Friday, November 8, 2013

അഗ്നിശുദ്ധി


[വെറും സംഭാഷണങ്ങള്‍ കൊണ്ട് മാത്രം കഥ പറയാനുള്ള ഒരു എളിയ പരീക്ഷണം ആണിവിടെ നടത്തിയിരിക്കുന്നത്. കുറച്ചു നീളമുള്ള സംഗതി ആയതിനാല്‍ വ്യക്തിപരമായ സമയസൌകര്യങ്ങള്‍ കണക്കിലെടുത്ത് ക്ഷമയോടെ വായിച്ചു അഭിപ്രായം രേഖപ്പെടുത്താന്‍ താല്‍പ്പര്യപ്പെടുന്നു]

"പ്രിയാ.. ഞാന്‍ നിന്നോട് ഒരു കാര്യം ചോദിച്ചാല്‍ നീ കറക്റ്റ് ആയി വിശദീകരണം തരുമോ?"

"അതെന്താ രമേശ്‌.. എന്നോട് ചോദിക്കാന്‍ നിനക്കൊരു മുഖവുര?.. ഞാന്‍ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേടാ.. ഹും എന്തേ ഇപ്പൊ ഇതേ വരെയില്ലാത്ത ഒരു വൈക്ലഭ്യം?.."

"നീയൊരു പെണ്ണല്ലേ.. നിനക്കാണ് ഇക്കാര്യത്തില്‍ എന്നെ സഹായിക്കാനാവുക.. പക്ഷെ നിന്നില്‍ നിന്നും എനിക്കായി വരുന്നത് ഒരിക്കലും നീയടങ്ങുന്ന പെണ്‍സമൂഹത്തിനു പരമ്പരാഗതമായി നിര്‍ക്കര്ഷിക്കപ്പെട്ട സദാചാരബോധത്തെ സംരക്ഷിക്കുന്ന വാക്കുകള്‍ ആവരുത്"

രമേശ്‌.. വീണ്ടും നീ കാടുകയറുന്നു. എന്നാണു നീയൊരു പുരുഷനും ഞാന്‍ ഒരു സ്ത്രീയും ആണെന്ന് നീ ചിന്തിച്ചു തുടങ്ങിയത്? പിന്നെ നീയെങ്കിലും എന്നെ ഒരു പെണ്ണായി മാനിച്ചുവല്ലോ.. എല്ലാവരും ഞാന്‍ ഒരു ആണ് ആണെന്നാണ്‌ കളിയാക്കി പറയുന്നത്.. ഹ ഹ ഹ" 

"ഐ അം സോറി.. ഇതെന്റെ ജീവിതപ്രശ്നം ആണ് പ്രിയാ.. നിനക്കതു ശരിക്കും മനസ്സിലാക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു"

"പറയൂ രമേശ്‌ നിനക്കെന്തും എന്നോട് പറയാമല്ലോ.. നമ്മള്‍ ഉറ്റ സുഹൃത്തുക്കളായതും ഇതേ വരെ ഇടപഴകിയതും ഒന്നും നമ്മുടെ ലിംഗഭേദം കണക്കിലെടുത്തിട്ടല്ലല്ലോ.. വിഷമിക്കാതെ എന്താന്നു വച്ചാല്‍ പറയൂ മൈ ഫ്രണ്ട്"

"വണ്ടിയില്‍ കയറൂ പ്രിയാ.. നമുക്ക് ബീച്ചില്‍ ആ ചാഞ്ഞു കിടക്കുന്ന മരത്തിന്റെ നമ്മളെ നമ്മളാക്കിയ നമ്മുടെ സ്വന്തം തണലിലേക്ക്‌ പോകാം"
"എത്ര നേരമായി ഞാന്‍ ഓണ്‍ലൈനില്‍ വന്നു കൂവുന്നു. ഈയിടെ നിനക്ക് എന്നോട് എന്തോ ഒരു അകല്‍ച്ച എനിക്ക് ഫീല്‍ ചെയ്യുന്നൂ. എന്നെ ഇഷ്ടമില്ലെങ്കില്‍ അത് പറഞ്ഞൂടെ.. ഞാന്‍ നിന്നെ ഇത് പോലെ ശല്യപ്പെടുത്താന്‍ വരുമായിരുന്നില്ല്യല്ലോ.."

"ഛെ.. എന്താത് നീലിമാ.. എപ്പഴും ഈ പരിഭവം.. നീ വര്‍ക്ക് ചെയ്യുന്ന തരം പീറ ഓഫീസ്സില്‍ ആണോ ഞാന്‍ ജോലി ചെയ്യുന്നത്. രാവിലെ മുതല്‍ തുടങ്ങിയ അര്‍ജന്റ് വര്‍ക്കുകളാണ് കുട്ടീ.. കുറച്ചു കഴിഞ്ഞു ഒരു മീറ്റിംഗ് ഉണ്ട്. അതിന്റെ ഡോക്യുമെന്റ്സ് തയ്യാറാക്കുകയും വേണം. ഇന്നത്തെ ദിവസം തന്നെ പോക്കാണ് എന്റെ നീലൂ.. ബോസ്സിനാണെങ്കില്‍ മീറ്റിങ്ങില്‍ അയാളുടെ വലതു വശത്ത്‌ എപ്പോഴും എന്നെ കാണണം താനും"

"ങാ.. അതെ എന്റെ ഓഫീസും ഞാനും പീറ തന്നേ.. സമ്മതിച്ചു. കുറച്ചു ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്നു. രമേശ്‌ ഈയിടെയായി എന്നെ പലപ്പോഴും അവോയ്ഡ് ചെയ്യുന്നുണ്ട്. ആയിക്കോളൂ.. ഞാന്‍ ഒരിക്കലും ഒരു തടസ്സം ആവില്ല്യാട്ടോ. എന്റെ ജീവിതത്തില്‍ എനിക്ക് എന്നും അവഗണന മാത്രമേ ഉണ്ടായിട്ടുള്ളൂ.. ഇതും ഞാന്‍ അതിന്റെ കൂട്ടത്തില്‍ സഹിച്ചോളാം...  കേരി ഓണ്‍ വിത്ത്‌ യുവര്‍ ബിസി ഷെഡ്യൂള്‍സ്.. ഓക്കേ ബൈ"

"നീലിമാ.. നീയെന്നെ ഭ്രാന്ത് പിടിപ്പിക്കും.. എന്താ നീ എന്റെ അവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കാത്തെ.. എനിക്കീ വെറുതെ ഇത്തരം ഇലയില്‍ ചവിട്ടി വഴക്കുണ്ടാക്കല്‍ ഒട്ടും ഇഷ്ടല്ല്യാന്നു നിന്നോട് എത്രവട്ടം പറഞ്ഞിട്ടുള്ളതാ.. നിന്നെ ഒരിക്കലും ഞാന്‍  അവോയ്ഡ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല്യ. ഒരിക്കലെങ്കിലും നിന്റെ ഫോണ്‍ വിളിയോട് പ്രതികരിക്കാതെ ഞാന്‍ ഇരുന്നിട്ടുണ്ടോ? എനിക്ക് നീയില്ലാതെ ഇപ്പോള്‍ ജീവിക്കാനാവില്ല്യ മുത്തെ. എന്റെ ജീവിക്കാനുള്ള ആശ തന്നെ നീയാണ്. ആ നീയും ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ എന്റെ കാര്യം പോക്ക് തന്നെ."

