ലാ'.. ഒരു ആണ്‍കുട്ടിയായി ജനിച്ചത്, ഇത്തരം കശ്മലന്മാരുടെ കശാപ്പുകത്തിക്ക് ഇരയാവാനാണോ ദൈവമേ?.. കുഞ്ഞുമനസ്സില്‍ വേവലാതി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാന്‍ ആറാംതരത്തിലെത്തിയപ്പോഴേക്കും കുറച്ചൊക്കെ മനോബലം സിദ്ധിച്ചിരുന്നുവെങ്കിലും ഗോവിന്ദേട്ടന്റെ മുന്നില്‍, നേരെചെന്ന് ചാടിക്കൊടുത്ത് പണിവാങ്ങാതിരിക്കാന്‍ ബദ്ധശ്രദ്ധപുലര്ത്തിയിരുന്നു. പെട്ടെന്ന് 'ദേ ഗോവിന്ദേട്ടന് വരുന്നു' എന്നുപറഞ്ഞ് എന്നെ ഭയചകിതനാക്കുകയെന്നത് മുതിര്‍ന്ന കളിക്കൂട്ടുകാരുടെ ഒരു ഹോബിയായിരുന്നു. ഞങ്ങള്‍ കളിക്കുന്നനേരത്ത് കള്ളുചെത്തിനായി ഗോവിന്ദേട്ടന് വരുന്നതുകണ്ടാല്‍ വല്ല മരത്തിന്റെയോ മറ്റോ മറവില്‍ പതുങ്ങിനിന്നുകൊണ്ട് ഞാനയാളെ വീക്ഷിക്കും. തെങ്ങില്‍ അയാള്‍ പകുതിദൂരം കയറിക്കഴിഞ്ഞാല്‍, ഞാന്‍ ധൈര്യം സംഭരിച്ച് പുറത്തുവന്ന്, കളി പുനരാരംഭിക്കും. പക്ഷേ, അപ്പോഴും എന്റെയൊരുദൃഷ്ടി തെങ്ങിന്റെ മുകളിലോട്ടുതന്നേയായിരിക്കും. പുള്ളിക്കാരന് തിരിച്ച് ലാന്‍ഡ് ചെയ്യുമ്പോഴേക്കും അവിടേനിന്നും വലിഞ്ഞുകളയണമല്ലോ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒരു ദിവസം ഗോവിന്ദേട്ടനെ പട്ടികടിച്ചു. അതിന് പട്ടിയെ പഴിക്കാനൊട്ടുംതന്നെയെനിക്കു തോന്നിയില്ല. തെങ്ങിന്‍ചുവട്ടില്‍ തീയിട്ടുകത്തിച്ച ചാരത്തിന്റെ ഊഷ്മളതയില് ചുരുണ്ടുകൂടികിടന്നിരുന്ന പട്ടിയുടെ പള്ളയിലേക്കായിരുന്നു, ചെത്തിയിറങ്ങുന്നവഴി പുള്ളിക്കാരന് ചാടി 'ക്രാഷ് ലാന്‍ഡിംഗ്' ചെയ്തത്. ആ ഭീകരാവസ്ഥയില്‍ ലോകത്തിലെ ഏതുപട്ടിയായാലും ഇങ്ങനെയല്ലാതെയെങ്ങനെ പ്രതികരിക്കാനാ?.. പാവം മൃഗം.. നിരന്തരം എന്നെ പേടിപ്പിക്കുന്നതിന് ദൈവം അതിയാനുകൊടുത്തൊരു ശിക്ഷയായിരിക്കണം ആ കടിയെന്നും എനിക്ക് തോന്നി. ദൈവം എന്റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നതിലിത്തിരി സന്തോഷവും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എന്റെ കളിക്കൂട്ടുകാരനായിരുന്ന സുരേഷാണെനിക്കു കള്ളുചെത്തലിന്റെ പ്രക്രിയകള്‍ അവനു കേട്ടറിവുള്ള പോലെ പറഞ്ഞു തന്നത്. അവന്റെ അച്ഛന്, ഞങ്ങള്‍ മാധവേട്ടനെന്നു വിളിക്കുന്നയാള്‍ക്കു തെങ്ങ് മുറിക്കലാണു ജോലി. ഇടയ്ക്കിടെ അച്ഛനെ സഹായിക്കാന്‍ പോകുന്ന കൂട്ടത്തില്‍ കുറച്ചൊക്കെ ‘തെങ്ങ് എഞ്ചിനീയറിംഗ്’ അവനും വശമാക്കിയിട്ടുണ്ടായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒരുദിവസം അവന്പറഞ്ഞു.. ഗോവിന്ദേട്ടന് തെങ്ങില്‍ക്കയറി കള്ളുചെത്തിക്കൊണ്ടിരിക്കുമ്പോള്‍, താഴെ ചിതറിക്കിടക്കുന്ന ഉണക്കയിലകളില്‍ ചറപറായെന്ന് ചിതറിവീണുകൊണ്ടിരിക്കുന്ന പൂക്കുലച്ചീളുകള്‍ക്കും പച്ചോലക്കഷണങ്ങള്‍ക്കുമൊപ്പം ഇറ്റുവീഴുന്ന ദ്രാവകകണങ്ങള്‍ പൂക്കുലയില്നിന്നുപൊഴിയുന്ന കള്ളിന്‍തുള്ളികള്‍ ആണത്രേ! അതിന്റെ നിജസ്ഥിതി പരിശോധിക്കാനായി, ഒരുദിവസം ഞങ്ങള്‍ തെങ്ങിന്‍ചുവട്ടില്‍ കിടന്നിരുന്ന ഒരു ഉണങ്ങിയ പ്ലാവിലയില് പറ്റിയിരുന്ന 'ഡി' ദ്രാവകം വിരല്കൊണ്ടുതൊട്ട് നാക്കില്വച്ചുരുചിച്ചു നോക്കി. കള്ളിന്റെ യാതൊരു ഗുണവുമതിനില്ലായിരുന്നെന്നു മാത്രമല്ലാ ഒരു വൃത്തികെട്ട ചവര്‍പ്പും. വളരേ നാളുകള്‍ക്കുശേഷമാണ് ആ ദ്രാവകത്തിന്റെ 'കെമിക്കല്‍ കോമ്പിനേഷന്‍' അറിഞ്ഞ് ഞങ്ങള്ഞെട്ടിയത്. അത് മറ്റൊന്നുമായിരുന്നില്ലാ.. തെങ്ങിന്റെ മണ്ടയിലിരുന്ന് ചെത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഗോവിന്ദേട്ടന് ഇടയ്ക്കിടെ താഴോട്ടുതുപ്പുന്നതായിരുന്നു!!!...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയി.. ബിരുദധാരിയായ എനിക്ക് ബോംബെയിലെ ടെല്‍ക്കോയില്‍ (ഇന്നത്തെ ടാറ്റാ മോട്ടോര്‍സ്) ഉദ്യോഗം ലഭിച്ചു. ഒരിക്കല്‍ അവധിക്കുനാട്ടില്വന്ന സമയത്ത് കവലയില്വച്ചുകണ്ടുമുട്ടിയ കൂട്ടുകാരനുമായി സംസാരിച്ചുനില്ക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് പുറകില്‍നിന്നാരോ എന്റെ പിടലിക്ക് ശക്തമായി പിടിച്ചു. തിരിഞ്ഞുനോക്കിയപ്പോഴുണ്ടെടോ ഗോവിന്ദേട്ടന്...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"നിന്നെയിപ്പോഴാണെന്റെ കൈയില്‍ക്കിട്ടിയത്.. ഛെ.. ഞാന്‍ കത്തിയെടുക്കാനും മറന്നല്ലോ" എന്നു പറഞ്ഞുകൊണ്ട് സുസ്മേരവദനനായി പുള്ളിനില്ക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പണ്ടുണ്ടായിരുന്ന ഭയാശങ്കകള്‍ നിമിഷനേരംകൊണ്ട് മനസ്സിലൂടെ മിന്നിമറഞ്ഞു. അന്നെന്നെ ഭയപ്പെടുത്തുമായിരുന്നെങ്കിലും, മനസ്സില്‍ എന്നെ ഒരുപാട് ഇഷ്ടപ്പെടുകയും വാത്സല്യം ചൊരിയുകയുംചെയ്തിരുന്ന ഗോവിന്ദേട്ടന്, എന്നെ സ്നേഹപുരസരം ആലിംഗനംചെയ്തു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"വല്ല്യ ആളായല്ലോഡാ നീ.. ഗോവിന്ദേട്ടനിപ്പോ ചെത്തൊക്കെനിറുത്തി.. വയസ്സായില്ലേ?.. നിന്നെയിനി കാണാന്‍പറ്റുമെന്നു വിചാരിച്ചതേയല്ലാ.. സുഖം തന്ന്യല്ലേ നിനക്ക്?"</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പ്രായവും അസുഖവും അദ്ദേഹത്തെ പരിക്ഷീണനാക്കിയിരിക്കുന്നു. പേഴ്സില്‍നിന്നും ഏതാനും കറന്സികളെടുത്ത് ഗോവിന്ദേട്ടന്റെ കുപ്പായക്കീശയില്‍ തിരുകുമ്പോള്‍ ആ കണ്ണുകള്‍ സ്നേഹംകൊണ്ട് നിറഞ്ഞുതുളുമ്പുന്നത് ഞാന്‍കണ്ടു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ നടന്നകന്ന ഗോവിന്ദേട്ടന്റെ കഷണ്ടിത്തലയില്‍ പതിച്ചുപ്രതിഫലിച്ച സൂര്യകിരണങ്ങള്‍ ഹൃദയത്തിലേക്ക് സ്നേഹവാത്സല്യങ്ങളുടെ രൂപത്തില്‍ തുളച്ചുകയറുന്നതായി എനിക്കുതോന്നി.</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-76610269791940985552017-10-31T04:55:00.000-07:002017-10-31T04:55:05.086-07:00അമ്മ <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
"അമ്മേ.. എന്നെ ഉപേക്ഷിച്ചുപോകല്ലേ എന്റെയമ്മേ... "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒരു പിന്‍വിളി.....</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
റെയില്‍വേപ്ലാറ്റ്ഫോമിലെ സിമന്റ്ബഞ്ചില്‍ക്കിടത്തിയിരുന്ന ചോരക്കുഞ്ഞിനെ അവസാനമായൊന്നുനോക്കി, തിരിഞ്ഞുനടക്കാന്‍തുനിഞ്ഞ അവള്‍ക്ക് ഒരടിപോലും മുന്നോട്ടുവയ്ക്കാനായില്ല. ശാന്തമായുറങ്ങിയിരുന്ന ആ കുഞ്ഞിനെയവള്‍ വാരിയെടുത്തു മാറോടണച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എന്റെ മോനെവിട്ട് അമ്മയെങ്ങും പോവില്ലാട്ടോ.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ട്രെയിനുകള്‍ വന്നുംപോയുമിരുന്നു.. ആര്‍ത്തലയ്ക്കുന്ന കൊതുകളില്‍നിന്നുരക്ഷിക്കാന്‍ കുഞ്ഞിന്റെ ദേഹമവള്‍ തുണികള്‍ക്കൊണ്ടുപൊതിഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എണ്ണമില്ലാത്തയെത്രയോ ദിനരാത്രങ്ങള്‍.. ബസ്റ്റാന്‍ഡുകളുടേയും റെയില്‍വേ പ്ലാറ്റ്ഫോമുകളുടേയും കൂരകള്‍ക്കടിയില്‍...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തന്നെ ചെളിക്കുണ്ടിലേക്കെറിഞ്ഞുകടന്നുപോയ ആ ഭൂതകാലംതന്നെയായിരിക്കില്ലേ തന്നെപ്പോലെ, പിതൃത്വമവകാശപ്പെടാന്‍കഴിയാത്ത തന്റെ മകനെയും വിഴുങ്ങാന്‍ അക്ഷമമായി കാത്തിരിക്കുന്നുണ്ടാവുക?..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അരുത്.. അതനുവദിക്കരുത്... ഇവനുമൊരു രാജ്യപൗരനാണ്. ശോഭനമായ ഭാവി കാല്ക്കീഴിലാക്കാനുള്ളവന്‍.. സമൂഹത്തിന്റെ പാപക്കറപുരണ്ട, ഈ മാതൃത്വത്തിന്റെ തണലില്‍വളരുന്ന ഒരു തെരുവുതെണ്ടിയായി നീ വളരാതിരിക്കാന്‍, ഈ അമ്മയ്ക്ക് മറ്റുമാര്‍ഗ്ഗങ്ങളില്ലാ.. ചോരക്കുഞ്ഞുങ്ങളെ തെരുവിലുപേക്ഷിക്കുന്ന അമ്മമാരെ കണ്ണില്‍ച്ചോരയില്ലാത്തവരെന്നു ലോകം മുദ്രകുത്തുന്നു. ഇന്ന്, തനിക്കു മനസ്സിലാവും സ്വശരീരത്തില്‍നിന്നടര്‍ന്നുവന്ന ആ ജീവനെ ഉപേക്ഷിക്കേണ്ടിവരുന്ന ഒരു മാതാവിന്റെ മാനസികാവസ്ഥ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പൊന്നുമോനേ.. വളര്‍ന്നുവലുതാവുമ്പോള്‍ നീയുമെന്നെ ശപിക്കുമെന്ന് അമ്മയ്ക്കറിയാം. നീയെന്നെ ശപിച്ചുകൊണ്ടിരിക്കണം.. എന്നാലേ ഈ അമ്മയുടെ ആത്മാവിനു ശാന്തിലഭിക്കുകയുള്ളൂ. എന്റെ ജീവിതത്തിലേക്ക് സമൂഹമൊഴുക്കുന്ന അഴുക്കുകളുടെ ഗുണഭോക്താവായിജീവിക്കാന്‍ എന്റെ മകനെ ഞാനനുവദിക്കില്ല. ഈ അമ്മയോട് ക്ഷമിക്കുക..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നന്മയുടെ ഉറവകള്‍വറ്റാത്ത, ഏതെങ്കിലുമൊരു മനസ്സിലെ പുണ്യം നിനക്ക് തുണയേകട്ടേ...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തന്റെ ജീവാംശത്തേയും പേറിക്കൊണ്ട് അകന്നുപോകുന്ന തീവണ്ടിയെനോക്കി ഗദ്ഗദത്തോടെ അവളിരുന്നു.</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-57946966884656162742017-10-31T04:54:00.002-07:002017-10-31T04:54:11.510-07:00മഴയിലൊരു 'ആര്മ്മാദിക്കല്'<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ശ്രീകൃഷ്ണകോളേജ് ഗുരുവായൂരില്‍ അഞ്ചുകൊല്ലം മേഞ്ഞുനടന്ന് കിട്ടിയ ഫസ്റ്റ് ക്ലാസ് ശാസ്ത്രബിരുദത്തിന്റെ ചൂടാറുന്നതിനുംമുന്പ് ഉണ്ടായ ഒരു മഴയനുഭവം പങ്കുവയ്ക്കട്ടേ.. എഴുതാന്‍ മാത്രമായി ഒന്നുമില്ല അതിലെങ്കിലും മഴയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു സ്വകാര്യാനുഭവമാണിത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോളേജ് കുമാരനൊക്കെയായിട്ടും ബൈക്കൊന്നും വാങ്ങിത്തരാനുള്ള സുമനസ്സ് അപ്പച്ചന് ഉണ്ടായിരുന്നില്ല. പിശുക്കല്ലാ, അപകടമുണ്ടാക്കുമോയെന്ന ഭയമായിരുന്നു അതിനുപുറകിലെന്ന് അറിയാമായിരുന്നതുകൊണ്ട് അതിനുവേണ്ടി വാശിപിടിക്കാനും നിന്നില്ലാ. ആ 20 വയസ്സിലും എന്റെ ഹീറോ, എന്റെ 'ഹീറോ റേഞ്ചര്‍' സ്പോര്‍ട്സ്-സൈക്കിള്‍ ആയിരുന്നു. അതില്‍ക്കയറി പോകാത്ത ഇടങ്ങളില്ലാ, ചെയ്യാത്ത അഭ്യാസങ്ങളില്ലാ.. കാണാത്ത ഉത്സവങ്ങളില്ലാ...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ജൂലൈ മാസത്തിലെ ഏതോ ഒരു ദിവസം.. ഞാനും എഡ്വിനും ശ്രീകൃഷ്ണ കോളേജ് പരിസരത്തുള്ള മറ്റം എന്ന സ്ഥലത്ത് താമസിക്കുന്ന എന്റെ സഹപാഠികളായ സത്യദാസ്, സാജു എന്നിവരുടെ വീട്ടിലേക്ക് ചുമ്മായൊരു സന്ദര്‍ശനം നടത്താനുള്ള തീരുമാനമെടുത്തു. ഒരുതൊഴിലുമില്ലാതെ വീട്ടില്‍വെറുതേയങ്ങനെ (ചൊറിയുംകുത്തി അല്ലാ..) ഇരിക്കുകയല്ലേ... (ഈ പറഞ്ഞ സാജു രണ്ടുവര്‍ഷം മുന്‍പ് ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി). എഡ്വിന് എന്റെ കൗമാരസുഹൃത്തും അയല്‍വാസിയും ഇന്നും ഈ പ്രവാസലോകത്തില്‍ ഊഷ്മളമായ സൗഹൃദസാഹോദര്യം കാത്തുസൂക്ഷിക്കുന്ന ആളുമാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാന്‍ എന്റെ റേഞ്ചറിലും അവന് അവന്റെ കുന്തമുനയായ ഹെര്‍ക്കുലീസിലും.. യാത്രതുടങ്ങി, അല്പസമയത്തിനുള്ളില് അതേവരെ പ്രശാന്തസുന്ദരമായി നിന്നിരുന്ന പ്രകൃതിയുടെ നിറംമാറി. നിമിഷനേരംകൊണ്ട് ഒരു അട്ടഹാസത്തോടെ മഴ, ഞങ്ങളെ വരിഞ്ഞുമുറുക്കാന്‍ ശ്രമിച്ചു. "തീയില്‍ക്കുരുത്തവര്‍ മഴയത്ത് വാടുമോ?!.." ഹെഹെഹെ.. ഞങ്ങളോടാ കളി.. പാടവരമ്പത്തിലൂടെയുള്ള ഷോര്‍ട്ട്കട്ട് ഒഴിവാക്കി, മൂന്നാലുകിലോമീറ്റര്‍ അധികമുള്ള ടാര്‍റോഡിലൂടെതന്നെ പോകാന്‍ തീരുമാനിച്ചു. ഇടയ്ക്കിടെ ഇടി കുടുങ്ങുന്നുണ്ടായിരുന്നു. ഇടിമിന്നലെന്നു കേട്ടാല്‍ എന്റെ പ്രിയസുഹൃത്തിന് ഒന്നൊന്നര പേടിയായിരുന്നു. എന്നാല്‍, മഴകൊണ്ട് മദംപൊട്ടിയ ആശാന്, വളരേ ഉത്സാഹത്തോടെ മഴയെ കീറിമുറിച്ചുപോകുന്നതുകണ്ടപ്പോള്‍ എന്നിലെ ആവേശവും കത്തിപ്പിടിച്ചു. അരികന്നിയൂര്‍കയറ്റം ഞങ്ങള്‍ പുല്ലുപോലെ ചവിട്ടിമെതിച്ചുകയറി. വല്ലാത്തൊരു ഊര്‍ജ്ജമാണ് മഴ നല്‍കുന്നതെന്ന് അപ്പോള്‍ തോന്നി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അങ്ങനെ, ഒരുതുള്ളിപോലും പാഴാക്കാതെ മഴകൊണ്ട്, ഞങ്ങള്‍ മേല്‍പ്പറഞ്ഞ വീടുകളില്‍പ്പോയി അവരുമായി കുശലാന്വേഷണം നടത്തി, അവര്‍ തന്ന സ്നേഹമെല്ലാം അനുഭവിച്ച്, തമാശകളെല്ലാം തകര്‍ത്ത്, മടക്കയാത്രക്കുള്ള ഉദ്യമം ആരംഭിച്ചു. അന്തരീക്ഷം വീണ്ടും 'പ്രശാന്തന്' .. അതിനാല്‍ പാടത്തുകൂടെ തിരിച്ചുപോകാമെന്നു കരുതി. സാജുവിന്റെ അമ്മതന്ന ഉശിരന്‍ കട്ടന്‍കാപ്പിയുടെ ഊര്‍ജ്ജം ഞങ്ങളിലപ്പോള്‍ ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍ അപ്പോഴും ഉണങ്ങാന്‍ മടിച്ച്, ദേഹത്തോടൊട്ടിപ്പിടിച്ച് കുളിരാര്‍ന്ന കിന്നാരങ്ങള്‍ പറയുന്നുണ്ടായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇടവഴികളിലൂടെയെല്ലാം ചീറിപ്പാഞ്ഞ്, ഞങ്ങളുടെ 'ഫെരാരികള്‍' പാടശേഖരങ്ങള്‍ തുടങ്ങുന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും ആകാശത്ത് കരിമ്പൂതങ്ങളുടെ വാകച്ചാര്‍ത്ത്. ഒരൊന്നൊന്നര ഇടി. ഞാന്‍ എഡ്വിന്റെ മുഖത്തോട്ടൊന്നുനോക്കി. അവനത് ആസ്വദിക്കുന്നതുപോലെ എനിക്ക് തോന്നി. പുതുമഴ കണ്ട ഈയാംപാറ്റയുടെ മനസ്സായിരിക്കാം ചിലപ്പോള്‍ അവന് അന്നേരമെന്ന് എനിക്ക് തോന്നി. പൂര്‍വ്വാധികം ആവേശത്തോടെ അവന് എനിക്കുമുന്നില്‍ തെളിഞ്ഞുകൊണ്ടിരുന്ന നേര്‍ത്ത വരമ്പുകളിലൂടെ കുതിച്ചുപാഞ്ഞു. മഴത്തുള്ളികള്‍ ഹര്‍ഷാരവത്തോടെ ഞങ്ങളെ ആവേശഭരിതരാക്കി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സ്വര്‍ണ്ണവര്‍ണ്ണത്തോടെ നെല്ല് വിളഞ്ഞുകിടക്കുന്ന കണ്ടാണിശ്ശേരി പാടങ്ങളിലൂടെ ഞങ്ങള്‍ റോക്കറ്റ് പോലെ പായുകയാണ്. ചിലയിടങ്ങളില്‍ ഒന്നും ചിലപ്പോള്‍ രണ്ടും അടി പരമാവധിവീതിയുള്ള വരമ്പുകള്‍ ചവച്ചുതുപ്പി ഹെര്‍ക്കുലീസും റേഞ്ചറും അഭ്യാസികളെപ്പോലെ അതിവേഗത്തോടെ മുന്നേറുന്നു. മഴത്തുള്ളികള്‍ കാഴ്ചനശിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഏകദേശം അരമണിക്കൂറോളംവേണം ടാറിട്ട, ഗുരുവായൂര്‍റോഡിലേക്ക് എത്തുവാന്‍. മഴയേക്കാള്‍വേഗത്തില്‍ സൈക്കിള്‍ ഓടിക്കുവാനുള്ള ത്വര!.. ഒരുതരം ഭ്രാന്തുപോലെ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നീര്‍ക്കോലികളും വരാലുകളും നെല്ക്കതിരുകളുടെ താഴെ പുളകംകൊണ്ട് ആര്‍മ്മാദിക്കുന്ന കാഴ്ചകള്‍ കണ്ണിന് കുളിരേകി. വരമ്പുകളുടെ ജന്മിമാരെന്നപ്പോലെനിന്ന് കൈകള്‍ ഉയര്‍ത്തി മസിലുപിടിച്ചുകാണിച്ച, ചില മണ്ടന്‍ഞണ്ടുകള്‍ സൈക്കിള്‍ടയറുകള്‍ക്ക് ഇരകളായി. അതുകണ്ട് പരിഹാസമോടെ 'പേക്രോം' പറയുന്ന തവളകള്‍. സൂക്ഷ്മനയനങ്ങളില്‍ അതൊക്കെ വിരുന്നുകാഴ്ചകളായി. മഴ ആര്‍ത്തലച്ചുകൊണ്ടിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വിശപ്പും ക്ഷീണവും ഞങ്ങളെ ആക്രമിക്കുവാന്‍തുടങ്ങി.. മണി ഉച്ച പന്ത്രണ്ടര ആയിക്കാണും.. പോകുന്ന വഴിയോരങ്ങളിലെ വീടുകളില്‍നിന്നും ഉള്ളിവഴറ്റിയതിലേക്ക് വേവിച്ച ചേന ചേരുന്ന സുഗന്ധവും, നല്ല മീന്‍കറി വേപ്പിലയിട്ടുകാച്ചുന്ന നറുമണവുമെല്ലാം മൂക്കില്‍വന്നടിച്ചാല്‍പ്പിന്നെ മനുഷ്യന്റെ നിയന്ത്രണം പോവില്ലേ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മഴ നിര്‍മ്മിച്ച മൂടല്‍മഞ്ഞിനപ്പുറം പാടങ്ങള്‍ക്കുനടുവില്‍ ഒരോലപ്പുരയുടെ സാന്നിദ്ധ്യം ദൃശ്യമായി. അതൊരു ചായക്കടയായിരിക്കാം.. എന്റെ കൂട്ടുകാരന്റെ മനസ്സ് മന്ത്രിക്കുന്നത് എന്തായിരിക്കുമെന്ന് അന്നും ഇന്നും എനിക്കറിയാം. ആ കൂരയുടെ മുന്നില്‍ ഹെര്‍ക്കുലീസ് നിന്നു. പിറകേ എന്റെ റേഞ്ചറും..