Sunday, April 29, 2012

പ്രണയ നിള ഒഴുകുന്നു പിന്നെയും..


പ്രണയ നിള ഒഴുകുന്നു പിന്നെയും..
 പച്ച പുതച്ചൊരു പുഞ്ച വരമ്പത്ത്
പച്ചയുടുപ്പിട്ട് നീ വരുമ്പോള്
പച്ചക്കതിരിന്വാരിളം ശോഭയില്
പച്ച മരതക വല്ലരി പോല്

പിച്ചക വല്ലി തന്പൂമണം പേറുമാ
പിന്നിയ കൂന്തലിളകീടുമ്പോള്
പാരിന്നഴകായി പീലി വിടര്ത്തീടും
പൊന്മയില്പീലിയായെന്ഹൃദയം

പൊന്മണിത്തംബുരു മീട്ടും നിന്‍ 
പാദസ്വരത്തിന്ശിഞ്ചിതങ്ങള്
പാട വരമ്പത്ത് പാടും കിളികള്തന്
പാട്ടിന്കൊഞ്ചലുകളെന്ന പോലെ

പാതിരാ മുല്ലകള്പൂത്തുലഞ്ഞീടുന്ന  
പാലൊളി പൂനിലാവെന്ന പോലെ
പാലാഴി നൌകയില്പവിഴപ്പളുങ്കുമായ്
പാടി നീയെത്തുന്നു എന്കനവില്‍ 

പാടില്ലെന്നറിഞ്ഞിട്ടും ഏറെ ദിവസ്സങ്ങള്
പാഴാക്കി ഞാന്മോഹ മഞ്ചലുമായ്    
പാടില്ലേ നീയെന്ഹൃദയത്തില്കോറിയ
പ്രണയ ഗീതത്തിന്ഈരടികള്‍  

പാതി വിരിഞ്ഞൊരു പാരിജാതം പോല്
പാടവരമ്പത്ത് നീ വരുമ്പോള്
പാടില്ലാ പാടില്ലായെന്ന് വിലക്കീട്ടും
പാവമെന്ചിത്തം തുടിച്ചീടുന്നൂ

പൊന്നശോകത്തിന്കുടയുടെ കീഴില്
പട്ടില്പൊതിഞ്ഞു നിര്ത്തീടാം ഞാന്
പട്ടാഭിഷേകം നടത്താം നിന്നെയെന്
പട്ടമഹിഷിയായ് വാഴിച്ചീടാം
പേടിച്ചരണ്ടൊരാ മാന്പേടക്കണ്ണുകള്‍   
പൊന്കിനാവിലെന്നെ പുല്കീടുമ്പോള്‍  
പ്രാണനൊഴിയും പോലെയെന്നെഞ്ചകം
പ്രാണേശ്വരിക്കായ് തുടിച്ചീടുന്നൂ
 - ജോയ് ഗുരുവായൂര്‍ 

No comments:

Post a Comment