"രമേശ്‌.. സോറി ഡാ.. ഞാന്‍ നിന്നെ വിഷമിപ്പിച്ചുവല്ലേ.. എന്റെ പെട്ടെന്നുള്ള ടെന്‍ഷനില്‍ ഞാന്‍ പറഞ്ഞു പോയതാടാ.. സാരല്ല്യ മുത്തേ.. ഈയിടെ എന്റെ പോസ്സസീവ്നസ് ഇത്തിരി കൂടി എന്ന് തോന്നുന്നു. അതിന്റെ കുഴപ്പം ആണ്. നിന്നെ നഷ്ടപ്പെടുമോ എന്ന തോന്നല്‍ എന്റെ മനസ്സിനെ ഒരു പാട് അലട്ടുന്നു. നിന്റെ ഓരോ മൌനവും എന്നില്‍ ആയിരം അനിശ്ചിതത്വങ്ങള്‍ക്ക് തിരിയിടുന്നു. എന്റെ കുട്ടന്‍ ജോലി ചെയ്തോളുട്ടോ.. വൈകീട്ട് നമ്മുടെ വിളിയില്‍ വീണ്ടും കാണാം ട്ടോ. ന്റെ കുട്ടന് ചക്കരയുമ്മ... എന്നോട് ക്ഷമിക്കെടാ.. രാവിലെ തന്നെ നിന്റെ പ്രഷര്‍ കൂട്ടിയതിനു.. ആരോരുമില്ലത്തൊരു പൊട്ടിപ്പെണ്ണല്ലേടാ.. നിന്റെ സ്വന്തം വാവക്കുട്ടന്‍.. "

"സാരല്ല്യ മുത്തേ... ഐ കാന്‍ അണ്ടര്‍സ്റ്റാന്‍ഡ് യുവര്‍ ഫീലിംഗ് ഡാ.. വിഷമിക്കണ്ടാട്ടോ.. സമാധാനമായി ജോലി ചെയ്യൂ.. ടെന്‍ഷന്‍ അടിക്കണ്ടാ.. "

"ഒക്കെ ചക്കരേ... ഉമ്മാ... ഉമ്മാആആആആആആആആഅ .. ബൈ..."

"രമേശ്‌.. സമയം എത്രയായെന്നറിയോ?.. ഒന്നേമുക്കാല്‍..! വൈകീട്ട് ഏഴര മണിക്ക് തുടങ്ങിയതല്ലേഡാ നമ്മള്‍... ന്റെ മുത്തിന്റെ എത്ര കാശാണ് ഈശ്വരാ പോയിട്ടുണ്ടാവാ.. ഈ വാശിക്കാരി പെണ്ണ് കാരണം.. നമ്മള്‍ പ്രണയിച്ചു തുടങ്ങിയ കഴിഞ്ഞ ആറുമാസത്തെ 'ലവിംഗ് കോസ്റ്റ്' എടുത്താല്‍ കണ്ണ് തള്ളിപ്പോകും ട്ടോ.. എല്ലാം ഞാന്‍ കാരണം അല്ലേ വാവേ.. ഞാന്‍ എത്രമാത്രം ബുദ്ധിമുട്ടുകള്‍ ന്റെ മുത്തിന് തരുന്നു അല്ലെ?.."

"എന്റെ നീലൂ.. പൈസയും ഗ്ലാമറും ജാതിയും ഒക്കെ നോക്കിയാണോ നമ്മള്‍ അടുത്തത്‌. നീ ഓര്‍ക്കുന്നുണ്ടാവും.. പ്രണയം പൂത്തുലഞ്ഞിട്ടും എത്രയോ ദിവസങ്ങള്‍ക്കു ശേഷം ആണ് നിന്റെ ഫോട്ടോ തന്നെ ഞാന്‍ ആവശ്യപ്പെട്ടത്. എന്റെ മനസ്സില്‍ നിന്റെ ഒരു രൂപം ഉണ്ടായിരുന്നു. ചാറ്റിലൂടെയും നിന്റെ ഓരോ ചലനങ്ങളിലൂടെയും നിന്റെ മനസ്സിലെ ഓരോ സ്പന്ദനങ്ങളും ഞാനറിയുന്നുണ്ടായിരുന്നു. അതെ പോലെ എന്റെ മനസ്സിലെ വികാരവികാരങ്ങള്‍ നീയും. അതാണ്‌ എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചത്. സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ നീ ഇടുന്ന ഓരോ അഭിപ്രായങ്ങളും എന്റെ ചിന്താഗതികളോട് ചേര്‍ന്ന് വന്നപ്പോള്‍ ആണ് ഞാന്‍ നിന്നെ ആദ്യമായി ശ്രദ്ധിച്ചത്.

"അതെ പോന്നൂസേ... ഞാന്‍ ഓര്‍ക്കുന്നു.. ഒരു പ്രൊഫൈല്‍ ഫോട്ടോ കണ്ടതല്ലാതെ ഞാനും മുത്തിനെ ബന്ധപ്പെടുകയോ ഡീറ്റെയില്‍സ് അറിയുകയോ ചെയ്തിരുന്നില്ല്യല്ലോ. സൈറ്റിലെ രമേശിന്റെ വ്യക്തിപ്രഭാവവും കുലീനത്വം തുളുമ്പുന്ന ഇടപഴകലുകളും പോസ്റ്റ്‌ ചെയ്യുന്ന രചനകളുടെ ഗുണനിലവാരവും എന്റെ മനസ്സിനെയും ഒട്ടൊന്നു സ്വാധീനിച്ചിരുന്നു. പക്ഷെ എന്നെപ്പോലൊരു സാധുവിന് എത്തിപ്പിടിക്കാവുന്നതിനേക്കാള്‍ ‍ഉയരങ്ങളിലാണ് രമേശ്‌ എന്ന എഴുത്തുകാരന്റെ സ്ഥാനം എന്ന് ചിലപ്പോള്‍ ഉപബോധമനസ്സ് ഉപദേശിച്ചതിനാലാവാം എന്റെ മനസ്സിലും ഒരു വിധത്തിലുള്ള പ്രണയ ചിന്തകളും ഉടലെടുത്തില്ല്യ. പരസ്യമായി കണ്ണന്‍ പറയുന്ന സംഗതികളെ ചര്‍ച്ചകളില്‍ സ്ത്രീകളുടെ പങ്കു പിടിച്ചു രസത്തിന് എതിര്‍ക്കുമ്പോഴും മനസ്സില്‍ ഒരു തരം ആരാധനയായിരുന്നു"