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ധാരണ തെറ്റി. അതൊരു കള്ളുഷാപ്പ് ആയിരുന്നു. പക്ഷേ അവിടെ കച്ചവടക്കാരനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലാ. കച്ചവടക്കാരനെകണ്ട് ഞങ്ങള്‍ അത്ഭുതംകൂറി. സുധാകരേട്ടന്!... ഞാന്‍ ഡിഗ്രീ ഫൈനല്‍ ഇയര്‍ പരീക്ഷകള്‍ക്കുവേണ്ടി പഠിക്കാന്‍, ചില സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിന്റെ അടുത്ത് വാടകയ്ക്കൊരു മുറിയെടുത്തുതാമസിച്ചിരുന്നതിന്റെ അടുത്ത മുറിയിലെ അന്തേവാസിയായിരുന്നു സുധാകരേട്ടന്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കള്ളുഷാപ്പിന്റെ (കള്ളിന്റെ/ചാരായത്തിന്റെ കടകള്‍ക്ക് 'ഷാപ്പ്' എന്നും മറ്റുള്ള കടകള്‍ക്ക് 'ഷോപ്പ്' എന്നും പറയുന്നവരാണ് മലയാളികള്‍!) കുശിനിയില്നിന്ന് ഏതോ ഒരു കറിയുടെ മനംമയക്കുന്ന സുഗന്ധം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എന്ത്ര.. ഇങ്ങളിപ്പോ ഈ വഴിക്ക്?" സുധാരേട്ടന്</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഒക്കെ പിന്നെ പറയാം.. ആദ്യം എന്തേലുമിങ്ങട് തിന്നാനെടുക്ക്.." നോം..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മുതിരാ... മുരിങ്ങയിലയിട്ട് വേവിച്ച്, ചുവന്നുള്ളി മൂപ്പിച്ച്, രണ്ട് പ്ലേറ്റ് അങ്ങട് വെച്ചു. ഹെന്റമ്മേ.. ഒടുക്കത്തെ രുചി..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഒരു കുപ്പി കള്ള്.. എടുത്താലോ... " സുധാരേട്ടന്</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാനും എഡ്വിനും പരസ്പരം ഒന്നുനോക്കി.. ആ മഴയത്ത്, നനഞ്ഞുകുളിച്ചിരിക്കുന്ന അവസ്ഥയില്‍ ഒരു ഗ്ലാസ് കള്ള് അകത്താക്കാനുള്ള ആഗ്രഹം ഞങ്ങള്‍ക്ക് അപ്പോള്‍ ജനിച്ചിരുന്നു. വയസ്സ് 20 അല്ലേ.. വോട്ടവകാശവും അതിലപ്പുറവും ആയിട്ടുമുണ്ട്. പക്ഷേ, പ്രശ്നം ആ ആശയക്കുഴപ്പമായിരുന്നില്ലല്ലോ.. കൈയില്‍ കൂടുതല്‍ കാശില്ല. ഞങ്ങളുടെ മനോഗതം അറിഞ്ഞപോലെ സുധാകരേട്ടന് ഒരുകുപ്പി കള്ള് കൊണ്ടുവന്ന് ഡെസ്ക്കില്‍ വച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഡാ.. കഴിച്ചോടാ.. കാശൊക്കെ പിന്നെ കണക്കാക്കാം.. അല്ലെങ്കിലും ഈ കാശൊക്കെകൊണ്ട് മനുഷ്യന് എവിടെ പോവാനാ.. ത് സൂപ്പര്‍ സാനാ... എല്ലാര്ക്കും കൊടുക്കില്ലാ ഞാന്‍.. ഇങ്ങളൊക്കെ ഇന്റെ പിള്ളേര് അല്ലേ.. കാശിനെക്കുറിച്ചൊന്നും വിയ്യാരിക്കണ്ടാ.."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞങ്ങള്‍ വീണ്ടും "അങ്ങടുമിങ്ങടും" ഒന്ന് നോക്കി.. ഗ്ലാസ്സുകളിലെ കള്ള് പോയവഴി അറിഞ്ഞില്ലാ.. ഹെഹെഹെ....</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നന്ദി..</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍..</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-60588776556134591742017-10-31T04:45:00.003-07:002017-10-31T04:45:35.679-07:00ഹൂ... അവളുടെയാ നില്‍പ്പ്!.... [A]🤣<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
ജീവിതാനുഭവങ്ങളിലൂടെ - 4</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പള്ളിമുറ്റത്തെ വോളിബോള്‍കളി കഴിഞ്ഞ് കൂട്ടുകാരൊത്തിരുന്നു സൊറപറയുന്ന ചില സായാഹ്നങ്ങളില്‍ അലക്സേട്ടന് അതിഥിയായെത്താറുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അലക്സേട്ടനെന്നു പറഞ്ഞാല്‍ വെളുത്തുസുമുഖനും അന്നാട്ടിലെ പേരുകേട്ട തറവാട്ടിലെ സന്തതിയും ബ്രാന്‍ഡഡ് കുടിയനും സര്‍വ്വോപരി, ഒരു കിടിലന്‍ തമാശക്കാരനും. അതിനാല്‍, ഞങ്ങളോട് കത്തിവയ്ക്കാനായി രണ്ടെണ്ണംവീശിയുള്ള അങ്ങേരുടെ വരവില്‍ ഞങ്ങള്‍ക്ക് യാതൊരതൃപ്തിയുമുണ്ടായിരുന്നില്ലതാനും. ഞങ്ങളേക്കാള്‍ പത്തിരുപത്തിയഞ്ചു വയസ്സോളം മുതിര്‍ന്നതാണെങ്കിലും മാനസികമായി ഞങ്ങളോളമേ പുള്ളിക്കു വളര്ച്ചവന്നിട്ടുള്ളൂവെന്നു ചിലപ്പോഴൊക്കെ തോന്നിപ്പോകും. അദ്ദേഹത്തിന്റെ ചില ശൈലികളും പ്രയോഗങ്ങളുമൊക്കെ കേട്ടാല്‍ ആരായാലും ചിരിച്ചുചിരിച്ച് മണ്ണുകപ്പും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മനുഷ്യര്‍ക്ക് എക്കാലവും ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന, ഭൂതം, പ്രേതം, ഒടിയന്, മായാവി, ഇത്യാദികളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു, അന്ന് അലക്സേട്ടന് കടന്നുവരുമ്പോള്‍ ഞങ്ങള്‍.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എന്തൂട്ടാണ്ടാ പൊട്ടന്മാരേ.. ഇരുന്ന് കിണിക്കുന്നത്?..."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇങ്ങനെയെന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടായിരിക്കും പുള്ളിയുടെ കടന്നുവരവ്. അടിച്ചതിന്റെ ഡോസ് കൂടുതലാണെങ്കില്‍, സംബോധനയില്‍ കണ്ണുപൊട്ടുന്ന തെറിയും കടന്നുകൂടിയേക്കാം.. അലക്സേട്ടനല്ലേയെന്നുകരുതി ഞങ്ങളതു ചിരിച്ചുതള്ളും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"അലക്സേട്ടാ.. ഈ ഒടിയന്, യക്ഷി, മറുത എന്നിങ്ങനെയുള്ള സംഗതികള്‍ ശരിക്കുമുണ്ടോ? ഏട്ടന് അങ്ങനെ വല്ലതിനേം കണ്ടിട്ടുണ്ടോ?.."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞങ്ങള്‍ അദ്ദേഹത്തെ വാചാലനാക്കാനുള്ള ശ്രമംതുടങ്ങി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"മറുതയല്ലാ.. മൈ!@#$ ആണുള്ളത്... നിങ്ങക്കുവല്ല വട്ടുണ്ടോടാ പിള്ളേരേ?.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒരു പ്രത്യേക ശൈലിയിലുള്ള അങ്ങേരുടെ മറുപടികേട്ട് ഞങ്ങള്‍ ചിരിയടക്കാന്‍ പാടുപെടുമ്പോള്‍ അദ്ദേഹം തുടര്‍ന്നു.....</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ങാ... അതുപറഞ്ഞപ്പോഴാണ് കൊറേദിവസം മുന്‍പുണ്ടായൊരു സംഭോം ഓര്‍മ്മവന്നത്.. പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല്യാ..."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"പറയൂ അലക്സേട്ടാ... കേള്‍ക്കട്ടേ.." ഞങ്ങള്‍ പുള്ളിക്ക് ആവേശംപകര്‍ന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഞാനേയ്.. മ്മ്ടെ ബാബുബാറില്നിന്ന് രണ്ടെണ്ണംവീശി ഗുരുവായൂര്ന്നു സൈക്കിളില്‍ വര്യായിരുന്നു."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"വെറും രണ്ടെണ്ണമോ.. അതുകള അലക്സേട്ടാ... " മനോജ് ഇടപെട്ടു. രണ്ടിലൊതുക്കാന്‍ പുള്ളിക്ക് സാധിക്കില്ലായെന്നു എല്ലാര്ക്കും അറിയാലോ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഡാ.. #$%^.. ഞാനിപ്പൊ ആ കഥ പറയണോ വേണ്ടേ?.." പുള്ളിയുടെ സ്വതസിദ്ധമായ പരിഭവം... ഞങ്ങള്‍ വീണ്ടുമദ്ദേഹത്തെ അനുരന്ജിപ്പിച്ചു..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"രാത്രിയൊരു പത്തുപന്ത്രണ്ടരയായിക്കാണും.. മ്മ്ടെ നെന്മിനി മനയുണ്ടല്ലോ, അയിനടുത്തുള്ള പാമ്പിങ്കാവിന്റെ അടുത്തെത്തിയപ്പോള്‍ കണ്ട കാഴ്ച!... "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പറച്ചിലില്‍ 'ബ്രേക്ക്' കൊടുത്ത്, അത്ഭുതംകൂറുന്ന മിഴികളോടെ അലക്സേട്ടന് എല്ലാവരേയും മാറിമാറി തുറിച്ചുനോക്കി, സ്തബ്ധനായതുപോലെ ഏതാനും നിമിഷങ്ങള്‍ ഇരുന്നു. അടിച്ചുപൂക്കുറ്റിയാണ്.. ഇരുന്നയിരിപ്പില് ഉറങ്ങിപ്പോയാലോയെന്നുകരുതി, ഞാന്‍ പുള്ളിയെ ഒന്നുകുലുക്കി. പെട്ടെന്ന് ഒരു സ്വപ്നലോകത്തില്നിന്നും മടങ്ങിവന്നതുപോലെ അദ്ദേഹം വീണ്ടും പറച്ചിലാരംഭിച്ചു. മനസ്സ്, ഫ്ലാഷ്ബാക്ക് ചികയാന്പോയതായിരുന്നിരിക്കണം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"യെന്തൊരു ചന്തം!.. യെന്തൊരു വെളുപ്പ്!... യെന്തൊരു ഐശ്വര്യം!.... "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എന്തൂട്ടാ അലക്സേട്ടാ.." ആകാംക്ഷയോടെ ഞങ്ങള്‍. പ്രതികരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ വീണ്ടും പുള്ളി "ബ്രേക്ക്" ഇട്ടാലോ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എടാ അവളുടെ ആ നില്‍പ്പ് കണ്ടാല്‍ ആരുമൊന്നു മോഹിച്ചുപോകും.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ങേ!.. യക്ഷിയൊന്നും ഇല്ലായെന്നുപറഞ്ഞ പുള്ളി ഇപ്പറയുന്നത് യക്ഷിയെക്കുറിച്ചാണോ അതോ നഗരത്തിരക്കുകള്കഴിഞ്ഞുമടങ്ങുന്ന വല്ല നിശാസഞ്ചാരിണിയെക്കുറിച്ചോ?.. ഞങ്ങള്‍ പരസ്പരംനോക്കി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഹോ.. യെന്തൊരു ഷേപ്പ്.. നിറഞ്ഞുതുളുമ്പുന്ന നിതംബം... കുണുങ്ങിയുള്ള നില്‍പ്പ്... മൊത്തത്തില്‍ ഒരാനച്ചന്തം.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞങ്ങളെല്ലാവരുടെയും കണ്ണുതള്ളിപ്പോയി...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എടാ.. എന്തൂട്ടാണ്ടാ ഈ നിതംബം എന്നുവെച്ചാല്‍?.." ജിജോ എന്നോടുചോദിച്ചു. എനിക്കും അതിനെക്കുറിച്ച് വലിയ പിടിയുണ്ടായിരുന്നില്ല. പക്ഷേ, അലക്സേട്ടനതില് ഇടപെട്ടു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഡാ.. നിതംബംന്ന് പറഞ്ഞാല്‍ മൊല... എന്തിനാടാ ങ്ങളൊക്കെ സ്കൂളില്‍ പോണേ.. പൊട്ടന്മാര്... ബ്ലഡി ഫൂള്‍സ്.."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
'ഹോ.. അതാണ് ആ സംഗതിയല്ലേ' എന്നമട്ടില്‍ ഞങ്ങള്‍ അക്ഷമരായി പുള്ളിയുടെ വാഗ്ധോരണിക്കായി കാതോര്‍ത്തു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"അവളുടെ ആ ഇടുപ്പ് കാണണം.. മുന്‍പെങ്ങും ഞാനങ്ങനെ കണ്ടിട്ടേയില്ലാ.. കൊഴുത്തുരുണ്ട തുടകള്‍..... മിനുമിനുത്ത കൈകള്‍... "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഈ വിവരങ്ങള്‍ കേട്ട് എല്ലാ കുമാരന്മാരുടേയും വായില്‍ നിര്ജ്ജലീകരണംനടന്നു. കണ്ണുകള്‍ തുറിച്ചുതുറിച്ചുവന്നു.. ശ്വാസോച്ഛ്വാസങ്ങള്‍ ത്വരിതമായി..എല്ലാരും അക്ഷരാര്‍ത്ഥത്തില്‍ അങ്ങേരുടെ നേരെനോക്കി വാപൊളിച്ചിരിക്കുകയാണ്. അതുകണ്ട് അദ്ദേഹത്തിനു ഹരംകയറിയതുപോലെ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഞാന്‍ സൈക്കിള്‍ സ്റ്റാന്‍ഡിലിട്ട്, മെല്ലെ അവളുടെ അടുത്തേക്കു മന്ദംമന്ദം ചെന്നു. എന്നെ കണ്ടപ്പോളവളുടെയൊരു കുണുങ്ങല് കാണണം.. ഞാനങ്ക്ടുമിങ്ക്ടുമൊക്കെയൊന്നു നോക്കി.. ഒരു മനുഷ്യജീവിയെപോലും കാണാനില്ലാ..."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എന്നിട്ട്!......" എല്ലാവരും അക്ഷമരായി ഒരൊറ്റസ്വരത്തില്..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഞാനവളുടെ നെറ്റിയില്‍ ചുംബിച്ചു.. ആ മൃദുലമായ കവിളുകളില്‍ പതിയേ തലോടി.. അതോടെ അവളെന്നോടു ചേര്‍ന്നുനിന്നു.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അത്യന്തം ഉദ്വേഗഭരിതരായ കുമാരന്മാരിരുന്നു ഞെളിപിളികൊള്ളാന് തുടങ്ങി. ഹൃദയങ്ങള്‍ മുഴക്കുന്ന പെരുമ്പറശബ്ദം അവിടെ നിറഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ന്റെ കൂടെ പോരണോടീ.. അവളുടെ തോളില്‍തട്ടിക്കൊണ്ട്, ആ കാതില്‍ ഞാന്‍ ചോദിച്ചു.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ശ്ശോ... ന്റെ അലക്സേട്ടാ... ഒന്നുവേഗം പറഞ്ഞുതുലയ്ക്കൂ.."' ജോഷിയുടെ കണ്ട്രോള് പോയിത്തുടങ്ങി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"പക്ഷേ, കുറ്റബോധമെന്നെ വല്ലാതെ പിടികൂടിക്കൊണ്ടിരുന്നു. മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍പ്പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും... "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പുള്ളി സിനിമാഡയലോഗുപോലെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, കേള്‍വിക്കാര്‍ അടുത്തരംഗത്തിനായി വിറയോടെ കാതോര്‍ക്കുകയായിരുന്നു.<br />"സുന്ദരിയായ നീയിങ്ങനെ രാത്രീലൊക്കെ റോഡില്‍നിന്നാല്‍ വല്ലോരും പിടിച്ചോണ്ടുപോകില്ലേ?.. എല്ലാരും ന്റെ പോലെ നല്ലോരായിരിക്കില്ലാട്ടാ... വാ.. എവിടെയാ നിന്റെവീട്?.. അലക്സേട്ടന് കൊണ്ടാക്കിത്തരാം... കുറുമ്പി..."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഛെ.. കളഞ്ഞുകുളിച്ചല്ലോ അലക്സേട്ടാ.... ഏട്ടന് പേടിതോന്നിക്കാണുമല്ലേ?.. വല്ല്യ ധൈര്യശാലിയാണെന്ന് വീമ്പടിക്കണ കാണാലോ.. ഇപ്പോളെന്തായി.. അയ്യേ.. മോശം മോശം.." പ്രതീക്ഷിച്ച ക്ലൈമാക്സ് ലഭിക്കാതെ നിരാശനായ തോമസ്, പുള്ളിയെ പരിഹസിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"അതേടാ... എനിക്ക് പേടിതന്നെയാ.. അലക്സേട്ടന് കള്ളുകുടിക്കും തല്ലുണ്ടാക്കും.. ന്നാലും തെണ്ടിത്തരോന്നും ചെയ്യൂലാട്ടോ.. ഒന്നു പോയേടാ ചെക്കാ.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അലക്സേട്ടന് കലിപ്പുറോളിലായി... ഞാനും ജോസുംകൂടെ തന്ത്രപരമായി അദ്ദേഹത്തെ പാട്ടിലാക്കിക്കൊണ്ട് ചോദിച്ചു..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"സത്യത്തില്‍ അവള് ആരായിരുന്നു?.. ഏതു വീട്ടിലേയാ? ഇനി വല്ല ഭ്രാന്തിയോവല്ലോമായിരിക്കുമോ? പറയൂ ചേട്ടായീ.. പ്ലീസ്.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എല്ലാരുടേയും കാതുകള്‍ അലക്സേട്ടന്റെ ചുണ്ടുകളിലേക്ക് ഫോക്കസ് ചെയ്യപ്പെട്ടു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഒരു പശു... അല്ലാതെന്താ?.. തൊഴുത്തീന്ന് കെട്ടഴിഞ്ഞുപോന്നതായിരിക്കും.. ങാ.. ഞാനേതായാലും അപ്പുറത്തുകണ്ട വീടിന്റെ തൊഴുത്തില്‍ അയിനെ കെട്ടിയിട്ട് ഇങ്ങട് പോന്നു.. അല്ലാപ്പിന്നെ.. മനുഷ്യനുവേറെ പണീല്ല്യേ?.."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അതുകേട്ട്, കാറ്റുപോയ ബലൂണുകള്‍പോലെ കുമാരന്മാര് കിടക്കുന്നതു ഗൗനിക്കാതെ തന്റെ സൈക്കിളില്‍കയറി അലക്സേട്ടന് അപ്രത്യക്ഷനായി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തുടരും...</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-56144875814207135662017-10-31T04:44:00.002-07:002017-10-31T04:44:36.469-07:00"ശ്ശോ.. ഈ അപ്പാപ്പനെക്കൊണ്ട് തോറ്റൂ!!..." (മരിക്കാത്ത ഓര്‍മ്മകള്‍ -1)<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
ചില പ്രിയപ്പെട്ട വ്യക്തികളും അവരുള്‍പ്പെടുന്ന നമ്മുടെ ജീവിതാനുഭവങ്ങളും ഒരിക്കലും നമ്മള് മറക്കുകയില്ലാ. സ്നേഹസ്വരൂപനായിരുന്ന എന്റെ അപ്പാപ്പനും (Grand Father) ഞാനും ഒരുമിച്ച് തരണംചെയ്ത ചില "ആശുപത്രിപ്രതിസന്ധികള്" ആണ് ഈ എഴുത്തിനാധാരം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞാന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥി. സഹപാഠികളുടെ കണ്ണിലുണ്ണിയും ഹീറോയും അല്ലറചില്ലറ പഞ്ചാരയുമൊക്കെയായി വിലസുന്ന കാലം. കോളേജില്‍പോക്ക് വെറും പഠിപ്പിനുമാത്രമായാല്അതിനെന്തു രസം?</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
റാണി ബസ്സ്. കോളേജുസ്റ്റോപ്പ്വഴിപോകുന്ന ആകെയുള്ള ആ ബസ്സായിരുന്നു ഗുരുവായൂര്ഭാഗത്തുനിന്നുവരുന്ന കുട്ടികളുടെ പ്രധാന ഉപാധി. അതില്‍ കയറിപ്പറ്റിയാല്ത്തന്നേ കോളേജില്‍ ഹാജര്കിട്ടിയയൊരു പ്രതീതിയായിരുന്നു. കോളേജുപിള്ളേരുടെ ശല്യവും ബഹളവുംകാരണം സാധാരണക്കാരായ യാത്രക്കാര്വരേ ആ ബസ്സിന്റെ രാവിലത്തെ ട്രിപ്പില്‍ കയറാറുണ്ടായിരുന്നില്ലാ. കണ്ടക്ടറും ഡ്രൈവറും വര്‍ഷങ്ങളായുള്ള നിത്യപരിചയംകൊണ്ട് കുട്ടികളുടെ വേലത്തരങ്ങളോട് താദാത്മ്യപ്പെടുകയും ചെയ്തിരുന്നു. കോളേജ്സ്റ്റോപ്പ് എത്തുന്നതുവരേ, മണിയടിക്കലും 'റൈറ്റ്' പറയലുമൊക്കെയായി ബസ്സിന്റെ കമ്പ്ലീറ്റ് കണ്ട്രോള് കോളേജുകുമാരന്മാരുടെ കൈയിലായിരിക്കും. ഇതിനിടയില്‍, അന്നത്തെ കാലത്ത് കൊടുത്തിരുന്ന കണ്സഷന്ചാര്ജ് ആയ പത്തുപൈസവരേ കൊടുക്കാതെ തടിതപ്പാന്നോക്കുന്ന വിദ്വാന്മാരും ഉണ്ടായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അങ്ങനെയിരിക്കെയാണ് എന്റെ അപ്പാപ്പനായ സാക്ഷാല്‍ അന്തപ്പന്മാപ്പിള, വീടിന്റെ തട്ടിന്മുകളിലേക്കുള്ള കോണിപ്പടികയറുന്നതിനിടയില് കാലുപതറി ഉരുണ്ടുപിരണ്ട് ഡീസന്റായിത്തന്നേ വീണ് കൈയും തോളെല്ലുമൊക്കെ ഫ്രാക്ചറായി കോളേജിന്റെയടുത്തുതന്നെയുള്ള ഒരു പാരിഷ്ഹോസ്പ്പിറ്റലില് അഡ്മിറ്റാവുന്നത്. അപ്പാപ്പനന്ന് പ്രായം നന്നേ കുറവായിരുന്നു. വെറും എഴുപത്തിയഞ്ചു വയസ്സ്. നാട്ടിലറിയപ്പെടുന്ന വ്യക്തിയും, പണ്ടത്തെ സിലോണ്‍ പ്രവാസിയും കൊപ്രവെട്ട് വ്യവസായം കാര്യക്ഷമമായി നടത്തിവന്നിരുന്ന ആളുമായിരുന്നു അദ്ദേഹം. ഒന്നാംതരം കണിശക്കാരനും അതേസമയം പരമരസികനും. എന്നോട് മറ്റുള്ള കുട്ടികളില്നിന്നൊരു വേറിട്ടസ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വിവരമറിഞ്ഞ് വിഷണ്ണനായി ഞാന്‍ ആശുപത്രിയില്ചെല്ലുമ്പോള് ആശുപത്രിമുറ്റത്ത് അപ്പാപ്പന്റെ മൂത്തസന്തതിയായ എന്റെ അപ്പച്ചനും (father) ഇളയപ്പന്മാരുമായി എന്തോ ഗൂഢാലോചന നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഗൗനിക്കാതെ നേരെ അപ്പാപ്പനെ കിടത്തിയ വാര്‍ഡിനെ ലക്ഷ്യമാക്കി നടന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എന്നേക്കണ്ടവഴി അദ്ദേഹത്തിന്റെ കണ്ണുകളില്‍ പൊടിഞ്ഞ കണ്ണുനീര് എന്റെ കൈകള്‍കൊണ്ട് തുടച്ചുമാറ്റി ഞാന്‍ പറഞ്ഞു</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"സാരല്യപ്പാപ്പാ ഇതൊക്കെ പെട്ടെന്നുതന്നേ മാറിക്കോളും.. സമാധാനമായി കിടന്നോളൂ.. ആദ്യം അപ്പാപ്പന് ഈ ചായ അങ്കട് കുടിക്ക്, ഒരുഷാറൊക്കെ വരട്ടേ.." ഞാന്‍ ഫ്ലാസ്ക് തുറന്ന് ഒരു കപ്പില്‍ ചായയൊഴിച്ച് അദ്ദേഹത്തിനുനേരെ നീട്ടി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ടാ.. ആദ്യം നീയ്യ് ഒരു കാര്യംചെയ്യ്... ദേ ആനിക്കണ കുരുത്തം കെട്ട ചെക്കനുണ്ടല്ലോ... അവന്റെ ചെവ്ട് പിടിച്ച്, അസ്സലായൊരുതിരുമ്മങ്കട് കൊട്. കൊറേനേരായവന് ന്റെ പ്ലാസ്റ്ററിട്ട കൈ ഞാത്തീട്ട ഈ സ്റ്റാന്‍ഡില്‍ കെടന്ന് സര്ക്കസ്സുകളിക്ക്ണൂ... അസത്ത്"</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മക്കളും മരുമക്കളുമൊക്കെ നിര്‍ബന്ധിച്ചിട്ടും ഒന്നുംകഴിക്കാതിരുന്ന അപ്പാപ്പന്, ഞാന്‍ കൊടുത്തചായ പ്രസന്നവദനനായി, കട്ടിലിന്റെ ക്രാസിയില്ചാരിയിരുന്ന് കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗൂഢാലോചനകഴിഞ്ഞ് അപ്പച്ചനും രണ്ടനിയന്മാരും അവിടേക്ക് കടന്നുവന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ദേ അപ്പന് ചായ കുടിക്ക്ണൂ..! നമ്മള് എത്രകൊടുത്തുനോക്കീതാ... കണ്ണുവരെ തൊറന്ന്വോ?.. ജോയി കൊടുത്തപ്പോള്‍ നോക്ക്..ദേ കുടിച്ചു!..." വല്യളേപ്പന് അതുപറഞ്ഞപ്പോഴേ അവരുടെ ഗൂഢാലോചനയുടെ ഉദ്ദ്യേശ്യശുദ്ധി എനിക്ക് ഏകദേശം പിടികിട്ടി. രാത്രികളില്‍ സ്ഥിരമായി ഹോസ്പിറ്റലില്‍ ഈ പാവമെന്നെ നിറുത്തണം. അവര്‍ക്ക് വീട്ടില്‍പ്പോയി മുക്രയിട്ടുറങ്ങണം..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"മോനെ നീ പോയി വല്ലതും കഴിച്ചിട്ട് വാടാ.. ഞങ്ങള്വ്ടെ വെയിറ്റ് ചെയ്യാം".. കീശയില്‍നിന്ന് ഒരു നൂറിന്റെ ഒടിയാത്തനോട്ടെടുത്ത് എന്റെകൈയിലേക്കുവെച്ചുതന്ന് അപ്പച്ചന് പറഞ്ഞു. കൈക്കൂലിതന്ന്, എന്നെ പാട്ടിലാക്കാനുള്ള അപ്പച്ചന്റെ സൂത്രം മനസ്സിലാക്കിയഞാന് പറഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എന്തിന്.. ഏയ് വേണ്ടാ.. ഞാന്‍ വീട്ടില്‍പോയി കഴിച്ചോളാം..."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ജോയിക്കുട്ടാ... ഒന്ന് അഡ്ജസ്റ്റ് ചെയ്യെടാ പൊന്നുമോനേ.. ഞങ്ങക്കൊക്കെ നാളെ ജോലിക്കുപോണ്ടേ?.. അപ്പാപ്പനാണെങ്കില്‍ നീതന്നേ കൂടെനില്ക്കുന്നതാ ഇഷ്ടവും.. ." എന്നെ പ്രതീക്ഷാനിര്ഭരമായിനോക്കുന്ന അപ്പാപ്പന്റെമുന്നില് എളേപ്പന്റെ ന്യായീകരണത്തിനു തടയിടാന്‍ ഞാന്‍ അശക്തനായിരുന്നു. അപ്പാപ്പനും ഞാനുമായുള്ള ഇരിപ്പുവശം പരമാവധി മുതലെടുത്തുകൊണ്ടായിരുന്നു അവരുടെ സംസാരങ്ങളും.. അല്ലെങ്കിലും എനിക്ക് അപ്പാപ്പനെ അസ്വസ്ഥതകളുടെ ഇരയാക്കി വിട്ടുപോകാന്‍ കഴിയുമായിരുന്നില്ലെന്നത് വേറൊരുകാര്യം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"രാത്രിയിലെന്തേലും പ്രശ്നമുണ്ടായാല്‍ നീ ഫോണ്‍ ചെയ്യണം.."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എന്നെ പറ്റിച്ച സന്തോഷത്തില്‍ മൂവര്‍സംഘം നടന്നകലുന്നത് തെല്ലൊരീര്‍ഷ്യയോടെ നോക്കിനില്‍ക്കാനേ എനിക്കുകഴിഞ്ഞുളളൂ. പിന്നേ, അപ്രതീക്ഷിതമായി പോക്കറ്റില്‍ വന്നുവീണ നോട്ടിന്റെ കാര്യമാലോചിച്ചപ്പോള്‍ കുറച്ചൊരാശ്വാസം തോന്നി.. കാരണം, നിധികാക്കുന്ന ഭൂതങ്ങളായിരുന്നിട്ടും, അത്യാവശ്യങ്ങള്‍ക്കല്ലാതെ, ഒരു പത്തിന്റെ പൈസപോലും, കോളേജുകുമാരനായ തനിക്കുതന്നിരുന്നില്ലാ എന്നതുതന്നേ. അമ്മയേ മണിയടിച്ചുവാങ്ങുന്ന പൈസ കൊണ്ടായിരുന്നു കോളേജുപടിക്കലെ അച്ചുനായരുടെ ചായക്കടയിലെ ഒന്നൊന്നര കാപ്പിയും കിടിലന്‍ ഉണ്ടപ്പൊരിയും (ക്രിക്കറ്റ്ബോള് പോലെയിരിക്കുന്ന പലഹാരം), പിന്നെ ഖാദര്ക്കാന്റെ കടയിലെ നല്ല എരിയന്പരിപ്പുവടയുമൊക്കെ വാങ്ങിയടിക്കാന്‍ സാധിച്ചിരുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അങ്ങനേ, അന്നുമുതല്‍ കുറച്ചുദിവസത്തേക്ക് എന്റെ രാത്രിശയനം അപ്പാപ്പന്റെ കട്ടിലിനടിയിലെ ആറടി തറയിലായി. ഇടക്കിടേ ഓരോ തമാശയും കാര്യങ്ങളുമൊക്കെ പറയുന്ന അപ്പാപ്പനുമായുള്ള സഹവാസം സന്തോഷകരമായിരുന്നെങ്കിലും, എണീറ്റുനടക്കാന്‍ സാദ്ധ്യമല്ലാതിരുന്ന അപ്പാപ്പന്റെ "ഡ്രെയിനേജ് & സീവറേജ് ഡിപ്പാര്‍ട്ട്മെന്റ്" ചുമതല, ക്ലീനിംഗ് & പല്ല്തേപ്പിക്കല് ഡ്രൈവ്, സലയ്ന്ഡ്രിപ്പ്കുപ്പി തീരുന്നതെപ്പോഴാണെന്ന് ജാഗരൂകനായി നിരീക്ഷിക്കല്‍, രാത്രിയില്‍ ഇടക്കിടേ കേള്‍ക്കുന്ന, വാര്‍ഡിലെ ഗുരുതരാവസ്ഥക്കാരായ രോഗികളുടെ പല ഡെസിബലിലുമുള്ള അപസ്വരങ്ങള്‍, പലവിധം മരുന്നുകളുടെ മനംമടുക്കുന്ന ഗന്ധമുള്ള ആശുപത്രി ശ്യൗച്യാലയത്തില് ദേഹശുദ്ധിവരുത്താനുള്ള മടുപ്പുകാരണം രാത്രിയിലുള്ള കുളി ഒഴിവാക്കേണ്ടിവരുന്നത്.. ഇതൊക്കെ അസഹ്യമായി തോന്നിയിരുന്നു. സര്‍വ്വോപരി, ശ്രീകൃഷ്ണയിലെ ബോട്ടണിക്ലാസ്സില് പഠിക്കുന്ന നിഷയുടെ ഇളയമ്മയും അവിടത്തെ ഹെഡ്നഴ്സുമായിരുന്ന ഏലിയാമ്മയുടെ പരിഹാസം കലര്ന്നനോട്ടവും..(പ്രത്യേകിച്ച്., മേല്‍പ്പറഞ്ഞ 'ഡിപ്പാര്‍ട്ട്മെന്റ്' ജോലി ചെയ്യുന്ന നേരങ്ങളില്‍). നിഷ നമുക്കിട്ട് പണിതിട്ടുണ്ടാവുമല്ലോ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇടയ്ക്ക് വരാറുള്ള കമ്പൌണ്ടെര്‍ കൃഷ്ണദാസന്. "എന്താ കാര്‍ന്നോരെ സുഖല്ലേ?.." എന്നുംപറഞ്ഞ്, അപ്പാപ്പന്റെ പ്ലാസ്റ്ററിട്ട കൈയൊന്നു പിടിച്ചുനോക്കും..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"കാര്ന്നോര് നിന്റെ അപ്പന്" അപ്പാപ്പന്റെ സ്ഥിരംമറുപടി കേള്‍ക്കാനെന്നോണം അയാള്‍ വരാറുണ്ടായിരുന്നു. അപ്പാപ്പന് ആളും തരോമൊന്നുമില്ലാ.. വായില്‍ത്തോന്നുന്നത് അപ്പോഴേ അടിച്ചുവിടും...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ജീവിതത്തിലാദ്യമായി അടങ്ങിയൊതുങ്ങിയനങ്ങാതെ കിടക്കാന്വിധിക്കപ്പെട്ട അപ്പാപ്പന്റെ ശാരീരികാവസ്ഥക്കും മാനസികാവസ്ഥക്കും അല്പാല്പമായി വന്നുതുടങ്ങിയ പ്രതികൂലമായ മാറ്റം എന്നെ അതിലും കുഴപ്പത്തിലാക്കി. രാത്രിയില്‍ ഉറങ്ങിക്കഴിഞ്ഞതിനുശേഷം എപ്പോഴെങ്കിലും ഉണര്ന്നാല്പ്പിന്നേ അപ്പാപ്പന് സ്ഥലകാലബോധം ഉണ്ടാവില്ലാ.. ഉറക്കേ സംസാരിക്കുകയും പഴയ നാടന്‍പാട്ടുകള്‍ പാടുകയും ഇടക്കൊക്കെ നല്ല സ്വയമ്പന്‍, നാടന്തെറികളുടെ അകമ്പടിയോടെയുള്ള ഡയലോഗുകളും ഒക്കെക്കൂടി ആ അവസ്ഥയെന്നെ അങ്കലാപ്പിലാക്കിയിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കൂനിന്മേല്കുരുവെന്നപോലെ, അപ്പാപ്പന് മൂത്രതടസ്സം അനുഭവപ്പെട്ട്, ട്യൂബിട്ടതോടെ ശരിക്കും അടിയന്തിരാവസ്ഥയിലെന്നോണമായി കാര്യങ്ങള്‍. കട്ടിലിനടിയിലായാണ് യൂറിന്‍ബാഗ് തൂക്കിയിട്ടിരിക്കുന്നതെന്നതിനാല്‍, രാത്രി കട്ടിലിനടിയില്കിടക്കുമ്പോള് ഇടയ്ക്കിടെ അതിന്റെ ലെവല്‍ മോണിട്ടര്ചെയ്യാന് എനിക്ക് ഈസിയായി സാധിക്കുമായിരുന്നുവെങ്കിലും, അപ്പാപ്പന് രാത്രിയില്‍ ബോധമില്ലാതെ പാടുന്ന നാടന്‍പാട്ടുകളും പറയുന്ന തമാശകളുമൊക്കെ ഏല്യാമ്മ എന്ന BBC വഴി വള്ളിപുള്ളിവിടാതെ ‘സെയിം വേര്‍ഷനില്‍’ത്തന്നേ കോളേജില്‍പഠിക്കുന്ന നിഷവഴി കോളേജില്‍ പാട്ടാവുന്നത് എന്നെ ഒട്ടൊന്നു അരിശംപിടിപ്പിച്ചിരുന്നു. കോളേജില്‍ നല്ലൊരു ഇമേജുള്ള എനിക്ക് തലയുയര്‍ത്തി നടക്കാനാവാത്ത അവസ്ഥ. രാത്രിയില്‍ മരുന്നുകൊടുക്കാന്‍ വരുന്നനേരത്ത് സ്ഥലകാലബോധമില്ലാതെ അപ്പാപ്പന് അവരെ പബ്ലിക്കായി വിളിക്കുന്ന തെറികള്‍ക്കുള്ള മധുരപ്രതികാരമെന്നനിലയ്ക്കായിരിക്കും ഏല്യാമ്മ ഈ കുത്സിതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും എനിക്കുതോന്നി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
രാത്രിയില്‍ അപ്പാപ്പന് 'മിസൈല്‍വര്‍ഷം' തുടങ്ങുന്ന നിമിഷംതന്നേ, ഞാന്‍ പുതപ്പ് തലവഴി വലിച്ചുമൂടി, ഞാനാ നാട്ടുകാരനേയല്ലായെന്നമട്ടില് നിശ്ശബ്ദനായി കിടക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോളേജുകുമാരനും അസോസിയേഷന്സെക്രട്ടറിയുമായ എന്നെ താറടിച്ചുകാണിച്ച്, നാളുകളായി കോളേജില്‍ ഞാന്സമ്പാദിച്ച പേരും ഗ്ലാമര്പരിവേഷവും കുറയ്ക്കാന്‍ കച്ചകെട്ടിയിറങ്ങിയ എല്യാമ്മയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തിരിച്ചടികൊടുത്തേ മതിയാവൂ എന്നുഞാന്‍ മനസ്സിലുറപ്പിച്ചു...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
രാത്രിയില്‍ സുബോധമില്ലാതെകിടന്നിരുന്ന അപ്പാപ്പന്റെ പൃഷ്ഠത്തില്‍ അപ്രതീക്ഷിതമായി സൂചികയറിയപ്പോഴുണ്ടായ ഞെട്ടലും വേദനയും ദേഷ്യവുംകൊണ്ട് അപ്പാപ്പന് ഇന്‍ജക്ഷനെടുത്ത എല്യാമ്മയെ മുട്ടന്‍തെറി വിളിച്ചു. കട്ടിലിനടിയില്‍ കിടന്നിരുന്നഞാന് ഉറങ്ങിയഭാവം നടിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ദേ വല്യപ്പനാണെന്നുവെച്ച് വായേത്തോന്നീത് വിളിച്ചാലുണ്ടല്ലോ.. എടുത്തൊരു കുത്തങ്ങട് വച്ചുതരൂന്നോര്ത്തോ" എന്നുപറഞ്ഞ് തിരിച്ചുപോകാനൊരുങ്ങിയ എല്യാമ്മയെ, കട്ടിലിനടിയില്‍ ഉറക്കത്തിലാണെന്നവ്യാജേന കിടന്നഞാന്‍ കാലുവച്ച് വീഴ്ത്താന്നടത്തിയ ശ്രമത്തില്നിന്നുമവര് അതിവിദഗ്ദ്ധമായി ഒഴിഞ്ഞുമാറിയെന്നുമാത്രമല്ലാ... "ചെക്കാ.. വേണ്ടാട്ടോ.." എന്നുപറഞ്ഞ് ഹൈഹീല്ചെരുപ്പുവച്ച് എന്റെ കണങ്കാലില്‍ ഭീകരമായൊരുചവിട്ടും.. പ്രതികരിക്കാനൊന്നുംനില്ക്കാതെ കാലുവലിച്ചുപുതപ്പിനകത്താക്കി, അപ്പാപ്പന്റെ നാലഞ്ച് മാസ്റ്റര്പീസ്തെറികള് നിശബ്ദമായി എല്യാമ്മക്കായി തൊടുത്തുവിട്ടുകൊണ്ട് വേദനകടിച്ചമര്ത്തികിടന്നു.; "ന്റമ്മോ എന്തൊരുചവിട്ട്...ഹുഹുഹു.. കണ്ണില്‍നിന്നു പൊന്നീച്ചപാറി . "നിനക്കുഞാന്‍ വെച്ചിട്ടുണ്ടെടീ എല്യാമ്മേ..ഇതിനൊക്കെ പകരംചോദിച്ചില്ലെങ്കില് എന്റെപേര് ...ങാ അല്ലെങ്കില്‍വേണ്ടാ... നിന്റെപേര് നിന്റെ പട്ടിക്കിട്ടോ ശൂര്‍പ്പണഖേ..."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒരു ബഹളംകേട്ടാണ് മറ്റൊരുരാത്രിയില് ഞാനുണര്‍ന്നത്. തൊട്ടടുത്തകട്ടിലില്‍, ഉടനീളംപ്ലാസ്റ്ററിട്ട വലതുകാലുമായി കിടന്നിരുന്ന തിരോന്തരംകാരനായ ജയന്ചേട്ടന് കലിപ്പുണ്ടാക്കുന്നു. കണ്ണുതിരുമ്മിക്കൊണ്ട്, "എന്താ ജയേട്ടാ പ്രശ്നം?" എന്നുഞാന്‍ ചോദിച്ചു..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഡേയ്... എന്തിരഡേയിത്... നെന്റെ അപ്പാപ്പനെ ഒടനെ ഇവിടന്നു മാറ്റിക്കോണം.. തള്ളേ.. കണ്ടില്ലേ ഉടായിപ്പുകള്‍.. " വലതുകൈപ്പത്തി എന്റെനേരെ നീട്ടിക്കാണിച്ചുകൊണ്ട് കോപമടക്കാനാവാതെ അയാള്‍ വിറച്ചു. നല്ലകട്ടിയുള്ള പശപോലെ എന്തോ കൈയില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടപ്പോള്‍ എന്താണതെന്നു ഞാന്‍ തിരക്കി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