"ങ്ങും....  പിന്നീട് സൈറ്റില്‍ നിന്റെ സാന്നിദ്ധ്യം ഉണ്ടാവുന്ന നിമിഷങ്ങള്‍ ഞാന്‍ കൊതിച്ചു. പൊതു ചര്‍ച്ചകളില്‍ പലപ്പോഴും നമ്മള്‍ തമ്മില്‍ ചൂടന്‍ വാഗ്വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നൊന്നും ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല്യ ഒരു ദിവസം നീ എന്റെ വാവക്കുട്ടനായി എന്റെ ഒപ്പം തന്നെയുണ്ടാവും എന്ന്. ഇന്ന് ഞാന്‍ എന്നെക്കുറിച്ച് സ്വയം അഭിമാനം കൊള്ളുന്നു. എന്നെ പൂര്‍ണ്ണമായും മനസ്സിലാക്കുന്ന എന്റെ ജീവിതസ്വഭാവങ്ങളോട് ചേര്‍ന്ന് പോകുന്ന, എന്നെ എന്റെ ആവശ്യങ്ങളറിഞ്ഞു കെയര്‍ ചെയ്യുന്ന എന്റെ മനസ്സ് വര്‍ഷങ്ങളായി തേടിയലഞ്ഞ ആ സ്നേഹസ്വരൂപം ഇന്ന് നിന്റെ രൂപത്തില്‍ എന്റെ ഹൃദയത്തിലൊരു തുടിപ്പായി എന്റെ സിരകളിലെ ലഹരിയായി എന്റെ ശ്വാസത്തിലെ കുളിരായി ഇതാ..  ഐ ലവ് യു നീലിമാ.. ഐ ഡീപ് ലി ലവ് യു ഡാ.. " 

"കണ്ണാ.. നിന്റെ ഈ സ്നേഹം കണ്ടു ഞാന്‍ ഒന്നുമല്ലാതെയായി പോകുന്നു. ജീവിതത്തില്‍ ഇതേ വരെ ആരും എന്നെ നീ ഗൌനിക്കുന്നതിന്റെ പത്തു ശതമാനം പോലും പരിഗണിച്ചിട്ടില്ല്യ. എല്ലാവര്‍ക്കും എന്തിനു.. സ്വന്തം സഹോദരിസഹോദരന്‍മാര്‍ക്ക് വരെ എന്നോട് അകാരണമായ അസൂയയോ വെറുപ്പോ ഒക്കെ ആയിരുന്നു. ഒരിറ്റു സ്നേഹത്തിനും അത് വഴിയുള്ള കെയറിനും വേണ്ടി ഞാന്‍ എത്രയോ ദാഹിച്ചലഞ്ഞിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ എത്രയോ ഭാഗ്യവതിയായിരിക്കുന്നു. നിന്നെ പോലെ എന്റെ ബലഹീനതകളും മനസ്സും മനസ്സിലാക്കുന്ന മറ്റൊരാളും എന്റെ ജീവിതത്തില്‍ ഇനിയും വരും എന്ന് എനിക്ക് ഒരിക്കലും പ്രതീക്ഷിക്കാനാവില്ല്യ."

"നീലൂ.. എന്തിനാ പഴയതൊക്കെ ചികഞ്ഞെടുത്തു മനസ്സ് അനാവശ്യമായി വിഷമിപ്പിക്കുന്നെ..  ഇനിയങ്ങോട്ട് ഞാനില്ല്യെ എന്റെ കണ്ണന്‍കുട്ടിയുടെ ഒപ്പം.. ഒരു പൂഴിത്തരിപോലും എന്റെ കുട്ടീടെ മേല്‍ വാരിയിടാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല്യ. നീ ഇനി എന്റേത് മാത്രമാണ്. എന്റേത് മാത്രം.."

"കണ്ണാ.. ഞാന്‍ ഒരു കാര്യം കണ്ണനോട് പറയണം എന്ന് വിചാരിച്ചു തുടങ്ങിയിട്ട് ഒത്തിരി ദിവസങ്ങളായി. അത് കണ്ണനോട് ഞാന്‍ പറഞ്ഞില്ലെങ്കില്‍ പിന്നീട് ഏതെങ്കിലും ഒരവസരത്തില്‍ തെറ്റിദ്ധാരണകള്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്. എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്ക് പിടുത്തം കിട്ടുന്നില്ല്യ. "                               

"പറയൂ കുട്ടാ.. എന്തായാലും നിന്റെ കണ്ണനോട് തുറന്നു പറയൂ.. എന്തും കേള്‍ക്കാനും മനസ്സിലാക്കാനും ഞാന്‍ ഇല്ല്യേ ഇവടെ.. ധൈര്യമായി തന്നെ പറയൂ.. പോന്നൂ"

"കണ്ണാ.. എന്നെ തെറ്റിദ്ധരിക്കരുത്... പറഞ്ഞാല്‍ അത് ഏതു വിധത്തില്‍ മനസ്സിലാക്കപ്പെടുമെന്നും  കണ്ണനെ എനിക്ക് എന്നെന്നേക്കുമായി നഷ്ടമാവുമോ എന്നുമുള്ള പേടിയും  എനിക്കുണ്ട്. എന്ത് തന്നെയായാലും അത് കണ്ണനില്‍ നിന്നും ഇനിയും മറച്ചു വയ്ക്കുന്നത് ശരിയല്ല."

"മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാതെ മുത്തേ.. നിന്നെ ഈ ലോകത്തില്‍ ആരെക്കാളും കൂടുതല്‍ നിന്റെ കണ്ണന് മനസ്സിലാവില്ല്യെ?.. വിഷമിക്കാതെ പറഞ്ഞോളു..."  

"പക്ഷെ.. പ്ലീസ്.. ഞാന്‍ പറയുന്ന കാര്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്നു എന്നോട് ഒന്നും കണ്ണന്‍ ചോദിക്കരുത്. ദാറ്റ്‌ ഈസ്‌ എ ക്ലോസ്ഡ് ചാപ്റ്റര്‍. എനിക്കത് റീ-ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹമില്ല്യ. ഐ വാണ്ട്‌ ടൂ ഫോര്‍ഗെറ്റ്‌ ദാറ്റ്‌ ഇഷ്യൂ"

"നീലിമാ..  എങ്കില്‍ എന്നോട് ആ കാര്യം പറയണ്ട. കാരണം.. എന്നോട് നീ എന്തെങ്കിലും പറയുന്നെങ്കില്‍ എനിക്ക് അത് നൂറു ശതമാനവും അറിയണം. നമ്മള്‍ തമ്മില്‍ ഇതേ വരെ ഒരു കാര്യവും ഒളിച്ചു വച്ചിട്ടില്ല്യല്ലോ.. ഇതായിട്ടു എന്തിനാ നീ മറച്ചു വയ്ക്കാന്‍ ശ്രമിക്കണേ.. അപ്പോള്‍ അതില്‍ എന്തോ കുഴപ്പം ഉണ്ട് എന്നല്ലേ ഞാന്‍ കരുതെണ്ടേ?.. "
"ങേ.. നീ സിഗരറ്റ് വലിയും തുടങ്ങിയോ?!!... രമേശ്‌.. വേണ്ട... ത്രോ ഇറ്റ്‌ റൈറ്റ് നവ്.. എനിക്കിതിന്റെ സ്മെല്‍ കേട്ടാലെ തലവേദന തുടങ്ങും..."

"നോ പ്രിയാ.. ദിസ്‌ ഈസ്‌ നോട്ട് മൈ റെഗുലര്‍ ഹാബിറ്റ്‌.. ഇപ്പോഴത്തെ ഒരു സാഹചര്യം മറികടക്കാന്‍ വെറുതേ..."

"ഹും... ഓക്കേ.. എന്നിട്ട്?... പ്ലീസ് കണ്ടിന്വൂ...രമേശ്‌"

"ഒരു തരത്തില്‍ പറഞ്ഞാല്‍ അവളെ ഒട്ടും കുറ്റപ്പെടുത്താനാവില്ല്യ. ജീവിക്കുന്ന ചുറ്റുപാടുകളില്‍ ഒരു ആമ്പ്യൂള്‍ എങ്കിലും സ്നേഹത്തിനും പരിഗണനയ്ക്കും വേണ്ടി ദാഹിച്ചു നടക്കുന്ന ഏതൊരു പെണ്‍കുട്ടിയും ചെന്ന് ചാടുന്ന ഒരു അവസ്ഥാവിശേഷം.. ഏതോ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്‌ വെബ്‌സൈറ്റില്‍ വച്ച് ആകസ്മീകമായി കണ്ടുമുട്ടിയ   പ്രത്യക്ഷത്തില്‍ വളരെ നിഷ്കളങ്കനും വളരെ സ്വീറ്റ് ആയി സംസാരിക്കുന്നവനുമായ പുരുഷനുമായുള്ള നിരന്തരമായ ചാറ്റില്‍ നിന്നും ഉണ്ടായ ഒരു അനുരാഗം. അത് പിന്നെ ഫോണ്‍ വിളിയിലൂടെ പതിയെ വളര്‍ന്നു."

"ഹും... എന്നിട്ട് അവര്‍ തമ്മില്‍ കണ്ടു മുട്ടിയോ രമേശ്‌?           

"ഇല്ല.. പ്രിയാ..  തനി നാടന്‍ ചുറ്റുപാടുകളില്‍ ജനിച്ചു വളര്‍ന്ന നീലിമയ്ക്ക് മീറ്റ്‌ ചെയ്യാനുള്ള അയാളുടെ നിരന്തരമായ ക്ഷണം ഒരു തലവേദന തന്നെയായിരുന്നു. നീലിമയുടെ നിഷ്ക്കളങ്കമായ സ്വഭാവവും സാഹചര്യങ്ങളും നന്നായി പഠിച്ച കള്ളകാമുകന്‍ അവളുടെ ഇഷ്ടാനിഷ്ടങ്ങളില്‍ തന്റെ ആഗ്രഹങ്ങള്‍ കൂടുതല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നില്ല്യ. ഇന്നല്ലെങ്കില്‍ നാളെ അവള്‍ സ്വയം തന്നെത്തെടി എത്തും എന്ന് മനസ്സില്‍ കണക്കു കൂട്ടി അവന്‍ അവള്‍ക്കായി വല നെയ്തു ഒരു എട്ടുകാലിയെ പോലെ കാത്തിരുന്നു. 

"അപ്പോള്‍ ആള്‍ ഒരു വിരുതനായിരുന്നു എന്നാണോ രമേശ്‌ പറഞ്ഞു വരുന്നത്?.."

"യാ ..അബ്സല്യൂട്ട്ലി  ഹി വാസ് എ ചീറ്റ്... അവന്‍റെ സെന്റിമെന്റല്‍ കഥകള്‍ പറഞ്ഞു അവളുടെ അതെ സാഹചര്യങ്ങള്‍ ഉള്ള വ്യക്തിയാണ് താനെന്നു വരുത്തിക്കൂട്ടി സിമ്പതി പിടിച്ചു പറ്റാനായിരുന്നു അവന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ എക്സ്ട്രാ ഇന്ടലിജന്റ്റ് ആയിരുന്ന നീലിമയ്ക്ക് അവന്‍റെ ചില നേരത്തുള്ള സ്വഭാവപ്രകടനങ്ങളില്‍ നിരാശ തോന്നിയിരുന്നു.അങ്ങനെ ഇടയ്ക്കിടയ്ക്ക് പിണക്കങ്ങളും ഇണക്കങ്ങളുമായി ആ ബന്ധം മൂന്ന് കൊല്ലത്തോളം തുടര്‍ന്നു."

"ഐ സീ.. എന്നിട്ട് ഇപ്പോഴും അവള്‍ ആ ബന്ധം തുടരുന്നുവോ?"

"അതല്ലേ പ്രിയാ എന്നിലുള്ള കാമുകനെ പെട്ടെന്ന് പോസ്സെസീവ് ആക്കിയതും ഞാന്‍ അവളോട്‌ പെട്ടെന്ന് ചൂടായതും. വല്ലപ്പോഴുമൊക്കെ ഈയിടെയും അവന്‍ വിളിക്കാറുണ്ടത്രെ. പക്ഷെ ഒരു സാധാരണ പരിചയക്കാരന്‍ എന്ന രീതിയില്‍, ഇടയ്ക്കിടയ്ക്ക് തന്‍റെ ദുഖങ്ങളൊക്കെ ഫോണിലൂടെ പങ്കുവയ്ക്കാനുള്ള ഒരാള്‍ എന്നതിനുപരിയായി മറ്റൊന്നും അവള്‍ ചിന്തിച്ചിരുന്നില്ല്യ. അവന്‍റെ ഇമെയില്‍ ഐഡി ചോദിച്ചപ്പോള്‍ തരാന്‍ അവള്‍ വിസമ്മതിച്ചു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ വഞ്ചിക്കപ്പെടുന്നതായി എനിക്കു തോന്നി. പ്രിയാ.. പ്രിയയ്ക്കറിയാമല്ലോ എന്‍റെ പാസ്റ്റ്. എല്ലാവരും എന്നെ മുതലെടുത്തിട്ടേ ഉള്ളൂ.. പക്ഷെ, ദേഷ്യക്കാരനായ ഞാന്‍ അയാളെ വല്ലതും ചെയ്യാന്‍ മുതിരുമോ എന്ന ശങ്കയിലായിരുന്നു കോണ്ടാക്റ്റ് ഡീറ്റെയില്‍സ് തരാന്‍ അവള്‍ വിസമ്മതിച്ചിരുന്നത്. " 