രാത്രി ഉറക്കത്തില്‍ എന്തോ ഒന്ന് കവിളില്‍ വന്നുപതിച്ചു. വല്ല പല്ലിയോമറ്റോ ആണെന്നുകരുതി അയാള്‍ കൈകൊണ്ടു തടവിനോക്കിയപ്പോഴാണ് തൊട്ടടുത്തുകിടന്ന അപ്പാപ്പന് സുബോധമില്ലാതെ കാറിത്തുപ്പിയ സ്വയമ്പന്‍ പീരങ്കിയുണ്ടയാണ് അതെന്നു മനസ്സിലായത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"കെളവനൊരു വിചാരോണ്ട്, അങ്ങേരേതാണ്ട് തെറിവിളിയില്‍ എം എ പാസ്സായിട്ടോണ്ടെന്ന്. കറാമ്പറപ്പുകള്കാണിച്ചാല് ന്റെതള്ളേ.. കെളവനാന്നൊന്നും നോക്കൂല ഞാന്‍"</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇത് കേട്ട് വാര്‍ഡിലുയര്‍ന്ന കൂട്ടച്ചിരിക്കിടയില്‍ സ്വയം ചിരിയൊതുക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍. അപ്പാപ്പനോ, ഞാനൊന്നറിഞ്ഞില്ല്യെ രാമനാരായണ എന്ന രീതിയില്‍ കണ്ണുമടച്ചു നിര്‍വ്വികാരനായി തിരിഞ്ഞുകിടക്കുന്നു. ഉടനേ അവിടേനിന്ന് തടിതപ്പി പുറത്തുപോയി, ആരുംകാണാതെ മനസ്സുതുറന്ന് ആവോളംചിരിച്ച് സായൂജ്യമടഞ്ഞ് തിരിച്ചുവരുമ്പോഴേക്കും ഒരു 'സ്ക്രീന്‍' ഇടയ്ക്കുവച്ച് ഏല്യാമ്മ ആ പ്രോബ്ലം പരിഹരിച്ചിരുന്നു. ഹോ.. നാളെയിനി കോളേജിന്റെപടി ചവിട്ടുകയേവേണ്ടാ.. കഷ്ട്ടം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അപ്പാപ്പന്റെ മനോബലവും എല്ലാവരുടെയും പ്രാര്‍ത്ഥനയുംകൊണ്ട് ഒടിവുകളും ചതവുകളുമൊക്കെ സുഖപ്പെട്ടെങ്കിലും ഡ്രെയിനേജ് ഡിപ്പാര്‍ട്ട്മെന്റ് ഇനിയും പ്രവര്ത്തനസജ്ജമാകാതെകിടന്നു. എഴുന്നേറ്റുനടക്കാമെന്നായതോടെ ബാക്കിയുള്ള ഡിപ്പാര്‍ട്ട്മെന്റ് ജോലികളെല്ലാം ഡയറക്റ്റ് ആയി അദ്ദേഹത്തിനുതന്നേ ചെയ്യണമെന്ന വാശികൂടിയായപ്പോള് ഞാന്‍ വീണ്ടുംകുടുങ്ങി. ടോയിലറ്റ് ലകഷ്യമാക്കി മുമ്പേനടക്കുന്ന അപ്പാപ്പന്റെ പുറകെ മൂത്രസഞ്ചിയുമായി, ശ്രീ കൃഷ്ണാകോളേജിലെ അസോസിയേഷന് സെക്രട്ടറി... അപാകമായ ആ മാനസികാവസ്ഥയില്‍ എന്നെസംബന്ധിച്ചതൊക്കെ .... വലിയൊരു ‘പ്രസ്റ്റീജ് ഇഷ്യൂ’ തന്നെയായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ആത്മരോഷം തീര്‍ക്കാന്‍ ഫാദര്ജിയുടേയും എളേപ്പന്മാടേയും കൈയില്നിന്നുവാങ്ങുന്ന ദിവസപ്പടിയുടെ കനംകൂട്ടി. എന്നെ അനുനയിപ്പിച്ചുനിറുത്താന് പോക്കറ്റില്‍നിന്നു "വക്കന്" ഇറക്കുകയല്ലാതെ അവര്‍ക്കും നിവൃത്തിയുണ്ടായിരുന്നില്ലാ. നനഞ്ഞിടം കുഴിക്കുന്ന പരിപാടിയായിരുന്നെങ്കിലും ഐ വാസ് ടോട്ടലി ഹെല്പ്ലെസ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മോങ്ങുന്ന പട്ടിയുടെ മണ്ടയില്‍ തേങ്ങ വീണപോലെ ഒരുസംഭവം ഉണ്ടായി. ഒരുദിവസം അപ്പാപ്പന് ബാത്ത് റൂമില്‍ പോകുന്നനേരം മൂത്രസഞ്ചിയുംപിടിച്ച് ഞാന്‍ പുറകേയുണ്ട്... കര്‍ത്താവേ പരിചയക്കാരാരും ഇതുകാണരുതേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നടക്കവേ, അദ്ദേഹത്തിന് വഴിയില്‍ക്കണ്ടവരോടെല്ലാം ലോഹ്യംപറയണം. പെട്ടെന്നതാ മുന്നില്‍ ചിരിച്ചുകൊണ്ട് നിഷ!...ഏലിയാമ്മനേഴ്സിനെ കാണാന്വന്നതായിരിക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എന്നേനോക്കി പരിഹാസച്ചിരിയുതിര്‍ക്കുന്ന അവളേനോക്കി ഞാന്‍ വിഷണ്ണനായിനില്ക്കുമ്പോള് അപ്പാന്റെ ഒരു ചോദ്യം... "എടാ ഇവള് നിന്റെ ലൈന്‍ ആണോടാ?,,"</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ന്റെ അപ്പാപ്പാ.. ഒന്ന് വേഗം നടക്ക്...ബാത്ത് റൂമിലും ഇനി ക്യൂ നില്‍ക്കേണ്ടി വരും" എന്ന് പറഞ്ഞു അപ്പാപ്പനെ മുന്നോട്ടു നടത്താനുള്ള എന്റെ ശ്രമം പരാജയപ്പെടുത്തിക്കൊണ്ട് അവള് മുന്നില്‍കയറിനിന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ആഹാ.. ഇതാണല്ലേ ജോയീടെ അപ്പാപ്പന്?.. ആള് ചുള്ളനാണല്ലോ... " അതില്‍ സുഖിച്ച്, അല്പമൊരു ഗമയില്‍ അപ്പാപ്പന് അവളെനോക്കി പുഞ്ചിരിച്ചു. .പിന്നേയുമെന്തോക്കെയോ അപ്പാപ്പന് അവളോട് സംസാരിച്ചു. അതില്‍ രസംപിടിച്ച് കുറ്റിയടിച്ചപോലെ അവളും. അന്ന് ക്യാമറാമൊബൈലും ഫേസ്ബുക്കും വാട്സാപ്പുമൊന്നുമില്ലാതിരുന്നത് ഭാഗ്യം!</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒരു ദിവസംരാത്രി, അതിഭീകരമായ ഒരലര്‍ച്ചകേട്ടാണ് ഞാന്‍ കട്ടിലിനടിയില്‍നിന്നു ചാടിയെഴുന്നേറ്റത്. വലിയവായില്‍ അലറിക്കൊണ്ട്, ഓടുന്നമൂരിയെ പെട്ടെന്ന് മൂക്കയറില്‍ വലിച്ചുനിറുത്തിയപോലെ അതാ നില്ക്കുന്നു അപ്പാപ്പന്. മൂത്രംപോകാനിട്ട ട്യൂബ്, കട്ടിലിനോട് ബന്ധിച്ചിരുന്നത് ഓര്‍ക്കാതെ മൂപ്പിലാനങ്ങട് ബാത്രൂമിലേക്ക് നടന്നു... അപ്പാപ്പന്റെ കട്ടിലുമായുള്ള 'വടം വലി' കണ്ട്, ഞാന്‍ ഞെട്ടി. കുടുങ്ങിയല്ലോ കര്‍ത്താവേ.. ഇനിയെന്ത് ചെയ്യുമെന്നറിയാതെ ഞാന്‍ പ്രജ്ഞയറ്റുനില്ക്കവേ എല്യാമ്മയുടെ നേതൃത്വത്തിലുള്ള നഴ്സുകൂട്ടം ഓടിവന്ന് അപ്പാപ്പനെ പിടിച്ച് പതിയേ കട്ടിലില്‍കിടത്തി കണക്കിന് ശകാരിക്കുകയും ചെയ്തു. ഏതാണ്ട് സ്വബോധംവീണ്ടെടുത്ത അപ്പാപ്പന് അന്നെരമൊരു സൂപ്പര്‍ ഡയലോഗ് അടിച്ചു..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"മക്കളെ.. നിങ്ങളെയിതേപോലെ വല്ലോരും കുടുക്കിട്ടുവലിക്കുമ്പോഴേ ,അതിന്റെ ബുദ്ധിമുട്ടറിയൂ." വേദനകൊണ്ടാണ് അദ്ദേഹമത് പറഞ്ഞതെങ്കിലും ഒരു വലിയ പൊട്ടിച്ചിരി ആ വാര്‍ഡില്‍ ഉയര്‍ന്നു. "ശ്ശോ.. ഈ അപ്പാപ്പനേകൊണ്ട് തോറ്റൂ..." എന്നുപറഞ്ഞ് നാണത്തോടെ നഴ്സുകൂട്ടം ഓടിപ്പോയി.</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-71851854126973098232017-10-31T04:42:00.001-07:002017-10-31T04:42:29.473-07:00എന്റെ പ്രിയപ്പെട്ട പെരിങ്കുരികില്‍*ക്കുഞ്ഞ്<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
*പെരിങ്കുരികില്‍ = പരുന്ത്</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എന്റെ പ്രിയപ്പെട്ട പെരിങ്കുരികില്‍ക്കുഞ്ഞേ,<br />ഇതായീനിമിഷം, തുടങ്ങുകയായി നിന്‍ദേശാടനം..<br />കടലുംകൊടുമുടികളും താഴ്വാരങ്ങളും താണ്ടി,<br />സൃഷ്ടിയുടെ ഈറ്റില്ലവുംതേടിയുള്ള നിന്റെ സഞ്ചാരം</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നിന്‍ശ്രോത്രേന്ദ്രിയങ്ങളില്‍ ഞാനോതിയ വസ്തുതകളുടെ,<br />നേര്‍ക്കാഴ്ചകള്‍ നിന്നേ കാത്തിരിക്കുന്നു..<br />ദൃഷ്ടികള്‍ ചെന്നുപതിക്കുന്ന ഓരോ കാഴ്ചകളും,<br />അഭ്രപാളിയിലെന്നോണം നീ ഒപ്പിയെടുക്കവേണം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മൂടല്‍മഞ്ഞുമൂടിയ കാഴ്ചകളുടെ വ്യക്തതയിലേക്ക്,<br />താഴ്ന്നുപറന്നുകൊണ്ടവയെ നീ കോരിനിറയ്ക്കുക.<br />കണ്ണുകളെ വഞ്ചിക്കാന്‍ശ്രമിക്കുന്ന കാഴ്ചകളുടെ,<br />അരികിലൊരിത്തിരിനേരം നീ വട്ടമിട്ടുപറക്കുക.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നീതിദേവതയുടെ കണ്ണുകള്‍ കെട്ടപ്പെടുന്നരീതികളും,<br />ആടിനെ പട്ടിയാക്കുവാന്‍ മെനയുന്ന തന്ത്രങ്ങളും,<br />ആളേമയക്കുന്ന ആള്‍ദൈവങ്ങളുടെ ഉള്ളറക്കേളികളും,<br />വെടിയേറ്റുവീഴുന്ന നിരായുധരുടെ വിലാപങ്ങളുമറിയാം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കുഞ്ഞിന്റെ കരച്ചില് കേവലം വിശപ്പുകൊണ്ടാവില്ലാ;<br />കുമാരിതന്‍ വിങ്ങലുകള്‍ ആര്‍ത്തവവേദനകൊണ്ടുമാവില്ലാ;<br />വിട്ടുവീഴ്ചകളില്ലാതെ നീയെല്ലാം ചൂഴ്ന്നുവീക്ഷിക്കണം..<br />നിന്നേയുമെന്നേയും അത്ഭുതത്തിലാഴ്ത്തും ഉണ്മകളറിയാന്‍.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മദ്ധ്യപൌരസ്ത്യദേശത്ത് പുകയുന്ന പീരങ്കികള്‍ക്ക്,<br />തീക്കൊളുത്തുന്നവരാരെന്ന് കണ്ടുപിടിക്ക നീ.<br />വംശീയയുദ്ധങ്ങളുടെ പ്രചാരകരാം തലതൊട്ടപ്പന്മാര്,<br />ഒരുമിച്ചിരുന്ന് ചൂതുകളിക്കുന്നയിടം കണ്ടെത്തുക നീ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തിരഞ്ഞെടുപ്പുകളുടെ മുന്‍പുംപിന്‍പും നടക്കുന്ന,<br />ഗൂഢാലോചനകള്‍ നയിക്കുന്ന, ശുഭ്രവസ്ത്രധാരികളുടെ,<br />ഊരും പേരും കക്ഷിബന്ധങ്ങളും കുറിച്ചുവയ്ക്ക നീ..<br />മദ്യമദിരാക്ഷികള്‍ തീര്‍പ്പാക്കും ഉടമ്പടികള്‍ കാണുക നീ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സമത്വം പ്രസംഗിക്കുന്നവരുടെ ഉരുക്കുകോട്ടകളിലും,<br />ഭക്തി വിറ്റുകാശാക്കുന്നവരുടെ അന്തപുരങ്ങളിലും,<br />കറുത്ത കോട്ടിട്ട്, അനീതിമെനയുന്ന ഇരുട്ടുഗുഹകളിലും,<br />ഒരു തന്ത്രശാലിയേപോലെ നീ കടന്നുചെല്ലണം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കാഴ്ചകളുടെ സത്യങ്ങള്‍ തലച്ചോറില്‍കുറിച്ചുകൊണ്ട്,<br />ക്ഷീണം വകവയ്ക്കാതെ, നീ മടക്കയാത്ര തുടങ്ങണം.<br />വെള്ളാരംകല്ലുകള്‍തിളങ്ങുന്ന പര്‍വ്വതശിഖരങ്ങളില്‍,<br />നിന്റെ കൊക്കുകള്‍, ഉരച്ചു നീ മൂര്‍ച്ചവരുത്തണം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തിരികേവന്ന് നീയെന്‍ തോളത്തിരിക്കുന്നമാത്രയില്‍,<br />നിന്നേ ഞാന്‍ വാത്സല്യത്തോടെയെന്‍ മാറോടണയ്ക്കും.<br />നിന്റെ വിശപ്പും ക്ഷീണവും മാറുന്നയതേ മാത്രയില്‍,<br />വഞ്ചകരെ കൊത്തിക്കീറാന്‍, വീണ്ടും നീ അയയ്ക്കപ്പെടും..</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-87112359995762536482017-10-31T04:41:00.002-07:002017-10-31T04:41:31.226-07:00ഫ്ലാറ്റിലെ പ്രേതത്തെ ഒഴിപ്പിച്ച കഥ<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
മഹാരാഷ്ട്രയിലെ കല്യാണ്‍-ഡോംബിവ്’ലി പ്രവിശ്യയിലെ താക്കുര്‍ളി എന്ന സ്ഥലം. കൂടുതലായും തൃശ്ശൂര്‍, കണ്ണൂര്‍, പാലക്കാട് പ്രദേശങ്ങളില്‍നിന്നുള്ള മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന വൃത്തിയുംവെടിപ്പുമുള്ള ഒരു കൊച്ചുപട്ടണം. താക്കുര്‍ളിയിലെ ഔദ്യോഗികഭാഷ മലയാളവും ഔദ്യോഗികവസ്ത്രം ലുങ്കിയുമാണെന്ന്, മലയാളികള്‍ ഫലിതരൂപേണ പറയാറുണ്ട്. 2000 – 2012 കാലയളവില്‍ ഞാനും എന്റെ കുടുംബവും ഇവിടെയായിരുന്നു താമസിച്ചിരുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മുംബൈനഗരത്തെ അപേക്ഷിച്ച്, ജീവിതച്ചിലവുകളും വീട്ടുവാടകയും കുറവായതിനാല്‍ ഒരുപാട് മലയാളി ‘ബാച്ച്ലര്‍മാരും’ താക്കുര്ളിയെ ആവാസകേന്ദ്രമാക്കിയിരുന്നു. അവരിലൊട്ടുമിക്കവരുമായുമെനിക്ക് നല്ല സൗഹൃദവുമായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒരിക്കല്‍, കുറഞ്ഞവാടകയ്ക്കൊരു റൂം അന്വേഷിക്കാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി കണ്ണൂര്‍ക്കാരായ പ്രകാശും സൂരജും എന്നെ സമീപിച്ചു. എന്റെ അന്വേഷണത്തിനിടെ, ഒരു ബില്‍ഡിംഗിന്റെ ഗ്രൌണ്ട്ഫ്ലോറില് വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന ഒരു ഫ്ലാറ്റ് ഉണ്ടെന്നും കുറഞ്ഞവാടകയ്ക്ക് അത് ശരിയാക്കിത്തരാമെന്നും ഒരു മറാത്തിബ്രോക്കര് അറിയിച്ചു. ഞങ്ങള്‍പ്പോയി അവിടം സന്ദര്‍ശിച്ചു. ഒരു ഹാളും കിച്ചനും ബാത്ത്റൂമും ഉള്‍പ്പെടുന്ന ആ ഫ്ലാറ്റ് അവര്രണ്ടുപേര്ക്കും ഇഷ്ടമായി. ഫ്ലാറ്റ് പരിരക്ഷിക്കുവാനായി ഫ്ലാറ്റുടമ ചുമതലപ്പെടുത്തിയിരുന്ന മറാത്തിക്കിളവന് ഒരുവര്‍ഷത്തെ വാടക, അഡ്വാന്‍സ് ആയിത്തന്നേലഭിക്കണമെന്ന് കടുംപിടുത്തം. എന്റെ സമയോചിതമായ താത്കാലികസാമ്പത്തികസഹായവും കൂട്ടി, പറഞ്ഞതുക ഒപ്പിച്ചുകൊടുത്ത് അവര്‍ ഫ്ലാറ്റെടുത്തു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഫ്ലാറ്റിലവര് താമസം തുടങ്ങിയത് ഒരു ഞായറാഴ്ച്ചയായിരുന്നു. പാലുകാച്ചലിന് എന്നെയും ക്ഷണിച്ചിരുന്നു. മുറിയുടെ ചുമരുകളില്‍ പല സ്പെസിഫിക്കേഷനിലുമുള്ള ഒരമ്പത് ദൈവങ്ങളുടെയെങ്കിലും ചിത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ടായിരുന്നതില്, ഇടക്കലാശ്വാസത്തിന് തൊഴുതുപ്രാര്‍ത്ഥിക്കാനായി ഒന്നുരണ്ടു ഫോട്ടോകള്‍ മാത്രം അവശേഷിപ്പിച്ച് ബാക്കിയെല്ലാം അവര്‍ എടുത്തുകളഞ്ഞിരുന്നു. കൂടാതെ, ചാരവും ഭസ്മവും പൂജാദ്രവ്യങ്ങളുമൊക്കെ അടക്കംചെയ്ത് വാമൂടിക്കെട്ടിയ കുറേ ചെറിയ മണ്‍കുടങ്ങളും അവിടെയുണ്ടായിരുന്നു. മുറി വൃത്തിയാക്കുന്നകൂട്ടത്തില്‍ അവയില്‍ ഒന്നുരണ്ടെണ്ണം സിഗരറ്റ്ചാരം തട്ടാനുള്ള ആഷ്ട്രേ ആയി ഉപയോഗിക്കാനെടുത്തുവെച്ച് ബാക്കിവന്നവ അവര്‍ ഒന്നിനുപുറകേ മറ്റൊന്നായി പുറത്തെ പൊന്തക്കാട്ടിലുള്ള പാറക്കല്ലിലേക്ക് വലിച്ചെറിഞ്ഞുപൊട്ടിച്ച് രസിക്കുകയും ചെയ്തിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പാലുകാച്ചല്മഹാമഹത്തില് പങ്കെടുക്കാന്‍ മൂന്നുനാല് മറ്റുസുഹൃത്തുക്കളും വന്നുചേര്‍ന്നു. പിന്നീട് രാത്രിയേറെ വൈകുന്നതുവരെ പാര്‍ട്ടിയായിരുന്നു. റെയില്‍വേ സ്റ്റേഷനടുത്തുതന്നെ താമസസൌകര്യം ലഭിച്ചതില്‍ വളരേ സന്തോഷവരായിരുന്നു അവര്‍. എന്നാല്‍, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ലാ. എറിഞ്ഞുപൊട്ടിച്ച മണ്കുടുക്കകളിലേതോ ഒരെണ്ണത്തില്‍നിന്നു റിലീസ് ആയ ഒരു സ്ത്രീപ്രേതം സജീവമായി അതിന്റെ വിക്രിയകള്‍ തുടങ്ങിയതോടെയായിരുന്നു അത്..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ആരെങ്കിലുമൊരാള്‍ മുറിയില്‍ ഒറ്റയ്ക്കുള്ള നേരത്താണ് ഏറെയും പ്രശ്നങ്ങള്‍. പ്രധാനവാതില്‍ അകത്തുനിന്നുപൂട്ടി കുളിമുറിയില്‍ കയറിയാല്‍ കുളിമുറിവാതിലില്‍ അത് കുലുങ്ങുംവിധമുള്ള ശക്തമായ മുട്ട് കേള്‍ക്കുന്നു; രാത്രി ലൈറ്റ് കെടുത്തി ഉറങ്ങാന്‍ കിടന്നാല്‍ മുഖത്തുകൂടി ഒരു സ്ത്രീയുടെ മുടിയിഴകള്‍ അങ്ങോട്ടുമിങ്ങോട്ടും ഇഴയുന്നു; ഇടയ്ക്കിടെ ദേഹത്ത് ആരോവന്ന് കേറിക്കിടക്കുന്നതുപോലുള്ള ഭാരമനുഭവപ്പെടുന്നു; ചിലനേരങ്ങളില്‍ കുളിമുറിയിലാരോ വെള്ളംകോരിയൊഴിച്ച് കുളിക്കുന്നതുപോലുള്ള ശബ്ദം - ചെന്നുനോക്കുമ്പോള്‍ ശ്യൂന്യം; രാത്രിയുംപകലുമെന്ന് ഭേദമില്ലാതെ ഇടയ്ക്കിടെ പുറത്തുനിന്നോ ചിലപ്പോള്‍ അടുക്കളമുറിയില്നിന്നോ ഉയരുന്ന ചിലങ്കശബ്ദങ്ങള്‍. വീരശൂരപരാക്രമികളായിരുന്ന പയ്യന്‍സ് ആകെ അങ്കലാപ്പിലായെന്നല്ലേ പറയേണ്ടൂ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒരു ദിവസം സന്ധ്യക്ക് സൂരജ്, പുറത്തുള്ള പൊന്തക്കാടിന് സമീപം അലക്കിയ തുണികള്‍ അയയില്‍ വിരിക്കുന്നനേരത്ത് ആഭരണങ്ങളെല്ലാമണിഞ്ഞ് നൃത്തവേഷഭൂഷിതയായ ഒരു സുന്ദരിയായ പെണ്‍കുട്ടി വീടിനുപുറകിലെ മതിലിടുക്കിനുമുന്നില്നിന്ന് തന്നെ നോക്കിമന്ദഹസിക്കുന്നതായി കണ്ടു. ശ്രദ്ധിച്ചുനോക്കിയപ്പോള്‍ മനോഹരമായി ചിരിച്ചുകൊണ്ട് ആ മതിലിടുക്കിലേക്ക് മറഞ്ഞുപോയി. ഒരു മോഹവലയത്തില്പ്പെട്ടെന്നതുപോലെ അവനുടനേ ഓടിച്ചെന്നുനോക്കുമ്പോള്‍ അവിടം ശ്യൂന്യം! ആ ഇടുക്കില്‍നിന്ന് പുറത്തേക്കുപോകാനുള്ള ഒരുവഴിയുമില്ലായിരുന്നു. അന്നേരമാണ് അത് പ്രേതമായിരുന്നിരിക്കാമെന്നുള്ള ചിന്തയുണ്ടായതും. ഒരിക്കല്‍ രാത്രിയില്‍ ഇരുവരും ലൈറ്റ്കെടുത്തി കിടന്നുറങ്ങവേ, പ്രകാശിന്റെ മുഖത്ത് മുടിയിഴകള്‍ ഇഴയാന്‍</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തുടങ്ങി. പെട്ടെന്ന് കണ്ണുതുറന്നുനോക്കുമ്പോള്‍ സര്‍വ്വാംഗവിഭൂഷിതയായ ഒരു നര്‍ത്തകി ഒരു പ്രകാശവലയത്തില്നിന്നുകൊണ്ട് കോപാകുലയായി തന്നെ ഉറ്റുനോക്കുന്നത് കണ്ടവന് അലറിവിളിച്ചു. സൂരജ് ഉടനെ എണീറ്റ് ലൈറ്റ് തെളിയിച്ചെങ്കിലും ഒന്നും കാണാനായില്ല. രണ്ടുദിവസം പ്രകാശ് പനിപിടിച്ചുകിടന്നു. പിന്നീട് പകല്‍പോലും ആ റൂമില്‍ ഒറ്റയ്ക്ക് കഴിയാനുള്ള ധൈര്യം അവരില്‍നിന്നും ചോര്‍ന്നുപ്പോയി. നേരത്തേയെത്തുന്നയാള് അപരന് ജോലികഴിഞ്ഞുവരുന്നതുവരെ റെയില്‍വേസ്റ്റേഷനില്‍ കാത്തിരിക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഈ വാര്‍ത്തകളെല്ലാം കേട്ടപ്പോള്‍ ഒരു മോഹം. ഒരുരാത്രി അവരുടെ കൂടെക്കഴിഞ്ഞ് ആ പ്രേതസാന്നിദ്ധ്യം നേരിട്ട് അനുഭവിച്ചറിയാനുള്ള ജിജ്ഞാസ. ഒരു ശനിയാഴ്ച രാത്രി ഞാനവിടെ ചെന്നു. അവരേക്കൂടാതെ മറ്റൊരുസുഹൃത്തുകൂടി അവിടെയുണ്ടായിരുന്നു. നേരംപോകാനായി ഞങ്ങള്‍ ചീട്ടുകളിയില്‍ മുഴുകി. രാത്രി ഏകദേശമൊരു ഒന്നരയായിക്കാണും, പുറത്തെ പൊന്തക്കാടിനഭിമുഖമായുള്ള വാതില്പ്പുറത്തുനിന്നും ചിലങ്കകള്‍ കിലുങ്ങുന്ന ശബ്ദം ഉയരുന്നതുകേട്ട് അത്ഭുതപരതന്ത്രരായി എല്ലാവരും പരസ്പരംനോക്കി. ലൈറ്റ്കെടുത്തി, ഞങ്ങള്‍ കാതുകൂര്‍പ്പിച്ചിരുന്നു. അല്പനേരത്തിനുശേഷം മുന്പത്തേക്കാള് ശക്തമായി ചിലങ്കനാദങ്ങള് ഉയരാന്‍തുടങ്ങി. ചെറിയ ഇടവേളകളില്‍ അതാവര്ത്തിച്ചുകൊണ്ടിരുന്നപ്പോള് മൂവരുടേയും മുഖങ്ങള്‍ ഭയംകൊണ്ട് വലിഞ്ഞുമുറുകുന്നതായി ഞാന്‍കണ്ടു. മറ്റുള്ളവരെന്നെ തടയുംമുന്പേ ഞൊടിയിടയില്‍ ചാടിയെഴുന്നേറ്റ് ഞാന്‍ ആ വാതില്‍തുറന്നു