"അത് പിന്നെ രമേശ്‌.. തന്‍റെ ഷോര്‍ട്ട് ട്ടെമ്പര്‍ അറിയുന്ന ഏതു പെണ്‍കുട്ടിയായാലും  ഒന്ന് അമാന്തിക്കില്ല്യെ?.. എല്ലാം അറിയുന്ന ഈ ഞാന്‍ തന്നെ നിന്‍റെ ചില നേരത്തെ ഭാവം കണ്ടു വിരണ്ടു പോയിട്ടുണ്ട്.. ഹ ഹ ഹ.. ഹും.. പറയൂ"

"ഹ ഹ ഹ .. അപ്പോള്‍ ഞാന്‍ ആള് പിശകാണെന്നാണോ പ്രിയ പറഞ്ഞു വരുന്നത്?.. കൊള്ളാം.. ഹും.. അവള്‍ പറഞ്ഞു.. ഇപ്പോള്‍ അവള്‍ക്കു അവനോടു യാതൊരു വിധത്തിലുള്ള മെന്റല്‍ അറ്റാച്മെന്റും ഇല്ലാ.. അവളുടെ ചുറ്റുപാടുകളില്‍ ഉള്ള ആളുകളുടെ ഇന്‍സള്‍ട്ടുകള്‍ വച്ച് നോക്കുമ്പോള്‍ അവരെക്കാള്‍ ബെറ്റര്‍ ആയ ഒരു വ്യക്തി. അതാണ്‌ ആ ബന്ധം തുടര്‍ന്ന് പോകാനുണ്ടായ കാരണം. പിരിമുറുക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ അവനെ വിളിക്കും. അവന്‍ അവനറിയാവുന്ന രീതിയില്‍ ആശ്വസിപ്പിക്കും. പക്ഷെ ഒരു ലൈഫ് പാര്‍ട്ണര്‍ന്റെ സ്ഥാനത്തു ഒരിക്കലും അവനെ കണ്ടിരുന്നില്ല്യ. അവനുമായി അങ്ങനെ വല്ല ബന്ധവും ഉണ്ടായിരുന്നെങ്കില്‍ അവള്‍ ഒരിക്കലും എന്നോട് അടുക്കുമായിരുന്നില്ല്യ... അവള്‍ എല്ലാം തുറന്നു പറഞ്ഞതിന്‍റെ കൂട്ടത്തില്‍ ഇക്കാര്യവും പറഞ്ഞു എന്നെ ഉള്ളൂ.. അവള്‍ പറയുന്നത് കേട്ട് ഞാനും കൂള്‍ ആയി. കാരണം ഞാന്‍ അവളെ എന്നെക്കാള്‍ കൂടുതല്‍ ആയി വിശ്വസിക്കുന്നു."

"അതെ രമേശ്‌.. നീ എന്നോട് അവളെപ്പറ്റി പറഞ്ഞു തന്നതൊക്കെ കണ്‍സിഡര്‍ ചെയ്യുകയാണെങ്കില്‍ അവള്‍ നിന്നേക്കാള്‍ സ്ട്രെയിറ്റ് ഫോര്‍വേഡ് ആണ്. ഷീ ഈസ്‌ ആന്‍ ഓപ്പണ്‍ ബുക്ക്‌. എനിക്ക് അവള്‍ അതൊക്കെ തുറന്നു പറഞ്ഞതില്‍ അവളോട്‌ ബഹുമാനം തോന്നുന്നു. സാധാരണ ഒരു സ്ത്രീ ഒരിക്കലും തന്റെ ഭൂതകാലം കാമുകന്റെയോ ഭര്‍ത്താവിന്റെയോ മുമ്പില്‍ വിളമ്പി സ്വയം അപഹാസ്യയാവുന്നതില്‍ നിന്നും പിന്‍ വലിയുകയെ ചെയ്യാറുള്ളൂ.. ബട്ട്‌ ഷീ ഈസ്‌ ഗ്രേറ്റ് ഡാ"

"കണ്ടോ.. ഹ ഹ ഹ.. ഇതാണ്  പ്രിയാ ഞാന്‍ നിന്നോട് ആദ്യം ഔപചാരികമായി സംസാരിച്ചു തുടങ്ങിയത്. നീ നിന്‍റെ വര്‍ഗ്ഗത്തെ പിന്താങ്ങുകയെ ഉള്ളൂ എന്നുള്ള ശങ്കയില്‍... പക്ഷെ പ്രിയാ.. എനിക്ക് അവള്‍ പറയുന്നത് എന്ത് തന്നെയായാലും നൂറു ശതമാനം വിശ്വാസം ആണ്. അവന്‍റെ ഡീറ്റെയില്‍സ് തരാന്‍ അവള്‍ ആദ്യം വിസമ്മതിച്ചതാണ് എനിക്ക് പ്രോബ്ലം ആയത്. അവള്‍ അപ്പോഴും പറയുന്നുണ്ടായിരുന്നു. അവന്‍ നല്ലൊരു പയ്യന്‍ ആണ്. ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ പോലും ഒന്ന് തൊടുക വരെ ചെയ്തിട്ടില്ല്യ. പക്ഷെ ഒന്നോ രണ്ടോ തവണ താന്‍ വല്ല ആവശ്യത്തിനും ഒറ്റയ്ക്ക് പുറത്തു പോകുന്ന അവസരങ്ങളില്‍ തമ്മില്‍ കണ്ടുമുട്ടി രസ്റ്റൊരണ്ടില്‍ നിന്നും ചായ കുടിച്ചു പിരിഞ്ഞിട്ടുണ്ട് എന്നല്ലാതെ."

"ഹും.. രമേശ്‌.. നീ എന്നും ഹണ്ട്രഡ്  പെര്‍സെന്റിന്റെ ആളാണല്ലോ. ഇങ്ങനെയൊരു മുരടനെ ഞാന്‍ എന്‍റെ ലൈഫില്‍ കണ്ടിട്ടില്ല്യ.. എടൊ ഓരോ മനുഷ്യര്‍ക്കും ഉണ്ടാവും ചെറുതെങ്കിലും ആയ ഓരോ സ്വകാര്യങ്ങള്‍.. അതിലൊക്കെ കൈ കടത്തിയാല്‍.....  ബട്ട്‌ ഐ അപ്പ്രീഷ്യേറ്റ്‌ യു ദാറ്റ്‌ യു ആര്‍ ബിലീവിംഗ് ഹേര്‍ ഹണ്ട്രഡ്  പെര്‍സെന്റ്റ്"

"യെസ് പ്രിയാ..ഐ ലൈക്‌ ടു ബിലീവ് ദാറ്റ്‌ ഷീ ഈസ്‌ വെരി മച്ച് ഇന്നസെന്റ് ആന്‍ഡ്‌ ഓപ്പണ്‍ ഇന്‍ ഫ്രന്റ്‌ ഓഫ് മി. ബട്ട്‌ നീയും ഇങ്ങനെതന്നെ എന്നെ വിമര്‍ശിക്കണം.. എന്നെ മനസ്സിലാക്കുന്ന കാര്യത്തില്‍ വര്‍ഷങ്ങളായി എന്നോട് പരിചയമുള്ള നിന്നെക്കാളൊക്കെ എത്രയോ ബെറ്റര്‍ ആണ് നീലിമ എന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. ഇനി നമുക്ക് ഈ ടോക് കണ്ടിന്യൂ ചെയ്യണോ?.."

"പോടാ മാക്രീ.. തുടങ്ങി അവന്‍റെ ഒരു വരട്ടു സ്വഭാവം.. ഡാ.. നിന്‍റെയീ സ്വഭാവം ഉണ്ടല്ലോ.. അതാദ്യം നീ നിര്‍ത്താന്‍ നോക്ക്.. എന്നിട്ട് പിന്നെ നോക്ക് വല്ല പെണ്ണിനേയും പ്രേമിക്കാന്‍.. ഇതൊന്നും എവിടെയും ചിലവാവില്ല്യ മോനെ.. രമേശ്‌.. ഡോണ്ട് ബീ അപ്സെറ്റ്.. യു കാന്‍ ടെല്‍ മെ എനി തിംഗ് ദാറ്റ്‌ യു നോ വെല്‍.. ഒരു കാര്യം ചോദിക്കട്ടേ ..ഇത്രയും അവളെ വിശ്വസിക്കുന്ന നീ പിന്നെ എന്തിനാണ് അവളെ അവനെക്കുറിച്ചു കൂടുതല്‍ പറയാന്‍ നിര്‍ബന്ധിച്ചേ?"

"ഹും.. പറയാം.. എന്‍റെ കണ്ണുകള്‍ ഈറനണിയുന്നത്‌ അവള്‍ക്കു ഒരിക്കലും സഹിക്കുമായിരുന്നില്ല്യ. എന്‍റെ എക്സ്ട്രീം ആയ ഭാവമാറ്റം കണ്ടു അപ്സെറ്റ് ആയി അവസാനം അവള്‍ എനിക്ക് അവന്റെ നമ്പര്‍ തന്നു. ആ ഒരു നിമിഷം.. എനിക്ക് അവളോടുള്ള എല്ലാ ദേഷ്യവും അലിഞ്ഞില്ലാതായി. പക്ഷെ എന്തിനാണ് അവള്‍ ഇപ്പോഴും അവനെക്കുറിച്ചു നല്ലതുമാത്രം പറയുന്നത് എന്നോര്‍ത്തു എന്‍റെ പോസ്സസ്സീവ് ഹാര്‍ട്ട്‌ വേദനിച്ചു കൊണ്ടിരുന്നു. എന്തൊക്കെ തന്നെയായാലും ഇത്രയും കാലം അവളുടെ മനസ്സ് ഷെയര്‍ ചെയ്ത അവനു ഒരുപദ്രവവും അവളായിട്ടു വരുത്തില്ല്യ എന്നവള്‍ ആണയിട്ടു പറഞ്ഞു. അതെന്നെ കൂടുതല്‍ ചൊടിപ്പിച്ചു."

"രമേശ്‌.. പോത്ത് പോലെ വളര്‍ന്നു എന്നല്ലാതെ നിന്‍റെ സ്വഭാവം ഇപ്പോഴും കുട്ടികളെക്കാള്‍ മോശം തന്നെ.. അയ്യേ.. വെരി പൂവര്‍... പൊതുവേ നിങ്ങള്‍ ആണുങ്ങള്‍ക്ക് ഒരു വിചാരം ഉണ്ട്.. പെണ്ണുങ്ങള്‍ നിങ്ങള്‍ വരച്ച വരയില്‍ നിന്ന് നിങ്ങളെ സ്നേഹിക്കണം അല്ലെങ്കില്‍ കെയര്‍ ചെയ്യണം എന്നൊക്കെ. നന്നായി കെയര്‍ ചെയ്യുന്ന ഒരു പുരുഷനാണ് ഇതൊക്കെ ശഠിക്കുന്നത് എങ്കില്‍ അതില്‍ ഒരു പരിധി വരെ കാര്യവുമുണ്ട്. എന്നാല്‍ ഭൂരിഭാഗത്തിന്റെയും അവസ്ഥ അതാണോ?,,"

"പ്രിയ പറഞ്ഞു വരുന്നത്...????"   

"ഡാ കൊരങ്ങാ.. ഈ സ്നേഹം കെയര്‍ എന്നൊക്കെ പറയുന്ന സാധനം ഉണ്ടല്ലോ.. അത് കൊടുക്കുമ്പോള്‍ ഡബിള്‍ ആയി തിരിച്ചു കിട്ടുന്ന സാധനം ആണ്. അത് കൊടുക്കാതെ അത് വേണം എന്ന് പറഞ്ഞു കരഞ്ഞാല്‍ ചിലര്‍ തന്നേക്കാം പക്ഷെ അതില്‍ അഫക്ഷന്‍ ഉണ്ടായിക്കൊള്ളണമെന്നില്ല്യ.. യാന്ത്രികമായി ഉള്ള കെയര്‍ കിട്ടാന്‍ വല്ല കെയര്‍ സെന്ടരിലും പോയാല്‍ മതിയല്ലോ.. നമ്മളെ ഒന്ന് മൈന്‍ഡ് ചെയ്യാ.. ഒന്ന് ചേര്‍ത്തു പിടിച്ചു നിര്‍ത്താ.. ഒന്ന് തലോടാ.. അതോക്കെയാടോ കെയര്‍.. പണവും സൗന്ദര്യവും ഒക്കെ അതിനു പുറകിലെ നില്‍ക്കൂ.. "
 
"ഹും.. തുടങ്ങി നിന്‍റെ ഫിലോസഫി.. ഇതാ എനിക്ക് നിന്നോട് ഒരു കാര്യവും പറയാന്‍ ഇഷ്ടമില്ല്യാത്തെ.. കൊരങ്ങീ.. " 

"ഹ ഹ ഹ .. ഞാന്‍ പലപ്പോഴും പ്രാര്‍ത്ഥിച്ചിട്ടുണ്ട് അറ്റ്‌ലീസ്റ്റ് എന്റെയത്ര വിവരമെങ്കിലും ഒരു ഐ.എ.എസ് കാരനായ നിനക്ക് കൊടുക്കണേ എന്ന്.. സത്യായിട്ടും നിനക്ക് ഒരു വിവരവും ഇല്ല്യാ.. എജുക്കേഷന്‍ ഉണ്ട് എന്ന് വച്ച് വിവരം ഉണ്ടായിക്കൊള്ളണം എന്നില്ല്യ മോനേ.. അത് ഇടപഴകളില്‍ നിന്നും ജീവിതപരിചയത്തില്‍ നിന്നും നേടിയെടുക്കെണ്ടതാ.."