പുറത്തിറങ്ങിനോക്കി. അയ്യോ ജോയ്ച്ചാ.. അരുതേയെന്നവര് കൂവുന്നുണ്ടായിരുന്നു. എന്നാല്‍, ഞാനൊരു മണ്ണാങ്കട്ടയുമവിടെ കണ്ടില്ലാ.. പക്ഷേ, ചിലങ്കശബ്ദങ്ങള്‍ സുവ്യക്തമായി ഞാനും കേട്ടിരുന്നതാണ്. “എടോ പ്രേതവും ക്രീതവുമൊന്നുമില്ലാ.. അതൊക്കെ നിങ്ങളുടെ വെറും തോന്നലാണ്..” എന്നുള്ള എന്റെ ധൈര്യപ്പെടുത്തലുകളെ “ഇച്ചായന്റെ കഴുത്തില്‍ കൊന്തയും കുരിശുമുണ്ടായിരുന്നതുകൊണ്ടായിരിക്കും പ്രേതം അകന്നുപോയത്” എന്ന വാദഗതിയാല്‍ അവര്‍ നേരിട്ടു നിഷ്പ്രഭമാക്കി. എന്നാല്‍, ഈ കൊന്തയുംകുരിശും ഇവിടെത്തന്നെയിരിക്കട്ടേയെന്നു പറഞ്ഞ്, ഞാനത് അവര്‍ക്ക് ഊരിക്കൊടുത്തു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അന്നത്തെ രാത്രി പിന്നെയൊരു ശല്യവും ആവര്‍ത്തിച്ചില്ലെങ്കിലും കൊന്തയേയും കുരിശിനെയുമൊന്നും മൈന്‍ഡ് ചെയ്യാതെ പിറ്റേദിവസംമുതല്‍ പൂര്‍വ്വാധികം ശക്തിയോടെ പെണ്ണുമ്പിള്ള വീണ്ടുമവര്‍ക്ക് പണികൊടുത്തുതുടങ്ങി. ആരോ പറഞ്ഞു, ഓജോബോര്‍ഡ് ഉപയോഗിച്ച് ആത്മാക്കളുടെ സാന്നിദ്ധ്യവും അവരുടെ പേരും മനസ്സിലാക്കാന്‍ സാധിക്കും. ഒരു സന്ധ്യക്ക് ഞങ്ങള്‍ ഒരു ഓജോബോര്‍ഡ് സംഘടിപ്പിച്ച് അതില്‍ ഒരു നാണയംവെച്ച് മെഴുകുതിരിവെട്ടത്തില്‍ അതിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. പിന്‍ഡ്രോപ്പ് സൈലന്‍സ്. വാതിലുകളെല്ലാം അടച്ചിരുന്നു. ലൈറ്റും ഫാനും ഓഫ് ചെയ്തിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ മെഴുകുതിരിനാളം അസാധാരണമായരീതിയില്‍ ഉലയാന്തുടങ്ങി. ഞങ്ങളുടെ കണ്ണുകള്‍ കൂടുതല്‍ വികസിച്ചുവന്നു. ഓജോബോര്‍ഡിലെ നാണയം ഇളകാന്തുടങ്ങുന്നുവോ.. പെട്ടെന്നാണ് അത് സംഭവിച്ചത്.. ടിംഗ് ടോംഗ്... കോളിംഗ്ബെല്‍ ശബ്ദിച്ചു. ഞെട്ടിപ്പോയി.. വാതില്തുറന്നുനോക്കിയപ്പോള് സുഹൃത്തായ ഷിജിമോന്‍ ഇളിച്ചുകൊണ്ടുനില്ക്കുന്നു. അതോടെ ഓജോബോര്‍ഡ് നിര്‍ജ്ജീവമായി. മെഴുകുതിരിയും... പിന്നീട് കുറേതവണ ശ്രമിച്ചിട്ടും ആദ്യമുണ്ടായപോലൊരു റിസള്‍ട്ട് കിട്ടിയില്ല. ആ ഉദ്യമം അതോടെ ഉപേക്ഷിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അങ്ങനെയാണവര്‍ പശ്ചിമമുംബൈയിലെ വസായ് എന്ന സ്ഥലത്തുള്ള ഒരു മന്ത്രവാദിയെ കണ്‍സള്‍ട്ട് ചെയ്യുന്നത്. മന്ത്രവാദി ധ്യാനനിമഗ്നനായി അല്പനേരം ഇരുന്നതിനുശേഷം പറയാന്‍തുടങ്ങി.. പതിനെട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് സോളാപ്പൂര്‍ എന്ന സ്ഥലത്തുനിന്ന് ഒരു യുവാവും യുവതിയും ഒളിച്ചോടിവന്ന് ആ ഫ്ലാറ്റില്‍ താമസമാക്കിയിരുന്നു. ഒരു നര്‍ത്തകിയായിരുന്ന അവളെ പിന്നീട് അയാള്‍ പലര്‍ക്കും കാഴ്ച്ചവെച്ച് പണമുണ്ടാക്കാന്‍ തുടങ്ങി. ഒടുവില്‍ ഒരുരാത്രി അവളെ കൊലചെയ്ത് പുറത്തുള്ള പൊന്തക്കാട്ടില്‍ ആരുമറിയാതെ മറവുചെയ്ത് അയാള്‍ രക്ഷപ്പെട്ടു. ആ ശവക്കൂനയ്ക്കുമുകളില് ഒരു പുളിമരം വളര്ന്നുനില്ക്കുന്നുണ്ട്...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അയാള്‍ പറഞ്ഞത് ശരിയാണെന്ന് എന്നുറപ്പിക്കുംവിധം ഒരു പുളിമരം ആ പൊന്തക്കാട്ടില്‍ തലയുയര്ത്തിനില്ക്കുന്നത് അവരോര്‍ത്തു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സാരമില്ലാ.. നമുക്ക് പരിഹാരമുണ്ടാക്കാം.. അവളുടെ ആത്മാവ് ഇപ്പോള്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. പുരുഷന്മാരെല്ലാം അവളുടെ ശത്രുക്കളാണ്. സൂക്ഷിക്കണം, പ്രതികാരദുര്‍ഗ്ഗയായ ആ ആത്മാവിനെ എത്രയുംപെട്ടെന്ന് തളച്ചില്ലെങ്കില്‍ ദുര്‍മരണങ്ങള്‍ സംഭവിക്കാം. സ്വല്പം ചെലവുള്ള സംഗതിയാണ്. 2001 രൂപ ദക്ഷിണയായി വയ്ക്കൂ.. അവളെ ഞാന്‍ തളയ്ക്കാം. മൂന്നുദിവസംകഴിഞ്ഞുവന്നാല് ഞാനൊരു മന്ത്രത്തകിട് തരും. കുളിച്ച് ദേഹശുദ്ധിവരുത്തിയശേഷം ഞാന്‍ എഴുതിത്തരുന്ന മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്, പരിപൂര്ണ്ണനഗ്നനായിപോയി, അന്നുരാത്രി പന്ത്രണ്ടുമണിക്ക് മുന്പായിത്തന്നേ, ആ പുളിമരത്തില്‍ ബലമുള്ള ആണിയാല്‍ ഈ തകിട് തറച്ചുവെയ്ക്കുക. അതോടെ ആ ശല്യം തീരും....</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മന്ത്രവാദി ആവശ്യപ്പെട്ടതുപോലെ രണ്ടുദിവസം കഴിഞ്ഞ് അവര്‍ചെന്ന് അയാളില്‍നിന്ന് മന്ത്രത്തകിടും ഉരുവിടാനുള്ള മന്ത്രക്കുറിപ്പും വാങ്ങിവന്നു. അന്നുരാത്രി പന്ത്രണ്ടുമണിക്ക് മുന്‍പായി സംഗതി ഒപ്പിക്കണം. അല്ലെങ്കില്‍ വീണ്ടും 2001 മുടക്കേണ്ടിവന്നേക്കാം. മന്ത്രവാദി ഇടതടവില്ലാതെ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ഹോമം നടത്തിക്കൊണ്ടിരിക്കുകയായിരിക്കാം. ഹോമകുണ്ഡത്തില്‍ ഇട്ടുകത്തിക്കുന്ന നെയ്യും കര്‍പ്പൂരവും ചന്ദനവും ചിരട്ടയുമൊക്കെ ചുമ്മാ വേസ്റ്റ് ആവില്ലേ...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കഷ്ടകാലത്തിന്, അവരുടെ ഫ്ലാറ്റിന്റെ എതിരെയുള്ള ഫ്ലാറ്റിലെ പെണ്‍കുട്ടിയുടെ വിവാഹമായിരുന്നു അതിനുപിറ്റേന്ന് എന്നതിനാല്‍, രാത്രി പതിനൊന്നരയായിട്ടും ആളുകള്‍ മുറ്റത്ത് കസേരകളിലിരുന്ന് സൊറപറഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ മുന്നില്ക്കൂടിവേണം പൂര്‍ണ്ണനഗ്നനായി പ്രകാശന് പുളിമരം ലക്ഷ്യമാക്കി പോകാന്‍. വല്ലാത്തൊരു പ്രതിസന്ധിയിലായിപ്പോയി അവര്‍. ഈ കര്മ്മത്തിന് ദൃക്സാക്ഷിയാവാന് അടിയനും സന്നിഹിതനായിരുന്നു. പന്ത്രണ്ടുമണിയാവാന്‍ ഏതാനും മിനിറ്റുകള്‍മാത്രം അവശേഷിക്കവേ എനിക്കൊരു സൂത്രം തോന്നി. ചുമ്മാ ഉലാത്തുന്നതുപോലെ ഞാന്‍ ബില്‍ഡിംഗിന്റെ ഗേറ്റുവരെ ചെന്ന്, പുറത്തെ ഓടയില്‍ എന്തോ കണ്ടപോലെ പെട്ടെന്ന് വിളിച്ചുകൂവി..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
“അരേ.. ആജാവോ.. യെ ഗട്ടര്മെ ക്യാ ഹൈ ദേഖോ...”</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മുറ്റത്തിരുന്നവരൊക്കെ ജിജ്ഞാസയോടെ പടിക്കലേക്ക് ഓടിവന്നതക്കത്തില് നമ്മുടെ വാനരന് പിറന്നപടി തകിടുമായി ഓടിച്ചെന്ന് സംഗതി ഒപ്പിച്ചുവന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഓടിവന്നവര്‍ അവിടെയൊന്നുംകാണാതെ എന്നോട് ക്ഷുഭിതരാവാന്തുടങ്ങി. ഞാന്‍ പറഞ്ഞു, മൂന്നുകൊമ്പും നിറയെ രോമങ്ങളുമുള്ള ഒരു അപൂര്‍വ്വജീവി ഈ ഗട്ടറിലൂടെ നടന്നുപോകുന്നത് ഞാന്‍ കണ്ടതാ. കുറച്ച് മുന്നോട്ടുപോയി നോക്കിയാല്‍ ചിലപ്പോള്‍ കാണുമായിരിക്കാം. അതോടെ ചിലര്‍ ടോര്‍ച്ചും വടികളുമൊക്കെയായി അതിനുപുറകേപോയി. ആ തക്കത്തില്‍ ഞാന്‍ അവിടേനിന്നു വലിഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പിന്നീട് ആ മുറിയില്‍ യാതൊരുവിധ പ്രേതശല്യങ്ങളും ഉണ്ടായിട്ടില്ലായെന്ന് അവര്‍ പറയുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇതില്‍നിന്ന്, നമ്മള് എന്താണ് മനസ്സിലാക്കേണ്ടത്? സത്യത്തില്‍ പ്രേതം എന്നുള്ള പ്രതിഭാസം ഉണ്ടോ? മന്ത്രവാദികള്‍ക്ക് ആത്മാക്കളെ തളയ്ക്കാനുള്ള കഴിവുണ്ടെന്ന് പറയുന്നത് നേരാണോ? മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ വെറും തോന്നലുകളില്‍ നിന്നുണ്ടാവുന്ന മിഥ്യാനുഭവങ്ങള്‍ മാത്രമായിരുന്നു എന്ന് എങ്ങനെ പറയാന്‍ സാധിക്കും? ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് ഇന്നും ആ സംഭവം ഓര്‍മ്മയില്‍ നിന്ന് മായാതെ കിടക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പ്രേതത്തെ നേരിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്ന എനിക്ക്, ആകസ്മികമായി ഒരു ദുബായ് പ്രേതവുമായി ഉണ്ടായ 'എന്കൌണ്ടര്' ഉടന്‍ പ്രതീക്ഷിക്കുക.</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-29990579340422134192017-10-31T04:40:00.002-07:002017-10-31T04:40:03.808-07:00സന്ധ്യയുടെ കാമുകന് <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. </div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇരതേടിവലഞ്ഞ് ഉമ്മറത്തിന്റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍<br />അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വിളക്കു വലംവച്ച പേരറിയാപ്രാണികള്‍ ദൌത്യം മതിയാക്കി, എവിടേക്കോ അപ്രത്യക്ഷമായി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മന്ദമാരുതപ്രവാഹം ശക്തികുറഞ്ഞുകുറഞ്ഞ് വൃക്ഷങ്ങളിലെ ഇലകളെ സുഷുപ്തിയിലേക്കു നയിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഉറക്കംതൂങ്ങിയിരുന്ന പൂശകന്‍, പുറത്തുകണ്ട ഏതോ ചലനത്തെ പിന്തുടര്ന്ന് പുറത്തേക്കുപാഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കരിങ്കല്മടയുടെ കിഴക്കുവശത്തിന്നഴകായിനിന്ന പാലയുടെ വെള്ളപ്പൂക്കള്‍ പരത്തിയ മാദകഗന്ധം പ്രതീക്ഷയുടെ അവസാനയാമമായെന്നു അവളോടു വിളിച്ചോതി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അദൃശ്യനായിവന്ന പ്രിയകാമുകന്റെ മാറില്‍ തലചായ്ച്ച്, അവന്റെ ആര്‍ദ്രഹൃദയത്തിലലിഞ്ഞ്, അവള് സ്വയം മറഞ്ഞു.</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-61624734318730792802017-10-31T04:31:00.001-07:002017-10-31T04:31:13.821-07:00അവധൂതന് (കഥ)<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
മാനന്തവാടിബസ്സില് കയറി അല്പസമയത്തിനുള്ളില്ത്തന്നെ രാത്രിമുഴുവനും ഉറങ്ങാതിരുന്നതിന്റെ ക്ഷീണം ഡെയ്സിയെ നിദ്രയിലേക്ക് വീഴ്ത്തി. നീണ്ട യാത്രയ്ക്കൊടുവില്‍ ബസ്സിറങ്ങുമ്പോള്‍ അവള് തീരുമാനിച്ചു. ഒന്നു കുമ്പസാരിക്കണം. ജീവിതത്തില്‍ ചെയ്ത തെറ്റുകള്‍ക്ക് പരിഹാരംതേടി, മരണാനന്തരം സ്വര്ഗ്ഗരാജ്യത്തിനവകാശവാദമുന്നയിക്കാനൊന്നുമല്ല.. തിളച്ചുമറിയുന്ന മനസ്സിനൊരു സാന്ത്വനം ലഭിക്കാന്‍...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"പള്ളിയിലേക്ക് പോണം" ഓട്ടോറിക്ഷക്കാരനോട് പറഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"മേഡം.. മാര്‍ത്തോമ്മ പള്ളിയാണോ അതോ ആര്.സി ?.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ആര്. സി "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഗ്രോട്ടോയുടെമുന്നില് മുട്ടുകുത്തി അല്പനേരം പ്രാര്‍ത്ഥിച്ചു. മാസാദ്യവ്യാഴാഴ്ച്ചയായതിനാല് കുമ്പസാരിക്കാന്‍ ഒരുപാട് 'പാപികള്‍' എത്തിച്ചേര്‍ന്നിട്ടുണ്ട്. വരികളിലൊന്നില്‍ കയറിനിന്നു. അഞ്ചുമണികഴിഞ്ഞിരിക്കുന്നു. അധികംവൈകാതെ മരിയാഹോമിലെത്തിയില്ലെങ്കില് അതിന്റെ ഗേറ്റ് അടയും. എങ്കിലും കുമ്പസാരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടേ.." കുമ്പസാരക്കൂടിനുമുന്നില്‍മുട്ടുകുത്തി, അവള് വൈദികനെ അഭിവാദ്യംചെയ്തു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ങേ.. ഡെയ്സിയല്ലേയിത്?!.. കുറച്ചുനേരമവിടെ പുറത്ത് വെയിറ്റ് ചെയ്യൂ... ഞാന്‍ തോമസാ.. തൊമ്മി.. വരാം.." കുമ്പസാരക്കൂട്ടില്നിന്നുകേട്ട പ്രതിവചനം അവളെ അത്ഭുതപ്പെടുത്തി. തൊമ്മിയോ?!.. തന്റെ സഹപാഠിയും അയല്ക്കാരനുമായിരുന്ന ആ കൊത്രാംകൊള്ളിയോ?!..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"പക്ഷേ, എനിക്ക് നേരമില്ലല്ലോ.. പെട്ടെന്നുതന്നെ ഒരിടംവരെ പോണം... "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"സാരമില്ല ഡെയ്സി... അവിടെ നിക്കൂ.. ഞാനുടനേവരാം.." ഫാദര്‍ മുരണ്ടു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തന്നെയെപ്പോഴും ഉപദ്രവിക്കലായിരുന്നു കുട്ടിക്കാലത്തെ അവന്റെ ഹോബി. ഒരിക്കലവന്‍ തന്റെ ഉടുപ്പില്‍ മഷികുടഞ്ഞ് ഓടിരക്ഷപ്പെടുമ്പോള്‍ കൈയിരുന്ന മൂത്ത മൂവാണ്ടന്മാങ്ങകൊണ്ട് എറിഞ്ഞ് അവന്റെ പുറംകലക്കിയവളാണ് താന്‍. തൊമ്മിയുടെ പണ്ടത്തെയോരോ കുസൃതികള്‍ ഓര്‍ത്തപ്പോള്‍ അവളുടെ ചുണ്ടില്‍ പുഞ്ചിരിവിടര്‍ന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഹലോ.. എന്താടോ ആലോചിച്ചിരിക്കുന്നേ.. ഈവഴിക്കൊക്കെയിറങ്ങാന്?!... "ചിരിച്ചുകൊണ്ട് വിടര്‍ന്നകണ്ണുകളോടെ ഫാദര്‍ തോമസ് ഇളവൂരാന് നില്ക്കുന്നു. ആ തേജസ്സ് കണ്ട് അവളറിയാതെ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റുപോയി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഞാന്‍.. എന്റെ മോള്.. ഇവിടെ.. മരിയാഹോമില്.... "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"വരൂ....." മുഴുമിപ്പിക്കുനതിനുമുന്പേ ഫാദര്‍ അദ്ദേഹത്തിന്റെ ഓഫീസിനെ ലക്ഷ്യമാക്കി നടപ്പുതുടങ്ങി. ഒന്നുംമിണ്ടാതെ അവള് അനുഗമിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ചാക്കോച്ചീ.. രണ്ടു കിടിലന്‍ കാപ്പി കൊണ്ടുവരൂ.. ഒന്നില്‍ പാലുവേണ്ടാ.. " കുശിനിക്കാരനോട് കാപ്പിക്കുപറയുമ്പോള് ഫാദര്‍ തോമസ്, ഡെയ്സിയുടെ മുഖത്തുനോക്കി മന്ദഹസിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പാലൊഴിച്ച കാപ്പി തനിക്കിഷ്ടമില്ലായിരുന്നെന്നുവരെ ഇപ്പോഴും തൊമ്മി ഓര്ത്തിരിക്കുന്നുവെന്നറിഞ്ഞപ്പോള് മനസ്സില്‍ ഗൃഹാതുരതയില്‍ പൊതിഞ്ഞൊരു സുരക്ഷിതബോധം... ഒരൊറ്റനോട്ടത്തില്‍ തന്നെയവന് തിരിച്ചറിഞ്ഞതുതന്നെ എത്രയോ അത്ഭുതകരം!.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എന്തോ വിഷമം തന്നെ പിടിച്ചുലയ്ക്കുന്നുണ്ടല്ലോ?.. കുമ്പസാരം ആവാം. ആദ്യം കാപ്പി കുടിയ്ക്കൂ.."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"അച്ചോ.. സത്യംപറഞ്ഞാല്‍ ഞാന്‍... "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"എടോ ഞാനൊരു പുരോഹിതനാണെങ്കിലും നീയെന്നെ തൊമ്മിയെന്നുതന്നേ വിളിച്ചോളൂ... നമ്മള്ത്തമ്മിലെന്തിനാ ഒരു ഔപചാരികത?..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"രണ്ടുമൂന്നുമാസങ്ങള്ക്കുമുന്പ്, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ഒരേയൊരു മോള്, വീട്ടില്‍ ഒറ്റയ്ക്കായിരുന്നസമയത്ത് ക്രൂരമായി പീഡിക്കപ്പെട്ടു. രക്തത്തില്കുളിച്ച്, ബോധരഹിതയായി കിടന്ന ഡാലിയമോളുടെ ജീവന്രക്ഷിക്കാനായെങ്കിലും അവളുടെ മാനസികനില ഇപ്പോഴും തകരാറിലാണ്. പോലീസ്, വീട്ടില്‍ പണിക്കുവന്നിരുന്ന ബംഗാളിപ്പയ്യനെ അറസ്റ്റ്ചെയ്ത് ചോദ്യംചെയ്തപ്പോള്‍ അവന് കുറ്റസമ്മതം നടത്തുകയുംചെയ്തു"</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഹോ.. കഷ്ടമായിപ്പോയല്ലോ... എന്നിട്ട് നീയെന്താ ഒറ്റയ്ക്ക്?.. നിന്റെ കെട്ട്യോന് വന്നില്ലേ കൂടെ?"</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഇല്ലാ.. കഴിഞ്ഞ ഒരുവര്‍ഷമായി ഒരുദിവസംപോലും മദ്യപിക്കാതിരിക്കാന്‍ ജസ്റ്റിന് സാധിച്ചിട്ടില്ല. എന്നും വഴക്കും, തല്ലും, വയ്യാവേലികളും.. പപ്പയെ കാണുന്നതുതന്നെ ഡാലിയമോള്ക്ക് ഭയമാണ്. .