"പ്രിയേ.. എനിക്ക് നീ പറയുന്നതൊന്നും ഇപ്പോള്‍ പിടിക്കുന്നില്ല്യാട്ടൊ.. എന്നെ വട്ടാക്കല്ലേ പ്ലീസ്.."

"എടാ അവള്‍ പറഞ്ഞതില്‍ എന്താ തെറ്റ്?... ഒരിക്കലും തന്‍റെ പൂര്‍വകാല ചരിത്രം പുതിയോരാളാട് പറഞ്ഞു സ്വയം പല്ല് കുത്തി  മണപ്പിക്കരുതെന്നാ കാരണവന്മാര്‍ പറഞ്ഞിരിക്കുന്നത്. നിന്നെ അത്രയ്ക്കും വിശ്വാസം ഉള്ളത് കൊണ്ടല്ലേ അവള്‍ ഇതൊക്കെ പറഞ്ഞത്?.. വേണോന്നു വച്ചാല്‍ അവള്‍ക്കു ഇതൊക്കെ മറച്ചു വയ്ക്കാമായിരുന്നില്ല്യെ? നീ ഇത് വല്ലതും അറിയാന്‍ പോണുണ്ടോ? അപ്പോള്‍.. നീ എന്താണ് മനസ്സിലാക്കേണ്ടത്... നിന്നേക്കാള്‍ കൂടുതല്‍ 'ഹണ്ട്രഡ് പെര്‍സെന്റിന്റെ' ആളാണ്‌ അവള്‍ എന്നല്ലേ?.. ഞാന്‍ ഒരിക്കലും കുറ്റം പറയില്ല്യ നീലിമയെ.. ഷീ ഈസ്‌ മോസ്റ്റ്‌ സ്യൂട്ടബിള്‍ ഫോര്‍ യുവര്‍ ക്യാരെക്ട്ടര്‍."

"അതെനിക്കറിയാം പ്രിയാ.. ഞാന്‍ അതല്ലേ എല്ലാം സഹിച്ചു അവളെ മാത്രം ചിന്തിച്ചു കഴിയണേ.. ഒരു പാട് ടാലെന്റുകള്‍ ഉള്ള കുട്ടിയാണ് നീലിമ. പക്ഷെ അവള്‍ വളരുന്ന ചുറ്റുപാട്.. അതവള്‍ക്കൊരു തടവറയാകുന്നു. ആരോടും ഒന്നിനോടും അവള്‍ക്കു യോജിക്കാനാവുന്നില്ല്യ..പക്ഷെ ആ കൊരങ്ങന്‍ ആരാണെന്നും അവന്‍ ഇവള്‍ക്കൊരു ഭീഷണിയായി വീണ്ടും തുടരുമെന്നൊ അറിയാനുള്ള ത്വരയില്‍ ഞാന്‍ എന്റെ സോഫ്റ്റ്‌വെയര്‍ കെട്ടഴിച്ചു ഇന്റര്‍നെറ്റില്‍ അവനെ തിരഞ്ഞു. അവസാനം അവന്റെ കരിപുരണ്ട ജീവിതം എന്റെ തിരശ്ശീലയില്‍ തെളിഞ്ഞു. ആദ്യം ആ തെളിവുകള്‍ കാണാന്‍ അവള്‍ വിസമ്മതിച്ചെങ്കിലും അവളുടെ ഇമെയിലിലേക്ക് ഞാന്‍ ഫോര്‍വേഡ് ചെയ്ത അവനെക്കുറിച്ചുള്ള ഡീട്ടെയില്‍സ് കണ്ടു അവളുടെ കണ്ണ് തള്ളിപ്പോയി. ഇങ്ങനെയൊരു ഫ്രോഡിനെ ആണോ താന്‍ ഇത്രയും കാലം വിശ്വസിച്ചു മണിക്കൂറുകളോളം ഫോണിലും ചാറ്റിലും ഒക്കെയായി ബന്ധപ്പെട്ടിരുന്നത് എന്നോര്‍ത്തു അവള്‍ പശ്ചാത്തപിച്ചു. അവന്റെ വ്യക്തിപരമായ വിവരങ്ങള്‍ തരാന്‍ വിസമ്മതിച്ചതിന് എന്നോട് അവള്‍ മാപ്പ് പറഞ്ഞു. ഇനി അവനുമായി യാതൊരു വിധത്തിലുള്ള ബന്ധവും കീപ്‌ ചെയ്യില്ലെന്നും അവനെ ടോട്ടല്‍ ആയി അവോയ്ഡ് ചെയ്യുമെന്നും ഉറപ്പു തന്നു. ഇപ്പോള്‍ മുപ്പതു വയസ്സായിട്ടും അവള്‍ ഒരു കല്യാണത്തിനെ കുറിച്ച് ആലോചിട്ടില്ല്യ. ഞാന്‍ ഒന്ന് യെസ് പറഞ്ഞാല്‍ അവള്‍ ചിലപ്പോള്‍ തയ്യാറായേക്കും.. പക്ഷെ എന്റെ ഇപ്പോഴത്തെ അവസ്ഥ നിനക്ക് നന്നായി അറിയാലോ?.. ഞാന്‍ ഇപ്പൊ എന്താ ചെയ്യേണ്ടേ?.."