</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ങ്ങും.. എന്നിട്ട്?.. "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഏതാനും ദിവസങ്ങള്ക്കുമുന്പുവന്ന, കേസിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടിയത് അവളുടെ പപ്പയുടെ നേര്‍ക്കായിരുന്നു. സ്വന്തം പിതാവുതന്നെയായിരുന്നു അവള്‍ക്ക് ഈ ദുരന്തം വരുത്തിവച്ചതെന്ന അറിവ് വല്ലാത്തൊരു ഷോക്കായിരുന്നു തന്നത്. ബംഗാളിപ്പയ്യന് പണംനല്‍കി കുറ്റം ഏറ്റെടുപ്പിക്കുകയായിരുന്നു. കുടിച്ചുവെളിവില്ലാത്ത സ്വന്തം പപ്പയുടെ പീഡനങ്ങളെക്കുറിച്ച് എന്നോടുപറയാന്‍ അവള് ഭയന്നിരുന്നിരിക്കണം..." അവള് മുഖംപൊത്തി വിതുമ്പി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഡെയ്സി.. ഹേയ്.. കരയല്ലേ.. പ്ലീസ്..." ഫാദര്‍ തോമസ് അവളെ ആശ്വസിപ്പിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ജാമ്യത്തിലിറങ്ങിയ ദിവസംതന്നെ ഞാനയാളെ കൊല്ലും. അയാളിനി ജീവിച്ചിരിക്കാന്പാടില്ലായെന്ന് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. അതിനുമുന്‍പ് എന്റെ മോളെ അവസാനമായി ഒന്നുകാണണം. എന്നെയവള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ലായെങ്കിലും.."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"ഡെയ്സി, നീ പദ്ധതിയിടുന്ന ഈ വലിയ പാതകത്തിന്, ഒരമ്മയുടെ കണ്ണില്‍, ന്യായീകരണങ്ങള്‍ ഉണ്ടാവാം. എങ്കിലും മറ്റൊരാളുടെ ജീവനെടുക്കാന്‍ നമുക്കാര്‍ക്കും അവകാശമില്ലാ. അയാള്‍ കുറ്റംസമ്മതിച്ച സ്ഥിതിക്ക് ഇനി കോടതിയത് വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തോളും. ഇതിന്റെ പേരില്‍ നിന്റെ ജീവിതംകൂടി നശിപ്പിച്ചാല്‍, ആ പാവംകുട്ടിയോട് നീ ചെയ്യുന്ന ഏറ്റവുംവലിയ ഒരു ക്രൂരതയായിരിക്കുമത്. ജസ്റ്റിനെ കൊന്നിട്ട് എന്താണ് നിനക്ക് ലഭിക്കുവാന്‍പോകുന്നത്? നതിംഗ്.. അമ്മയില്ലാത്ത ഒരു കുഞ്ഞിനെകൂടി സമൂഹത്തിനു സമ്മാനിക്കാനേ അതുപകരിക്കൂ... നിന്റെ മകള്‍ കഴിയുന്ന മരിയാഹോം ഈ ചര്‍ച്ചിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ്. വരൂ.. നമുക്കവിടെ പോകാം.."</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അവധൂതന്റെ ജീപ്പില്‍, മരിയാഹോം ലക്ഷ്യമാക്കി യാത്രചെയ്യുമ്പോള്‍, ഏതോ ഒരു ദിവ്യശക്തിയുടെ വലയത്തിലായിരിക്കുന്നതുപോലെ അവളുടെ മനസ്സില്‍ വീണ്ടും പ്രത്യാശയുടെ കിരണങ്ങള്‍ പെയ്യാന്‍തുടങ്ങിയിരുന്നു.</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-47802936587498043872017-10-31T04:30:00.001-07:002017-10-31T04:30:08.067-07:00അവന് <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
പിണക്കങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരലങ്കാരംപോലെയായിരുന്നെങ്കിലും ഒരു മാത്രപോലും പരസ്പരം വെറുക്കാന്‍ സാധിച്ചിരുന്നില്ല. അവനോടോപ്പമുള്ള അനുഭൂതിദായകമായ നിമിഷങ്ങള്‍ ഒരു ജീവശ്വാസമായി തന്നിലെപ്പോഴും നിറഞ്ഞുനിന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ചെറിയ പിണക്കങ്ങള്‍ക്കൊടുക്കം കടന്നുവന്ന ആ വലിയ പിണക്കം ഒരുപക്ഷേ, താന്‍ മനസ്സുവെച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നുവെങ്കിലും അതിന്, അനിവാര്യതയുടെ പരിവേഷമായിരുന്നല്ലോ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ശോഭയുള്ളൊരു വാല്നക്ഷത്രംപോലെ, തികച്ചും അപ്രതീക്ഷിതമായി അവന് ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍, ഇരുണ്ടുകിടന്നിരുന്ന തന്റെ മോഹമണ്ഡലങ്ങളെല്ലാം പ്രകാശപൂരിതമാകുകയായിരുന്നു. അതേവരെയനുഭവിച്ച ദുരിതപര്‍വ്വങ്ങളില്‍നിന്നൊരു മുക്തി നേടിത്തരാനെന്നപോലെ ഒരു വരവ്....</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മനസ്സില്‍ ഒരിക്കല്‍ താന്‍ താല്പര്യപൂര്വ്വം നട്ടുവളര്‍ത്തിയ പൂച്ചെടികള്‍ വാടിക്കരിഞ്ഞുപോകുന്നതിനുമുന്‍പേ അവയെ പരിപാലിക്കാനെത്തിയ, വാത്സല്യവും ആത്മാര്‍ത്ഥതയുള്ള ഉദ്യാനപാലകനായിരുന്നു തനിക്കെന്നും അവന്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഉറ്റവരുടേയും ഉടയവരുടേയും ഇടയില്‍ തികച്ചും പാര്‍ശ്വവത്കരിക്കപ്പെട്ട്, സ്വയംവെറുക്കപ്പെട്ടൊരു ജീവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സന്തോഷകരമായ നിരവധി സുവിശേഷങ്ങളായിരുന്നു തന്റെ ജീവിതത്തില്‍ അവന് എഴുതിച്ചേര്‍ത്തത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഹതഭാഗ്യങ്ങള്‍ നരകള്‍ തെളിയിക്കാന്‍ശ്രമിച്ചുകൊണ്ടിരുന്ന തന്റെ ജീവിതക്യാന്‍വാസിലെ വര്‍ണ്ണങ്ങള്‍ക്ക് പൊടുന്നനേ ഉദയസൂര്യന്റെ തിളക്കം കൈവരുന്നതുകണ്ട് താന്‍പോലും വിസ്മയഭരിതയായി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അല്പസ്വല്പമുണ്ടായിരുന്ന പുകവലിയും മദ്യപാനവുമൊക്കെ കാലഘട്ടത്തിന്റെ അനിവാര്യതകളായി നിസ്സാരവത്കരിച്ചുതള്ളിക്കോളാന്‍ മനസ്സുപറഞ്ഞു. ആ സ്വഭാവങ്ങളൊരിക്കലുമവനെ നിയന്ത്രിച്ചിരുന്നതായിട്ട് തോന്നിയിരുന്നുമില്ല. അതിനാല്‍ കാണാത്തഭാവം നടിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എത്രയോ ഋതുക്കള്‍ ഞങ്ങള്‍ക്കിടയിലൂടെ കടന്നുപോയി.. പിരിഞ്ഞിരിക്കുന്ന നിമിഷങ്ങള്‍ക്ക് ദൈര്‍ഘ്യമേറെയായതിനാല്‍, ഏതെങ്കിലും സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ഇടമുറിയാത്തബന്ധംപുലര്‍ത്തുന്നവരുടെ പ്രമുഖവക്താക്കളായിരുന്നു ഞങ്ങള്‍.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മുന്കോപത്തില്, താനുമൊട്ടും പുറകിലല്ലായിരുന്നുവെങ്കിലും, ക്ഷിപ്രകോപിയായ അവനെ ഉള്‍ക്കൊണ്ടുപെരുമാറാന്‍ താന്‍പഠിച്ചു. ഇടയ്ക്കിടെ കൊച്ചുകുട്ടികളെപ്പോലെയായിരിക്കും സ്വഭാവം. ചിലപ്പോള്‍ തത്വചിന്തകനും. അവിചാരിതമായ പിണക്കങ്ങള്‍ക്കു ചിലപ്പോള്‍ ആഴ്ചകളുടെ ആയുസ്സുമുണ്ടാവാറുണ്ട്. ഇരുവരും സ്വയംപഴിച്ചുകൊണ്ട് കഴിച്ചുകൂട്ടുന്ന രാപകലുകള്‍.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വിദൂരങ്ങളിലായിരുന്നിട്ടും, മൂന്നാമതൊരാള്‍പോലുമറിയാത്ത ആ ബന്ധത്തിന് മറ്റാര്‍ക്കും സങ്കല്പ്പിക്കാന് പറ്റാത്ത മാനങ്ങളുണ്ടായിരുന്നു. സമാനതകളില്ലാത്ത ഉന്നതിയും, ആഴവും പരപ്പുമുള്ള ഒരു ത്രിമാനപ്രണയം!.. അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തിന്റെ പുനരാവിഷ്ക്കരണം!!...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇച്ചിരിവലിയൊരാ പിണക്കത്തിനൊടുവില്‍ തിരിച്ചുവന്ന അവനില്‍ക്കണ്ട, അതേവരെയില്ലാത്ത ഭാവങ്ങള്‍, തന്നെ വിസ്മയിപ്പിച്ചു. മദ്യവും പുകവലിയുമില്ലാതെ നിമിഷങ്ങള്‍പ്പോലും തള്ളിനീക്കാനവനാവുമായിരുന്നില്ല. മുന്‍പ്, “നീയല്ലേ എന്റെ ലഹരി”യെന്നു അവനെന്നോടു പറയുമ്പോളൊക്കെ പുളകിതയാവുമായിരുന്ന ഞാന്‍, അവനെപ്രതി അനുദിനം നീറാന്‍തുടങ്ങി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പ്രതികരിക്കാതെയിരിക്കാന്‍തോന്നിയില്ല. വ്യക്തിസ്വാതന്ത്ര്യങ്ങളില്‍ കൈക്കടത്തുന്നത് അവനൊട്ടുമിഷ്ടമില്ലായെന്നറിഞ്ഞുതന്നേ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ആദ്യമെല്ലാം തന്റെ അപേക്ഷകളോട് അനുഭാവം പ്രകടിപ്പിച്ചിരുന്നത് ആശ്വാസംപകര്‍ന്നിരുന്നു. പക്ഷേ, അവയ്ക്കെല്ലാം ദിവസങ്ങളുടെ ആയുസ്സ് മാത്രം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മദ്യപിച്ചുകഴിഞ്ഞാല്‍ അവനില്‍നിന്നു വഴിഞ്ഞൊഴുകുന്ന സ്നേഹത്തിന്റെ അലകളില്‍ ചാഞ്ചാടുന്ന ഒരു ആമ്പല്‍പ്പൂവാവാനെ, ചിലനേരങ്ങളില്‍ തനിക്കും കഴിയാറുള്ളൂ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ആഗോളസാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തികപരാധീനതകളെ നേരിടാന്‍, കമ്പനികള്‍, നിലവിലുള്ള സ്രോതസ്സുകളെ പരമാവധി മുതലെടുക്കാന്‍തുടങ്ങിയപ്പോള്‍ ജോലിസ്ഥലങ്ങളില്‍ ഇരുവര്‍ക്കും താങ്ങാനാവാത്ത ജോലിഭാരമായി. പകല്‍സമയങ്ങളിലുള്ള ആശയവിനിമയം പൂര്‍ണ്ണമായും നിലച്ചുപോയി. തിളച്ചുമറിയുന്ന വിരഹക്കടല്‍ കടഞ്ഞപ്പോള്‍ അടിത്തട്ടില്‍നിന്നു പൊന്തിവന്നതോ സംശയമെന്ന കാളകൂടവും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ജോലികള്‍നല്കുന്ന സമ്മര്‍ദ്ദത്താലാവാം അവന്റെ പെരുമാറ്റങ്ങളില്‍ പരുക്കന്‍ഭാവങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് തന്റെ സംശയങ്ങളെ ബലപ്പെടുത്തിക്കൊണ്ടിരുന്നു. അടിക്കടി വഴക്കുകളുണ്ടാവാനുള്ള കാരണങ്ങളും ഏറിവന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മനസ്സിനെ ചൂഴ്ന്നുനിന്നിരുന്ന സുരക്ഷിതബോധത്തില്‍ അരക്ഷിതത്വം വിള്ളലുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ദിവസവും മദ്യപിച്ചുലക്കുകെടുന്നയൊരുവന്റെകൂടെ ജീവിക്കുക അസാദ്ധ്യംതന്നേയെന്നുള്ള ചിന്തകള്‍ മനസ്സില്‍ ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. മാത്രമല്ലാ, ഭ്രാന്തുപിടിച്ചപോലുള്ള അവന്റെ ചിലനേരങ്ങളിലെ അവന്റെ പെരുമാറ്റവുംകൂടിയായപ്പോള്‍ ആകെ പതറിപ്പോയി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പിരിയുകയെന്നത് അസാദ്ധ്യമായിതോന്നിയിരുന്നുവെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ അത് സംഭവിക്കുകയായിരുന്നു. മനസ്സുവിങ്ങി, കഴിഞ്ഞുകൂടിയ ഒന്നര വര്‍ഷം. അതിനിടയില്‍ ഒന്നുരണ്ടു തവണ ഫോണില്‍ ബന്ധപ്പെടാന്‍ അവന് ശ്രമിച്ചിരുന്നു. മറുതലയ്ക്കല്‍ നാവുകുഴഞ്ഞുള്ള അഭിസംബോധന കേള്‍ക്കുന്നപാടേ ഫോണ്‍ വെയ്ക്കും. സോഷ്യല്‍ നെറ്റ്വര്ക്കുകളിലെ ചാറ്റ് വഴി അവനയച്ച സന്ദേശങ്ങള്‍ക്കൊന്നും മറുപടികൊടുക്കാന്‍ മനസ്സാക്ഷി സമ്മതിച്ചില്ല. സോഷ്യല്‍ നെറ്റ്വര്ക്കുകളില് മുടങ്ങാതെ താന്‍ കയറിനോക്കുമായിരുന്നു. അവന് ഓണ്‍ലൈനില്‍ നില്‍ക്കുന്നത് കാണാന്‍വേണ്ടി മാത്രം. അവന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസംപോലുമില്ല. അവസാനമായി ചാറ്റിലൂടെ അവന് ചോദിച്ചതോര്‍ക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"കണ്ണാ.. നിനക്കെന്നെ വേണ്ടാലേ?... " ചങ്കുതകര്‍ന്നുപോയി...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അവന് നല്ലവനായിരുന്നു. തന്നെപ്പോലെ അവനെ മനസ്സിലാക്കിയ ഒരാളും ഈ ഭൂമുഖത്തുണ്ടാവില്ല. തിരിച്ചും.. സ്നേഹിക്കാന്‍മാത്രമറിയുന്നവന്‍.. താനെന്നുവെച്ചാല്‍ സ്വജീവനേക്കാള്‍ക്കൂടുതല്‍ പ്രാധാന്യം കല്പ്പിക്കുന്നവന്... എന്നിട്ടും....</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തന്റെ പ്രിയപ്പെട്ട ആത്മാവിനെ പേറിയിരുന്ന ഭൗതികശരീരം പൂര്‍ണ്ണമായും നക്കിത്തുടച്ച സംതൃപ്തിയോടെ, ചിതയില്‍ കനലുകള്‍ തിളങ്ങുന്നു.. ആളുകളെല്ലാം ഏകദേശം പിരിഞ്ഞുപോകാന്‍തുടങ്ങുന്നു. വീടിനകത്തുനിന്ന്, ഒരേയൊരു മകന് അകാലത്തില്‍ നഷ്ടപ്പെട്ടൊരു അമ്മയുടെ ഏങ്ങലടികള്‍...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ആളുകളില്‍നിന്നുള്ള അനാവശ്യമായ ചോദ്യശരങ്ങള്‍ കേള്‍ക്കാനുള്ള ത്രാണിയില്ലാ.. പോകാം...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സായംസന്ധ്യയുടെ കണ്‍പീലിക്കറുപ്പിലൂടെ അവളുടെ പാദങ്ങള്‍ ചരിച്ചുകൊണ്ടിരുന്നത് മനസ്സറിയാതെയായിരുന്നു. ഹൃദയം നഷ്ടമായവളെപ്പോലെ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
"കണ്ണാ.. നിനക്കെന്നെ വേണ്ടാലേ?... "</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒരിടിവെട്ടുപോലെ ആ ചോദ്യം അവളുടെ കാതുകളില്‍ മുഴങ്ങി..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സപ്തനാഡികളുംതളര്‍ന്ന് അവള് ആ ഇടവഴിയില്‍ ഇരുന്നുപോയി.. കണ്ണുകളില്‍ നിന്നുവമിച്ച താപമകറ്റാനെന്നപോലെ മഴ ആര്‍ത്തലച്ചുപെയ്തു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അതും അവന്റെ സ്വഭാവമായിരുന്നു....</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍.</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-74239792027418720522017-10-31T04:28:00.005-07:002017-10-31T04:28:47.822-07:00പ്രിയം എന്ന വികാരം<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
സ്നേഹത്തെയാണോ “പ്രിയം” എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?... എന്നുള്ള ആശയക്കുഴപ്പം മിക്കവരിലുമുണ്ട്. സ്നേഹവും പ്രണയവും സാഹോദര്യവും അല്ലാ “പ്രിയം”.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ലേഖകന്റെ വീക്ഷണത്തില്‍, വ്യക്തികള്‍തമ്മിലുള്ള വൈകാരികബന്ധങ്ങളെ ഉറപ്പിച്ചുനിറുത്തുന്ന ‘സിമന്റ്’ ആകുന്നു പ്രിയം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ബന്ധങ്ങള്‍ക്കിടയിലെ പ്രിയം കുറഞ്ഞുപോയാല്‍ അവയുടെ ഊഷ്മളത നഷ്ടമാകുന്നു. പരസ്പരമുള്ള ബഹുമാനം, ഗൗനിക്കല്‍, പരിചരണം എന്നീ രൂപങ്ങളിലാണ് പ്രിയം വളരുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പ്രിയപ്പെട്ട.. എന്നാണ് കത്തുകളിലും പ്രസംഗങ്ങളിലും മിക്കവാറും ജനങ്ങളെ അഭിസംബോധന ചെയ്യപ്പെടുന്നത്. അതായത്, മറ്റുള്ളവരേക്കാള്‍ പ്രത്യേകമായി അടുപ്പമുള്ളവരേ.. (someone special) എന്നാണ് ധ്വനി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നമ്മുടെ മാനസികവ്യാപാരങ്ങളോട് ഒത്തുപോകുന്ന ഗുണങ്ങള്‍ അപരരില്‍ നാം കണ്ടെത്തുമ്പോളാണ് അവരോടുള്ള പ്രിയം ജനിക്കുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സൗന്ദര്യമുള്ളവരോടും അല്ലാത്തവരോടും നമുക്ക് പ്രിയംതോന്നാം. പ്രിയംതോന്നുന്നവരോട് നേരിടുള്ള ഇടപഴകലിന് ചിലര്‍ ശ്രമിക്കുന്നു. തിരിച്ചും അതേപോലുള്ള പ്രതികരണം ലഭിക്കുന്നതോടെ ആ പ്രിയം സ്നേഹബന്ധങ്ങളിലോ, പ്രണയബന്ധങ്ങളിലോ, സാഹോദര്യബന്ധങ്ങളിലോ അതിനുമപ്പുറത്തുള്ള ചില ബന്ധങ്ങളിലോ പതിയേ കുടിയേറി, അവയെ ശക്തമാക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നല്ല അഭിനേതാക്കള്‍, എഴുത്തുകാര്‍, നേതാക്കള്‍ എന്നിവരോടും പ്രിയംതോന്നുക സ്വാഭാവികം. എന്നാല്‍ അവരുമായി നേരിട്ടുള്ള ഒരു ബന്ധം ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരക്കാരുടെ പ്രവര്‍ത്തികളോടാണ് നമുക്ക് പ്രിയം തോന്നുന്നത്. വസ്തുക്കളോട് പ്രിയംതോന്നുന്നുവെന്നു പറയുന്നത് തെറ്റാണ്. അവയോടു നമുക്ക് യഥാര്‍ത്ഥത്തില്‍ ഇഷ്ടമാണ് തോന്നുന്നത്. ഉദാഹരണത്തിന്; മസാലദോശ, കുടക്-കാപ്പി എന്നിവയോട്, സാധാരണദോശ, കാപ്പി എന്നിവയേക്കാള്‍ക്കൂടുതല്‍ ഇഷ്ടമാണ് പലര്‍ക്കും. ചിലര്‍ ചെമ്പരത്തിപ്പൂവിനേക്കാള്‍ റോസാപ്പൂവിനെ ഇഷ്ടപ്പെടുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ചിലരുടെ നമ്മളോടുള്ള ചെയ്തികള്‍ അവരോടുണ്ടായിരുന്ന പ്രിയത്തെ കുറയ്ക്കാം. അധര്‍മ്മത്തിനും അനാശാസ്യങ്ങള്‍ക്കും കൂടെനില്ക്കണമെന്നുപറഞ്ഞാല്‍ ആര്‍ക്കു സാധിക്കും? പ്രിയത്തിനിടയില്‍ സ്വാര്‍ത്ഥതയ്ക്ക് സ്ഥാനമില്ലായെന്നു പ്രത്യേകം പറയുന്നു. പ്രിയത്തെ ഒരിക്കലും അതിനായി വളച്ചൊടിക്കാന്‍ സാധിക്കില്ലാ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സാധാരണന്‍മാരുടെയിടയിലുള്ള ബന്ധങ്ങളില്‍ ഗൗനിക്കല്‍, ഇടമുറിയാത്ത ഇടപഴകലുകള്‍ എന്നിവയിലുണ്ടാകുന്ന കുറവ് പ്രിയക്കുറവുണ്ടാക്കുന്നു. ഒരു വ്യക്തിയോടുള്ള പ്രിയത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ആ വ്യക്തിയില്‍നിന്ന് നമ്മള് പ്രതീക്ഷിക്കുന്ന സമീപനങ്ങളെ ആശ്രയിച്ചിരിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സഹോദരിസഹോദരന്മാരില്‍ ചിലരോട് നമുക്ക് മറ്റുള്ളവരേക്കാള്‍ പ്രിയംതോന്നാന്‍ കാരണം നമ്മളിഷ്ടപ്പെടുന്ന രീതിയില്‍ അവര്‍ നമ്മളോട് പെരുമാറുന്നതുകൊണ്ടാണ്. അച്ഛനമ്മമാര്‍ക്ക് എല്ലാ മക്കളോടും സ്നേഹമായിരിക്കുമെങ്കിലും ചില മക്കളോട് പ്രിയം എറിയിയുമിരിക്കാം. അവര്‍ തങ്ങളെ വേണ്ടരീതിയില്‍ ഗൗനിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതുകൊണ്ടാണത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇടയ്ക്കിടെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടുകൊണ്ടിരിക്കേണ്ടത് പ്രിയം നഷ്ടപ്പെടാതിരിക്കാന്‍ അത്യന്താപേക്ഷിതമാണ്. ഒരു കാരണവുമില്ലാതെ ഒരു വ്യക്തിയോട് അവഗണന കാണിച്ചാല്‍, സ്വാഭാവികമായും ആ വ്യക്തിക്ക് നമ്മളോടുള്ള പ്രിയം കുറയും; അതിനനുസാരമായി, അവരോട് നമ്മള് അനുവര്‍ത്തിച്ചുവന്നിരുന്ന ബന്ധത്തിനും ശക്തിശോഷണം സംഭവിക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഭാര്യയെ ഒട്ടും ഗൗനിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാത്ത ഭര്‍ത്താവിനോട് ഭാര്യക്കോ, തിരിച്ചോ, പ്രിയം കാണുകയില്ല. ഔപചാരികമായ ബന്ധമായിരിക്കും അവര്‍ക്കിടയില്‍ പുലര്‍ന്നുകൊണ്ടിരിക്കുക. അകാരണമായി, ലൈംഗികബന്ധങ്ങളില്‍ കാണിക്കുന്ന വിരക്തിയും പ്രിയത്തെ കുറയ്ക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പ്രിയം മൂത്ത്, ‘ഭ്രാന്താ’വുന്ന ദുരവസ്ഥയും ബന്ധങ്ങളെ തകര്‍ക്കാറുണ്ട്. ഭാര്യാഭര്‍തൃബന്ധം, പ്രണയബന്ധം, ഉറ്റസൗഹൃദം എന്നിവയിലുള്‍പ്പെട്ട ഏതെങ്കിലുമൊരു വ്യക്തിക്ക് അളവില്‍ക്കൂടുതല്‍ പ്രിയംമൂത്താല്‍, ഏകദേശം ഭ്രാന്തിനോട് സാമ്യപ്പെടുത്താവുന്ന ക്രാധപാരവശ്യം (possessiveness) എന്ന അവസ്ഥയിലേക്ക് അവരെത്തിച്ചേരുന്നു. ഏതുസമയവും തന്റെ പങ്കാളി തന്നെമാത്രം ഗൗനിച്ചുകൊണ്ടിരിക്കണമെന്ന തിട്ടൂരം അവരുടെ മനസ്സില്‍ ഉടലെടുക്കുന്നു. അങ്ങനെ സംഭവിക്കാതെവരുമ്പോള്‍ സംശയരോഗത്തിനവര്‍ അടിമകളാകുന്നു. പരിഭവങ്ങളില്‍ തുടങ്ങുന്ന അസുഖം, പിന്നീട് അടിക്കടിയുള്ള വഴക്കിലും പിണക്കങ്ങളിലുമൊക്കെ കലാശിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഏതു സമയവും ഒരാളെത്തന്നെ ഗൗനിച്ചുകൊണ്ടിരിക്കുകയെന്നത് അലോസരമുണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച്, ജോലിത്തിരക്കുകളും ഏതെങ്കിലും വിധത്തില്‍ സാമൂഹ്യബന്ധങ്ങളും ഉള്ളവര്‍ക്ക്. ഓരോ വ്യക്തിക്കും, മറ്റുള്ള വൈകാരികബന്ധനങ്ങളില്‍നിന്നും മുക്തമായി, ഒരല്പസമയമെങ്കിലും തനതായ സ്വഭാവവിശേഷങ്ങളില്‍ അനുരമിച്ചുകഴിയേണ്ടത് അത്യന്താപേക്ഷിതമാണ്. ചിലപ്പോള്‍ ഒന്നും ചിന്തിക്കാതെ സ്വസ്ഥമായി കുറച്ചുനേരം കഴിയാന്‍ മനസ്സുപറഞ്ഞേക്കാം. മറ്റുചിലപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കാനോ, അല്പം പാചകം ചെയ്യുവാനോ, ചിത്രം വരയ്ക്കാനോ, മറ്റുസുഹൃത്തുക്കളുമായി സമയംചെലവഴിക്കാനോ മനോഗതംപോലെ ഓരോരുത്തര്‍ക്കും തോന്നാം. അതായത്, മറ്റുള്ളവര്‍ക്ക് തീറെഴുതിക്കൊടുത്ത സമയത്തില്‍നിന്നൊരിത്തിരി സമയം സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്താനും നീക്കിവെക്കാന്‍ ഒരു വ്യക്തി ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വ്യക്തിത്വശോഷണത്തിനതിടവരുത്തിയേക്കാം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തീവ്രമായ വൈകാരികബന്ധങ്ങളിലായിരിക്കുന്ന ചിലര്‍ പലപ്പോഴുമിക്കാര്യം ഗൗനിക്കാന്‍ മിനക്കെടുകയില്ല. അവരുമായി ബന്ധപ്പെടാത്ത സമയങ്ങളെല്ലാം മറ്റാര്‍ക്കോവേണ്ടി വിനിയോഗിക്കപ്പെടുകയാണ് എന്ന ചിന്തയായിരിക്കും അവരിലുണ്ടായിരിക്കുക. സംശയത്തിന്റെ പിന്‍ബലത്തില്‍, വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും പരിഭവങ്ങളിലൂടെയും ആ ചിന്തകള്‍ കൂട്ടാളിയോട് നിരന്തരം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്, കൂട്ടാളിയുടെ മനസ്സില്‍ അലോസരം സൃഷ്ടിക്കുമെന്നതില്‍ എന്താണുസംശയം? സത്യം പറഞ്ഞാല്‍ വിശ്വസിക്കാത്ത കൂട്ടാളിയെ സന്തോഷിപ്പിക്കാന്‍ അസത്യമാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതോടെ, പ്രിയമെന്ന വികാരം, അകാരണമായ പഴികേള്‍ക്കുമെന്ന ഭീതിയായും അടിമത്തബോധമായും പിന്നീട് വെറുപ്പെന്ന വികാരമായും രൂപാന്തരം പ്രാപിക്കുന്നു. അതോടെ എല്ലാം നിലയ്ക്കുന്നു. പണ്ടത്തെ കാരണവവൃന്ദം പറയാറുള്ളതുപോലെ, “ബന്ധങ്ങളെ വളയ്ക്കാനേ പാടുള്ളൂ.. ഒടിക്കാന്‍ ശ്രമിക്കരുത്...”</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എന്താണ് “പ്രിയം” എന്ന് വിശദീകരിക്കാനാണ് ഉദാഹരണസഹിതം ഇത്രയും എഴുതേണ്ടിവന്നത്. ചുരുങ്ങിയ വാക്കുകളില്‍ എന്താണ് പ്രിയം എന്നുപറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വ്യക്തികള്‍ത്തമ്മിലുള്ള ഏതുതരത്തിലുള്ള വൈകാരികബന്ധങ്ങളേയും വളര്‍ത്തുന്നതും നിലനിറുത്തുന്നതും അവര്‍ക്കിടയില്‍ രൂപപ്പെടുന്ന “പ്രിയം” എന്ന ഉദാത്തവികാരമാണ്. വ്യക്തിത്വങ്ങളെ പരസ്പരം തിരിച്ചറിഞ്ഞുകൊണ്ടും ബഹുമാനിച്ചുകൊണ്ടുമുള്ള ഇടപഴകലുകളിലൂടെയാണ് അത് വളരുന്നത്. വ്യക്തിത്വത്തെ വകവയ്ക്കാതുള്ള സംശയബോധമോ അധിനിവേശശ്രമങ്ങളോ പ്രിയത്തെ അല്പാല്പമായി നഷ്ടപ്പെടുത്തും. കാരണം, ഓരോ വ്യക്തിയുടേയും തനതായ വ്യക്തിത്വത്തെ മറ്റൊരാള്‍ ബഹുമാനിക്കാതിരിക്കുന്നതിനും കീഴടക്കാന്‍ ശ്രമിക്കുന്നതിനും ഒരു മനസ്സാക്ഷിയും കൂട്ടുനില്ക്കുകയില്ലാ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വീണ്ടും വ്യക്തമാക്കാം...<br />'ഇഷ്ടപ്പെട്ട' ഒരാള്‍ യാത്ര പറഞ്ഞുപോകുന്നതിനേക്കാള്‍ വിഷമമായിരിക്കും നമുക്ക് 'പ്രിയപ്പെട്ട' ഒരാള്‍ യാത്രപറഞ്ഞുപോകുമ്പോള്‍!..</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
സ്നേഹപൂര്‍വ്വം...<br />ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-26821194400151369542017-10-31T04:28:00.002-07:002017-10-31T04:28:17.032-07:00നാഗദേവി<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
ജീവിതാനുഭവങ്ങളിലൂടെ - 3 :</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സ്കൂള്‍ സഹപാഠികളായിരുന്ന എനിക്കും ശിവനും അന്നേകദേശം ഒരിരുപതുവയസ്സുകാണും. പത്താംതരംകഴിഞ്ഞതോടെ അവന് പഠിപ്പുനിറുത്തി ഒരു കടയില്‍ ജോലിക്കുപോയിത്തുടങ്ങി. സ്കൂള്‍ സഹപാഠികളില്വെച്ച്, അന്നും ഇന്നും അവനാണ് എന്റെ ഏറ്റവുംവലിയ സുഹൃത്ത്. ഒന്നുമുതല്‍ പത്തുവരെ രണ്ട് സ്കൂളുകള്‍ ഞങ്ങള്‍ മാറിയെങ്കിലും പത്താംക്ലാസ്സുവരെ ഡിവിഷന്പോലുംമാറാതെ, ഒരേ ബെഞ്ചിലിരുന്നു പഠിക്കാനുള്ള അപൂര്‍വ്വഭാഗ്യം ലഭിച്ചവര്‍!</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കോളേജില്‍നിന്ന് വരുന്നവഴിയെന്നും ഞാന്‍ അവന്റെ കടയിലേക്കാണ് ചെല്ലുക. ഒന്നുരണ്ടുമണിക്കൂര്‍ വിശേഷങ്ങള്‍ പങ്കുവെച്ചതിനുശേഷം വീട്ടിലേക്കും. അവന് നാട്ടിലെ ചൂടന്വിശേഷങ്ങള് എന്നോടു പങ്കുവയ്ക്കുമ്പോള്‍ കോളേജിലെ രസകരമായ നിത്യസംഭവങ്ങള്‍ ഞാനുമവനോട് വിവരിക്കും. സ്വതവേ ഒരു തമാശക്കാരനായിരുന്ന ശിവന്, ഇന്നും അതേപ്രകൃതംതന്നെയാണ്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അങ്ങനെയിരിക്കേ ഒരു സംഭവം ആ പ്രദേശത്ത് തരംഗമായി. വയലിനടുത്തുള്ള റോഡരികത്തൊരു നാഗദേവി-കല്പ്രതിമ ഒരു സുപ്രഭാതത്തില്‍ പ്രത്യക്ഷപ്പെട്ടു. ആളുകള്‍ ഭയഭക്ത്യാദരങ്ങളോടെ അതിനെ നോക്കിക്കാണാന്തുടങ്ങി. രാത്രിവൈകി അതിനുമുന്നിലൂടെ കടന്നുപോകുന്നവര്‍ എന്തൊക്കെയോ ചമത്കാരങ്ങള്‍ കാണുന്നൂ, സൈക്കിള്‍യാത്രക്കാരും മറ്റുവാഹനങ്ങളില്‍ പോകുന്നവരും ചെറിയചെറിയ അപകടങ്ങളില്‍ പെടുന്നു, ഉമ്പായിക്കാന്റെ പലഹാരവണ്ടിയുടെ ടയര്‍ വെടിതീര്‍ന്നു, അങ്ങനെയങ്ങനെ ഓരോരോ കഥകള്‍ പ്രചരിച്ചുതുടങ്ങി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞങ്ങളുടെ ചര്‍ച്ചയിലും ഇക്കാര്യം വളരെ കാര്യമായിത്തന്നെ സ്ഥാനംപിടിച്ചു. പുറമ്പോക്കിലൊരു ക്ഷേത്രം കെട്ടിപ്പൊക്കാനുള്ള ആരുടെയോ കുത്സിതശ്രമത്തിന്റെ ഭാഗമായാണ് ആ പ്രതിമ അവിടെ പ്രത്യക്ഷപ്പെട്ടതെന്നുള്ള നിഗമനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നു. ആ ശ്രമം തടയണമെന്നും ഞങ്ങള്‍ തീരുമാനിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അന്നു രാത്രി എട്ടുമണിക്ക്, ശിവന് കടയടയ്ക്കുന്ന നേരത്ത് ഞാനവിടെ ചെന്നു. ഞങ്ങളിരുവരും ഒരു സൈക്കിളില്‍ പ്രതിമയെ ലക്ഷ്യമാക്കി, അതിരിക്കുന്ന റോഡിലൂടെ പ്രയാണമാരംഭിച്ചു. ഞാന്‍ സൈക്കിളിന്റെ പുറകിലെ കാരിയറിലാണ് ഇരുന്നിരുന്നത്. പ്രതിമയിരിക്കുന്ന സ്ഥലം ഒരുവിധം വിജനമാണ്. മാത്രമല്ലാ, അതിനെ പേടിച്ച്, ആളുകള്‍ രാത്രിയിലതുവഴി പോകുന്നതും ഒഴിവാക്കിയിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മൂത്രമൊഴിക്കാനാണെന്ന വ്യാജേന ഞങ്ങള്‍ സൈക്കിള്നിറുത്തി, പരിസരം സൂക്ഷ്മമായി വീക്ഷിച്ചു. ഇരുട്ടില്‍ മറ്റേതെങ്കിലും കണ്ണുകള്‍ തിളങ്ങുന്നുണ്ടാവാമല്ലോ. ആരുമില്ലാ. ഞാന്‍ പതിയെപോയി ആ പ്രതിമയെ പൊക്കിക്കൊണ്ടുവന്നു. അതിനെ മടിയില്‍വെച്ച് ശിവന്റെ സൈക്കിളിന്റെ കാരിയറില്‍ ഞാനിരുന്നു. സൈക്കിള്‍ കല്ലുത്തിക്കുളം ലക്ഷ്യമാക്കി പായാന്തുടങ്ങി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞങ്ങള്‍ രണ്ടുപേരുടേയും നെഞ്ചുകള്‍ പടപടാ മിടിക്കുന്നുണ്ട്. ആരെങ്കിലുംകണ്ടാല്‍ അതുമതിയല്ലോ വിപ്ലവങ്ങള്‍ ഉണ്ടാവാന്‍. പ്രതിമയില്‍നിന്ന് മടിയിലേക്ക് ചൂട് പ്രവഹിക്കുന്നതുപോലെയുള്ള ഒരു പ്രതീതി. ഭയംകൊണ്ടായിരിക്കണം... കുണ്ടുംകുഴിയുമുള്ള വഴിയിലൂടെ പായുന്ന സൈക്കിളില്‍നിന്നു തെറിച്ചുവീഴാതിരിക്കുവാന്, ഒരു കൈകൊണ്ട് ഏകദേശം ആറേഴുകിലോയോളം ഭാരമുള്ള ആ പ്രതിമയെയും മറുകൈകൊണ്ട് സീറ്റിനെയും മുറുക്കെപിടിച്ചുകൊണ്ട് ഞാനിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കുഴപ്പങ്ങളൊന്നുംകൂടാതെ കല്ലുത്തിക്കുളമെന്ന ലക്ഷ്യസ്ഥാനത്ത് ഞങ്ങളെത്തി. കൈതക്കാടുകള്‍ അതിരിട്ട സാമാന്യംവലിയ ആ കുളം, ഭീകരമായ മൗനംപാലിച്ചുകൊണ്ട് ഞങ്ങളെ ഉറ്റുനോക്കി. വെള്ളത്തെ മൂടിക്കിടക്കുന്ന ആഫ്രിക്കന്പായലുകള്ക്കിടയിലവിടവിടെ മത്സ്യങ്ങള്‍ കുസൃതികാണിച്ചുണ്ടാക്കിയ സുഷിരങ്ങള്‍ കുളത്തിന്റെ കണ്ണുകള്‍പോലെ തോന്നിപ്പിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഒന്നുകൂടി പരിസരവീക്ഷണം നടത്തിയശേഷം കുളത്തിന്റെ ഒത്തനടുഭാഗം ലക്ഷ്യമാക്കി ഞങ്ങള്‍ ആ പ്രതിമ വലിച്ചെറിഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ആ വലിയശബ്ദംകേട്ട് മരങ്ങളില്‍ ചേക്കേറിയിരുന്ന കിളികള്‍ കലമ്പിപ്പറന്നു. അടുത്തുള്ള വേങ്ങമരങ്ങളില് തലകീഴായി തൂങ്ങിക്കിടക്കാറുള്ള അസംഖ്യം വവ്വാലുകളും എങ്ങോട്ടെന്നില്ലാതെ പറന്നുകാണണം. കുളത്തിനോടുചേര്‍ന്നുള്ള വീടുകാക്കുന്ന ശ്വാവ് ഉച്ചത്തില്‍ കുരയ്ക്കാന്‍തുടങ്ങി. അതേറ്റുപിടിച്ച്, പല രാഗങ്ങളിലും പരിസരപ്രദേശത്തെ ശുനകസേനാനികള് ഓരിയിടാന്തുടങ്ങിയ മുഹൂര്‍ത്തത്തെ സാക്ഷിയാക്കി ഞങ്ങള്‍ സൈക്കിളില്‍കയറി പറക്കാന്‍തുടങ്ങി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വഴിവിളക്കുകളില്ലാത്ത ആ പഞ്ചായത്തുറോഡിലെ കരിങ്കല്‍ച്ചീളുകള്‍ രണ്ടുവശത്തേക്കും തെറിച്ചുവീണുകൊണ്ടിരുന്നു. ഒരു വളവുകഴിഞ്ഞതോടെ പുറകില്‍നിന്നാരോ സൈക്കിളിനെ പിടിച്ചുവലിക്കുന്നതുപോലെ!.. ഞാന്‍ പരമാവധിവേഗത്തില്‍ ചവിട്ടിയിട്ടും സൈക്കിളിന്റെ മുന്നോട്ടുള്ള ആക്കം കുറഞ്ഞുകുറഞ്ഞുവരുന്നു. ദൈവമേ.. ദേവി പണിതന്നുവോ?..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കുറ്റാക്കൂരിരുട്ടില് സൈക്കിള്നിന്നു. എന്നാല്‍, പുറകിലിരുന്ന ശിവന് ഇറങ്ങാതെ കാരിയറില്തന്നെയിരുന്നു. ധൈര്യംകൊണ്ടായിരിക്കാം.. സൈക്കിളിന്യും അവന്റെയും ഭാരങ്ങള്‍ എന്റെ കാലുകള്‍ക്ക് താങ്ങാന്വയ്യാതായപ്പോള് സൈക്കിളിന്, ഒരുവശത്തേക്കു ചരിഞ്ഞുവീഴുകയല്ലാതെ നിര്വ്വാഹമൊന്നുമുണ്ടായില്ല. ഒപ്പം അവനും. കുത്തിക്കുലുങ്ങിയുള്ള യാത്രയില്‍, സൈക്കിളിന്റെ ചങ്ങലതെറ്റിയതായിരുന്നു സംഭവം. ചുമ്മാ ഞങ്ങളെ പേടിപ്പിക്കാനായിട്ട്.. ഹും.. ചങ്ങല നേരെയാക്കാന്‍ ഇരുട്ടില്നടത്തിയ ശ്രമങ്ങളൊക്കെ വിഫലമായി. പെട്രോള്തീര്ന്ന്, വിജനമായ ഹൈവേയില്‍ പാതിരാത്രി നിന്നുപോകുന്ന വണ്ടികളിലെ യാത്രക്കാര്‍ക്കുണ്ടാവുന്ന മനോവ്യഥയായിരുന്നു അപ്പോള്‍ ഞങ്ങള്‍ക്കും. സൈക്കിള്‍ തള്ളി, വിയര്‍ത്തുകുളിച്ച്, ഞങ്ങള്നടന്നു. അപ്പോഴേക്കും പ്രകൃതി ശാന്തസ്വഭാവം വീണ്ടെടുത്തിരുന്നു. "നോ മോര് കുരകള്‍.." സമാധാനം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അത്താഴംകഴിഞ്ഞ് കിടക്കാന്നേരം, പതിവുപ്രാര്ത്ഥനകള്ക്കുപുറമേ, ദേവീകോപമെങ്ങാനുമിനിയുണ്ടായാലോ എന്ന സന്ദേഹത്തില്‍, ഒന്നുരണ്ട് എക്സ്ട്രാ പ്രാര്‍ത്ഥനകളും ഉരുവിട്ടു. ദുരാത്മാക്കളെ പറപറപ്പിക്കുന്നജാതി പാട്രിയറ്റ് മിസൈലുകള്‍..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പിറ്റേദിവസംമുതല്‍ ദേവി അപ്രത്യക്ഷമായതായിരുന്നു ചായക്കടകളിലും ഓട്ടോറിക്ഷാസ്റ്റാന്റിലും വേറെപണിയില്ലാത്തവരിരുന്നു ബഡായിപറയുന്ന ആല്ത്തറകളിലേയും ഫ്ലാഷ്ന്യൂസ്. എല്ലാംകേട്ട്, ഞാനും ശിവനും പരസ്പരംനോക്കി ഗൂഢമായി ചിരിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പൊടിപ്പുംതൊങ്ങലുംകൂട്ടി ആളുകള്‍ ഈ സംഭവത്തെയും അതിന്റെ വരുംവരായ്കകളെയുംകുറിച്ചൊക്കെ കൂലംകഷമായി ചര്‍ച്ചചെയ്യുന്നതു കേള്‍ക്കുമ്പോള്‍ എന്തൊരു സുഖാനുഭൂതിയായിരുന്നെന്നോ ഞങ്ങളിരുവരും അനുഭവിച്ചിരുന്നത്. അവര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തി, സീന്‍ പരമാവധി ശക്തമാക്കാനായി ഞങ്ങളും സഹായിച്ചു. ആരുമില്ലാത്ത നേരത്ത് ഇതൊക്കെപ്പറഞ്ഞ് ചിരിച്ചുചിരിച്ച് ഞങ്ങളുടെ ഊപ്പാടുവന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
രണ്ടേരണ്ടു ദിവസം.. സ്ഥിതിഗതികള്‍ ആകെ മാറിമറിഞ്ഞു...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
റിട്ടേണ്‍ ടിക്കെറ്റെടുത്ത് പോയിവന്നതുപോലെ നമ്മുടെ ദേവിയതാ, പഴയ സ്പോട്ടില്തന്നെ ഒരു പൂമാലയുമണിഞ്ഞ് സുസ്മേരവദനയായി ഉപവിഷ്ഠയായിരിക്കുന്നു. ഞങ്ങള്‍പോയി നോക്കി. ദേവിക്കു കുടചൂടുന്ന സര്‍പ്പം ഞങ്ങളെനോക്കി കോപത്തോടെ ഫണമിളക്കുന്നതായി ഒരു തോന്നല്‍. ദേവിയുടെ തിരിച്ചുവരവ് അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളേയും ആശയക്കുഴപ്പത്തിലാക്കി. ആളുകള്‍ പതിന്മടങ്ങ് ഭക്ത്യാദരങ്ങളോടെ ദേവിയെ സമീപിക്കാന്തുടങ്ങി. അതിനിടെ ആരോ സന്ധ്യാനേരങ്ങളില്‍ ദേവീസമക്ഷം ചെരാതും തെളിയ്ക്കാന്തുടങ്ങി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഞങ്ങളുടെ സായന്തനചര്ച്ചകളില് വീണ്ടും നാഗദേവി നിറഞ്ഞുനിന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇതിങ്ങനെവിട്ടാല്‍ പറ്റില്ല. ഒടുവില്‍, വീണ്ടുമൊരു ഓപ്പറേഷനു ഞങ്ങള്‍ തയ്യാറായി. ഇപ്രാവശ്യം, ദേവീജിയെ ഏകദേശം ആറേഴുകിലോമീറ്റര്‍ ദൂരത്തുള്ള പരല്ക്കുളത്തില്ത്തന്നെ നിമജ്ജനംചെയ്യുവാന് തീരുമാനിച്ചു. ആദ്യതവണ ഉണ്ടായപോലുള്ള വിഘ്നങ്ങളൊന്നും ഉണ്ടായില്ലാ. കൃത്യം നിറവേറ്റിയതിനുശേഷം അടുത്തുകണ്ട ചായക്കടയില്‍നിന്ന് ഇറച്ചിയും പൊറോട്ടയും കടുപ്പത്തിലൊരു ചായയും കഴിച്ച് ഞങ്ങള്‍മടങ്ങി.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പിന്നീടൊരിക്കലും ദേവി മടങ്ങിവന്നില്ല. മനസ്സിലെന്തോനിനച്ച്, എവിടെയോനിന്നോ ദേവിപ്രതിമകള് വാങ്ങിവന്ന ആ പാവത്തിന്റെ സ്റ്റോക്ക് അതോടെ തീര്‍ന്നുകാണും. കാശും.. ദേവിയുടെ ശാപം ലഭിച്ചിരിക്കില്ലായെങ്കിലും, കാശുപോയ, അജ്ഞാതനായ ആ മനുഷ്യന്റെ പ്രാക്ക് ഉറപ്പായും ഞങ്ങള്‍ക്കു കിട്ടിയിരിക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തുടരും...</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-51766460120870963592017-10-31T04:26:00.003-07:002017-10-31T04:26:48.330-07:00വ്യത്യസ്തത വേണം <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
വ്യത്യസ്തത വേണം...<br />അവന് മനസ്സിലുറപ്പിച്ചു<br />വെള്ളക്കടലാസെടുത്തു വിരിച്ചു.<br />ചുമ്മാ വീട് പോലൊരെണ്ണം വരച്ച്,<br />അതിനുള്ളില്‍ ആളുകളെ തിരുകിക്കയറ്റുന്ന<br />പഴഞ്ചന്‍ പരിപാടി പാടില്ലാ..<br />വ്യത്യസ്തത വേണം..<br />ഒറ്റമുറിയുള്ള ഒരു ചെറിയവീട്..<br />അച്ഛനുമമ്മയും, പിന്നേ പെങ്ങളും ഞാനും ...<br />അല്ലെങ്കില്‍ വേണ്ടാ, ചിലവ് കുറയ്ക്കാം.<br />അവരൊക്കെ തറവാട്ടില്‍ത്തന്നേ നിക്കട്ടേ.<br />ഞാനും എന്റെ ലാപ്ടോപ്പും,<br />ഹോം പേജില്‍,<br />"ലൈക്" അടിച്ചുതകര്‍ക്കുന്ന<br />പ്രിയ ചങ്കുകളും.<br />മുറ്റത്തൊരു തുളസിത്തറ...<br />ഛെ.. ഛെ... ഓള്‍ഡ് ഫേഷന്‍..<br />ഒരു റോയല്‍ എന്‍ഫീല്‍ഡ് മതി..<br />കൊള്ളാം....<br />അയല്പക്കത്തിന്റെ<br />കഴുകന്‍കണ്ണുകള്‍ക്ക് തടയിടാന്‍<br />ഉയരമുള്ള മതിലുകള്‍ മസ്റ്റ്...<br />ചെറിയൊരു അടുക്കളയാവട്ടേ...<br />നോ നോ... സിറ്റിപ്ലാസയുള്ളപ്പോഴോ?..<br />വല്ലാത്തൊരു മണ്ടന്‍ തന്നേ.. ഹിഹി<br />ഒരു ലുക്കിനായിട്ട്,<br />പടിയ്ക്കലിച്ചിരി പൂച്ചെടികള്‍?..<br />ഹോ വേണ്ടാ ആര് വെള്ളമൊഴിക്കാനാ.<br />ചുമ്മാ മനുഷ്യന് പണിയുണ്ടാക്കാന്‍..<br />മതി..മതീ.. വെരി സിമ്പിള്‍....<br />പുത്തിവേണം പുത്തി..<br />ഇനി ലോഗിന്‍ ചെയ്തുനോക്കട്ടേ..<br />ക്ലാ ക്ലാ ക്ലാ... ക്ലീ ക്ലീ ക്ലീ...<br />മിനുട്ടുകള്‍ക്കുള്ളില്‍ ശ്ശോ!!..<br />ആയിരത്തില്‍പ്പരം ലൈക്കോ?!<br />ഹ ഹ എനിക്കുവയ്യാ.. പെര്‍ഫെക്റ്റ്....<br />അതാ പറഞ്ഞേ..<br />വ്യത്യസ്തമായി ചിന്തിക്കണം<br />അവിടെയാണ് നമ്മുടെ വിജയം.</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-19996576669655543192017-10-31T04:25:00.003-07:002017-10-31T04:25:34.826-07:00അഭിനവകേരളം (തുള്ളല്പ്പാട്ട്)<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
അഴിമതിതന്നില് മുങ്ങിയമര്ന്നൊരു, </div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ലോകമതൊന്നില് നാംമരുവുന്നു.<br />പത്രമതൊന്നില് നോക്കുകിലെപ്പൊഴും,<br />പീഡനമുഖരിത വാര്‍ത്തകള്‍ മാത്രം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വെട്ടിക്കൊലയും കുതികാല്‍വെട്ടും,<br />ഇല്ലാത്തൊരുദിനം കാണ്മാനില്ലാ.<br />കാക്കിയുടുത്തൊരു കാട്ടാളന്മാര്,<br />കാശിനുമുന്നില് കേസുമറക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വോട്ടിനുവേണ്ടി നേതാക്കന്മാര്,<br />വാചകമടിയില്‍ മുഴുകീടുന്നു.<br />കേട്ടതുനില്ക്കും മണ്ടന്ജനമോ,<br />കള്ളനു കീജയ് ചൊല്ലീടുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കേസുകളനവധി കോടതിതന്നില്,<br />ഊര്‍ദ്ധ്വശ്വാസം വലിച്ചീടുന്നു.<br />തെറ്റുകള്ചെയ്ത മാനവരവരോ,<br />നെഞ്ചുവിരിച്ചു നടന്നീടുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തെറ്റുകള്‍ തെറ്റുകളല്ലാതാക്കാന്,<br />ഉണ്ടിഹ ക്രിമിനല്വക്കീലന്മാര്.<br />ഗാന്ധിത്തലകള് ഉണ്ടായിടുകില്,<br />ഏതൊരുകള്ളനും ജാമ്യമതാവാം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നിയമംതന്നുടെ നൂലാമാലയില്‍,<br />ഓട്ടകളനവധി വീഴ്ത്തീയനുദിനം,<br />കേസുവിധിക്കും ന്യായാധിപരെ,<br />മണ്ടന്മാരായ് മാറ്റുമതങ്ങനെ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തെറ്റുകള്വീണ്ടും ചെയ്-വതിനാക്കം,<br />കൂട്ടാനൊത്തിരി കാരണമുണ്ടേ..<br />ഇന്റര്‍നെറ്റും ഷട്ടില്‍കോര്‍ട്ടും,<br />മദ്യവും ജയിലില്‍ സുലഭംപോലും!</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
റമ്മികളിക്കാന്‍ പോലീസ്കാരും,<br />ശിക്ഷകുറയ്ക്കാന് ഏമാന്മാരും,<br />സംരക്ഷിക്കാന്‍ നേതാമാന്യരും,<br />കള്ളനുകഞ്ഞിക്കില്ലതു ക്ഷാമം.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇടതുംവലതും മാറിഭരിക്കിലും,<br />ഇല്ലൊരുമാറ്റവും ഭരണമതൊന്നില്.<br />പണമില്ലാത്തവരെന്നും ഭൂമിയില്‍,<br />പിണമായ്ത്തന്നെയിരിക്കും നൂനം.</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-50552793737768463292017-10-31T04:25:00.000-07:002017-10-31T04:25:04.989-07:00ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ...<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ </div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
വരാ..തിരുന്നിട്ടുമിത്ര നാളും..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നിന്നുടെയോര്‍മ്മയില്‍ നുരയുമെന്ചിന്തകള്<br />നിദ്രയെ കാര്‍ന്നങ്ങു തിന്നിതല്ലോ..<br />നിനക്കങ്ങുവേണ്ടി മിടിച്ചയീ ഹൃദയവും<br />മിടിക്കാന്‍ മടിപ്പേറി നില്പ്പതല്ലോ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പുകമൂട്ടിക്കെട്ടിയ ശ്വാസകോശങ്ങള്‍ക്കു<br />പറയാനൊരാശ്വാസവാക്കതില്ലാ..<br />സ്നേഹം ലഭിക്കാതെ വാടിയെന്‍കരളിനും,<br />കുളിരേകാനായിനിയാവതില്ലാ...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ<br />വരാ..തിരുന്നിട്ടുമിത്ര നാളും..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മരുന്നില്‍മയങ്ങിയ നാഡീകോശങ്ങളും<br />മദ്യം ദ്രവിപ്പിച്ച വന്‍കുടലും,<br />പ്രമേഹം പടവെട്ടുമുടലിന്നിടങ്ങളും<br />സമനില തെറ്റിയ മാനസവും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അന്നുനീ യാത്രമൊഴിഞ്ഞങ്ങുപോകുമ്പോള്‍<br />കണ്ണിലേക്കൊന്നുഞാന്‍ നോക്കിയില്ലാ..<br />കഥകള്‍പ്പറയും നിന്‍കണ്ണുകളെങ്ങാനും<br />തിരികേവരില്ലെന്ന് ചൊല്ലീടിലോ?..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ<br />വരാ..തിരുന്നിട്ടുമിത്ര നാളും..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
നിനക്കായി കാത്തകനവുകളൊക്കെയും<br />വിരഹക്കൊടുങ്കാറ്റില്‍ പാറിപ്പോയി.<br />നിനക്കായെന്‍ ഹൃദയത്തില്‍ സൂക്ഷിച്ച മണ്ണതും<br />കണ്ണുനീര്‍പ്പുഴയിലൊലിച്ചുപോയി ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എനിക്കായ് കാത്തതായൊന്നുമേയില്ലയീ<br />ജിവിതം പുഷ്പിച്ച പാതകളില്‍...<br />പങ്കുവെച്ചങ്ങു കൊടുക്കുക മാത്രമെന്‍,<br />ജീവിത സായൂജ്യമായിരുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ<br />വരാ..തിരുന്നിട്ടുമിത്ര നാളും..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തരാന്‍ നിനക്കായിട്ടൊന്നുമേയില്ലിനി<br />പൂവുകള്പൂക്കാത്തീ താഴ്വരയില്.<br />ഓര്‍മ്മകള്‍പോലും പിണങ്ങിനിന്നീടുന്ന<br />ചുടുകാറ്റലഞ്ഞീടും മാനസത്തില്‍,</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
മോഹങ്ങളൊക്കെയും പടുതിരികത്തി-<br />യമര്‍ന്ന ചുടുകാട്ടിലേകനായി,<br />മരണത്തിന് മണിയടിനാദങ്ങള് കേള്‍ക്കുവാന്‍<br />കാതോര്ത്തിരിക്കയാണെന്നോമലേ...</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ<br />വരാ..തിരുന്നിട്ടുമിത്ര നാളും..<br />ഇനിവന്നീടുക വേണ്ടയെന്‍ ജീവനേ..<br />വരാ..തിരുന്നിട്ടും... ഇത്രനാളും.....</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-39812265156482136062017-10-31T04:24:00.003-07:002017-10-31T04:24:41.213-07:00പ്രണയനഷ്ടം = ലാഭം!<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
കേട്ടോ കൂട്ടരേ..</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
എന്നിലെ പ്രണയം വറ്റിപ്പോയി..<br />മുക്കുറ്റിപ്പൂ മുതല്‍ മൂവാണ്ടന്‍മാവ് വരേ<br />എന്റെ പ്രണയത്തെ കട്ടെടുത്തു.<br />എന്റെ ഓരോ കോശങ്ങളും<br />പ്രണയത്തിനുവേണ്ടിയായിരുന്നു<br />തുടിച്ചിരുന്നത്..<br />എന്റെ ഓരോ മിഴിചിമ്മലും<br />പ്രണയവര്‍ണ്ണങ്ങള്‍ കാണാനായിരുന്നു<br />ഓരോ ശ്വാസനിശ്വാസങ്ങള്‍ക്കും<br />പ്രണയതാളമുണ്ടായിരുന്നു....<br />ഒരക്ഷയപാത്രജലധാരപോലെ<br />എന്നിലെ പ്രണയനിള ഒഴുകിയിരുന്നു.<br />കുറച്ചുദിവസത്തോളമായിരുന്നു<br />ആ സംശയമെന്നെ പിടികൂടിയിട്ട്.<br />വച്ചിരുന്നാല്‍ അധികരിക്കും<br />രക്തം പരിശോധിപ്പിക്കണം<br />സുഹൃത്തേ ഭയക്കാനൊന്നുമില്ലാ<br />രക്തത്തിലെ, പ്രണയത്തിന്റെ കൌണ്ട്<br />ക്രമാതീതമായി കുറഞ്ഞിരിക്കുന്നു<br />മറ്റുകുഴപ്പങ്ങളൊന്നുമില്ലാ<br />ഡോക്ട്ടര്സാറേ കുഴ പ്പമാവുമല്ലോ|?<br />എന്ത് കുഴപ്പം?..<br />ഒന്ന് ബേജാറാവാതെയിരിക്കെടോ<br />പ്രണയമൊരു തുള്ളിപോലുമില്ലാത്തവര്<br />എത്രയോയിവിടെ ജീവിക്കുന്നു.<br />ഈ ഞാന്വരേ!...<br />പ്രണയം വാരിക്കോരിക്കൊടുക്കുമ്പോള്‍<br />ഞാനും ഓര്‍ത്തിരുന്നില്ലാ..<br />ഇങ്ങനെയൊരു പ്രതിസന്ധിവരുമെന്ന്.<br />സത്യംപറഞ്ഞാല്‍ ഇനിയാണെടോ ജീവിതം..<br />ആരേയും ഗൗനിക്കാതെ പരിഭവം കാണാതെ,<br />വിഷമങ്ങള്‍ പകുത്തെടുക്കാതെ,<br />ആര്‍ക്കുവേണ്ടിയും കാത്തിരിക്കാതെ,<br />ഹൃദയത്തെ കൂടുതല്‍ മിടിപ്പിക്കാതെ,<br />ഉറക്കം ഒഴിക്കാതെ,<br />കൂടുതല്‍ ചിന്തിക്കാതെ,<br />ഹാ എന്ത് സുഖമാണെന്നോ?!...<br />പ്രണയം ഇല്ലാതിരിക്കുന്നതാണ് സുഖം.<br />കാരണം, അവ പ്രസവിക്കുന്നത്<br />ദുഃഖങ്ങളെ മാത്രമാകുന്നു.<br />അവ മനസ്സില്‍ നിറയ്ക്കുന്നത്<br />സ്വാര്‍ത്ഥതയും അന്തര്‍മുഖത്വവും.<br />പ്രണയമെന്നൊരു വികാരമാസ്വദിക്കാന്<br />സുഹൃദ്ബന്ധങ്ങള്വരേ ബലികൊടുക്കണം<br />സമയങ്ങളെത്രയോ കുരുതികൊടുക്കണം<br />താങ്കളിന്നൊരു ഭാഗ്യവാന് തന്നേ...<br />കീമോയും ഡയാലിസിസു മില്ലാത്തന്നേ,<br />രക്തശുദ്ധിയും മാനസികാരോഗ്യവും...<br />ഇനി ജീവിക്കൂ പച്ചമനുഷ്യനായിട്ട്..</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0tag:blogger.com,1999:blog-24473775702842849.post-57481816508542989972017-10-31T04:23:00.003-07:002017-10-31T04:23:40.089-07:00ഒരു അറേബ്യന്‍ ഓണപ്പാട്ട്<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px;">
ഓണംവന്നോണം വന്നോണംവന്നേ<br />അറബീന്റെ നാട്ടിലുമോണം വന്നേ<br />ഓണംവന്നോണം വന്നോണംവന്നേ<br />കടലൊന്നു താണ്ടിയിങ്ങോണംവന്നേ</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഓണത്തിന്നവധിക്കായെന്തുചെയ്യും<br />ഓണമുള്ളവരൊട്ടുമില്ല താനും<br />അറബിയാം ബോസ്സിന്റെ മുന്നില്‍പ്പോയി<br />തലയും ചൊറിഞ്ഞങ്ങ് നിന്നിടേണം</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ശൂ ഹാദാ* ശൂ ഹാദായെന്നു ചൊല്ലി<br />ചോദ്യങ്ങളായിരം ചോദിച്ചീടും<br />കണ്ണുരുട്ടിയുള്ള നോട്ടത്തിലേ<br />ഉള്ള ജീവനങ്ങു പോയിപ്പോകും</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
അവധിയൊന്നെങ്ങാനും കിട്ടിയാലോ<br />ഷാര്‍ജ വരെയൊന്നു പോയിടേണം<br />നാട്ടിലെ കൂട്ടരെച്ചെന്നു കണ്ട്<br />ഓണവിശേഷങ്ങള്‍ ചൊല്ലിടേണം</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഓണസദ്യയൊന്നു ബുക്കു ചെയ്ത്<br />വരിയില്‍ നിന്നങ്ങു മുഷിഞ്ഞീടേണം<br />വരിയങ്ങു ചെന്നങ്ങിരുന്നീടിലോ<br />ചറപറ ചോറു വിളമ്പലായി</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
തിക്കും തിരക്കിലും ബഹളത്തിലും<br />കാളനും ഓലനും മാറിപ്പോകും<br />നാക്കില്‍ വയ്ക്കുന്ന കറികള്‍ക്കെല്ലാം<br />രുചിയേതാണ്ടോക്കെയൊന്നു തന്നേ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
പാലടയാണെന്ന പേരും ചൊല്ലി<br />കോപ്പയിലെന്തോ ഒഴിച്ചുവെക്കും<br />ഒന്നോ രണ്ടോ പിടി ഉണ്ടീടുകില്<br />ഉടനേയെണീക്കാനും തോന്നിപ്പോകും</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
സോഡാ വീര്‍പ്പിച്ച വയറുമായി<br />പുല്ലിലൊരിത്തിരി കുത്തിരിക്കും<br />മൊബൈലെടുത്ത് കുത്തിക്കുത്തി<br />ഹാപ്പി ഓണങ്ങള്‍ ആശംസിക്കും.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഔപചാരികങ്ങള് തീര്ന്നിടുകില്<br />ബസ്റ്റാണ്ടിലേക്കങ്ങു ഓടിച്ചെല്ലും<br />ബസ്സില്ക്കേറാനുള്ള വരികള്ക്കണ്ടാല്<br />കണ്ണുകള്‍ രണ്ടങ്ങു തള്ളിപ്പോകും</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
കഷ്ടപ്പെട്ടൊരുവിധം കയറിപ്പറ്റി<br />കൂര്‍ക്കം വലിച്ചങ്ങുറങ്ങിടേണം<br />മാവേലി തന്നിങ്ങു വന്നീടിലും<br />മാറ്റങ്ങളൊന്നുമേ കാണുകില്ലാ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
ഓണംവന്നോണം വന്നോണംവന്നേ<br />അറബീന്റെ നാട്ടിലുമോണം വന്നേ<br />ഓണംവന്നോണം വന്നോണംവന്നേ<br />കടലൊന്നു താണ്ടിയിങ്ങോണംവന്നേ</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; margin-bottom: 6px; margin-top: 6px;">
- ജോയ് ഗുരുവായൂര്‍</div>
<div style="background-color: white; color: #1d2129; display: inline; font-family: Helvetica, Arial, sans-serif; font-size: 14px; margin-top: 6px;">
ശൂ ഹാദാ* = എന്താണത്? (അറബിക്)</div>
</div>
ജോയ് ഗുരുവായൂര്‍http://www.blogger.com/profile/17091342667784098519noreply@blogger.com0