"എന്താ നിനക്ക് ഒരു വയസ്സ് കുറവായതിനാലാണോ നീ ഇങ്ങനെയൊക്കെ ചിന്തിക്കണേ?.. ഡാ .. ആണുങ്ങള്‍ ആയാല്‍ തന്റേടം വേണം.. എന്‍റെ സുധിയെ പോലെ ഒരു പാവത്താന്‍ ആവരുത്.. ഹ ഹ ഹ.. ഞങ്ങളുടെ കേസില്‍ പിന്നെ എനിക്ക് തന്റേടം ഉള്ളത് കൊണ്ട് ഓക്കേ.. അല്ലെങ്കില്‍ എന്റെ ജീവിതവും കട്ടപ്പുക ആയേനെ.. ഹ ഹ ഹ. രമേശ്‌.. നീ ഒരു സൂപ്പര്‍ മാന്‍ ആണെടാ.. നിന്റെ പോലെ മനുഷ്യമനസ്സുകള്‍ മനസ്സിലാക്കുന്ന ഒരു വ്യക്തിയെ സൈക്കോളജി പോസ്റ്റ്‌ ഗ്രാജ്വേറ്റ് ആയ ഞാന്‍ ഇതേ വരെ കണ്ടിട്ടില്ല്യ. ബട്ട്‌ യു ആര്‍ സൊ സെന്‍സിറ്റീവ്.. അതാണ്‌ ഞാന്‍ നിന്നെ കുറെ ബ്ലെയിം ചെയ്തെ.. ഡോണ്ട് വറി.. അവള്‍ നിന്റെ പെണ്ണ് തന്നെ.. ഐ ലവ് ഹേര്‍ നവ്‌.. "

"ഹും.. ഡീ പിത്തക്കാടീ.. ഞാന്‍ ഹൈലി സെന്‍സിറ്റീവ് തന്നെയാണ്. എനിക്ക് വേണ്ടത് എന്ത് കാര്യത്തിലും നൂറു ശതമാനം ആണ്. പ്രത്യേകിച്ച് ഫീലിങ്ങുകളുടെ കാര്യത്തില്‍.. നിനക്കതറിയാമല്ലോ പ്രിയാ?.... നീ പറയുന്നത് പോലെ പലതും കണ്ടില്ലെന്നു  നടിച്ചുള്ള ഒരു ജീവിതം എനിക്കാവില്ല്യ. എല്ലാം പരസ്പ്പരം വെളിപ്പെടുത്തിക്കൊണ്ട് മനസ്സമാധാനത്തോട് കൂടി ജീവിക്കുക. നീലിമയെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയതിന്റെ കാരണവും അതായിരുന്നു. ഷീ ഈസ്‌ സൊ ഹ്യൂമറസ് ആന്‍ഡ്‌ ഓപ്പണ്‍ ഇന്‍ ഹേര്‍ അറ്റിറ്റ്യൂഡ്സ്.. എന്റെയും നാച്വര്‍ അതാണല്ലോ. രണ്ടാളും സമൂഹത്തിലെ ബോള്‍ഡ് ക്യാരക്ട്ടെര്സ് തന്നെ. പക്ഷെ അവളും എന്റെ പോലെ ഒരു തൊട്ടാവാടി ആണ് എന്നതാണ് ഇപ്പോള്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രോബ്ലം. ചെറിയൊരു കാര്യം മതി ഞങ്ങള്‍ തമ്മില്‍ സൌന്ദര്യപ്പിണക്കം ഉണ്ടാവാന്‍. എന്നാല്‍ അതിനു മിനുട്ടുകളുടെ ആയുസ്സേ ഉണ്ടായിരിക്കുകയുള്ളൂ താനും  ഹ ഹ ഹ"

"ങേ.. ഹ ഹ ഹ രമേശ്‌.. സ്നേഹിക്കുന്നവര്‍ തമ്മിലുള്ള ഇത്തരം സൌന്ദര്യപ്പിണക്കങ്ങള്‍ ബന്ധങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ.. കാലക്രമേണ ആദ്യമാദ്യം ഉണ്ടാകുന്ന ഔപചാരികതകള്‍ എല്ലാം ഇതിലൂടെ മാഞ്ഞു പോകും. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങുമ്പോള്‍ അടുത്ത പ്രാവശ്യം അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മനസ്സു ശ്രദ്ധിക്കും. അങ്ങനെ പരസ്പ്പരം ഉള്ള തിരിച്ചറിയല്‍ പൂര്‍ണ്ണമാകും. പിന്നെ ഈ ലോകത്തിലെ ഏതൊരു ക്ഷുദ്രശക്തികള്‍ക്കും നിങ്ങളെ പിരിക്കാനാവില്ല. പരസ്പ്പരം അര്‍പ്പിതമായൊരു ജീവിതം. രാമനും സീതയും പോലെ, ശിവനും പാര്‍വതിയും പോലെ, വിഷ്ണുവും മഹാലക്ഷ്മിയും പോലെ, നളനും ദമയന്തിയും പോലെ, ഇനിയും വേണോ ഉദാഹരണങ്ങള്‍.. ഹ ഹ ഹ"

"ഹോ ഹോ.. മതിയേ.. എന്തൊക്കെയായാലും നിനക്ക് കുറച്ചു മൂള ഉണ്ട്. ഈ പറഞ്ഞത് ഒക്കെ നീ ആളുകള്‍ക്ക് സൈക്കോളജിക്കല്‍ കൌണ്‍സല്ലിംഗ് എടുക്കുമ്പോള്‍ പറയുന്നതാവും അല്ലെ?.. എങ്കിലും ഇതാണ് വാസ്തവം. പരസ്പ്പരം അറിഞ്ഞ മനസ്സുകള്‍ തമ്മില്‍ ഒരു തരത്തിലുള്ള വെറുപ്പുകളും ഉണ്ടായിരിക്കുകയില്ല്യ. ആരൊക്കെ എന്തൊക്കെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും അതെല്ലാം പരാജയങ്ങള്‍ ആയിത്തീരും. കാരണം ഒരു മനസ്സ് മറ്റൊന്നില്‍ അലിഞ്ഞു ചേര്‍ന്ന അവസ്ഥയില്‍ ആയിരിക്കുമല്ലോ.. പിന്നെ പരിഭവങ്ങളും ചെറുപിണക്കങ്ങളും ഒക്കെ തന്നെയല്ലേ ജീവിതത്തിലെ ബോറടി മാറ്റുന്ന സംഗതികള്‍.. ഹ ഹ ഹ"

"ഓക്കേ ഡാ... ഞാന്‍ എന്നാല്‍ പോട്ടെ.. സുധിയെട്ടന്‍ ഇപ്പോള്‍ ഓഫീസില്‍ നിന്നും മെട്രോ സ്റ്റേഷനില്‍ എത്തും.. ഡാ നീ എന്നെ അവിടെ ഡ്രോപ്പ് ചെയ്തു ബയ്പ്പാസ് വഴി വിട്ടോ.. ങാ പിന്നെ.. നാളെ സണ്‍‌ഡേ അല്ലെ.. നല്ല ബിരിയാണി അടിക്കണമെങ്കില്‍ ഉച്ചയോടെ അങ്ങട് പോരെ.. ഒക്കുമെങ്കില്‍ നീലിമയെയും  കൂട്ടിക്കോ.. ഞാന്‍ അവളോട്‌ വിളിച്ചു പറയാം.."

"ഓക്കേ പ്രിയാസ്.. അങ്ങനെയാവട്ടെ... എന്നാ കയറൂ.."              

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment